ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, December 22, 2008

ഇസ്ലാമിക സദാചാരം 2

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم


“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )


അല്ലാഹു വിശാലമാക്കിത്തന്ന ഈ സൌകര്യങ്ങളെല്ലാം , പക്ഷെ സമ്പന്നരും, സ്വതന്ത്രരുമായ പുരുഷന്മാര്‍ക്കു മാത്രമേ ആസ്വദിക്കാനാവൂ എന്നത് ഇസ്ലാമിന്റെ വര്‍ഗ്ഗസ്വഭാവമെന്തെന്നു നമുക്കു മനസ്സിലാക്കിത്തരുന്നു. ദരിദ്രനായോ അടിമയായോ ജീവിക്കേണ്ടി വരുന്ന പുരുഷന് തന്റെ ലൈംഗിക വികാരങ്ങള്‍ക്കു കടിഞ്ഞാണിട്ടു തന്നെ കഴിയേണ്ടി വരുന്നു. അടിമകളെ അക്കാലത്തു വരിയുടച്ച് നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. അല്ലാഹുവോ നബിയോ അതേകുറിച്ചൊന്നും പറഞ്ഞതായും കാണുന്നില്ല.


സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും ഈ സദാചാര നിയമക്കാര്‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകരം തനിക്കും അവകാശമുണ്ടെന്നു വ്യാഖ്യാനിച്ച് പണിയൊപ്പിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-



“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

ഇസ്ലാമിന്റെ സദാചാരം ആരുടെ താല്‍പ്പര്യമാണു സംരക്ഷിക്കുന്നത്?

സ്വതന്ത്രനും സമ്പന്നനുമായ പുരുഷന്റെ മാത്രം!
ഇനി സമ്പന്നരില്‍ തന്നെ അധികാരവും പ്രമാണിത്തവും കൂടുതലുള്ളവര്‍ക്കോ ? അവര്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ വേറെയും !
പ്രവാചകന്റെ സദാചാരം ഇതാ ഖുര്‍ ആന്‍ ഇങ്ങനെ വിവരിക്കുന്നു:-


يٰأَيُّهَا ٱلنَّبِيُّ إِنَّآ أَحْلَلْنَا لَكَ أَزْوَاجَكَ ٱللاَّتِيۤ آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالاَتِكَ ٱللاَّتِي هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ ٱلنَّبِيُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيۤ أَزْوَاجِهِـمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَكُونَ عَلَيْكَ حَرَجٌ وَكَانَ ٱللَّهُ غَفُوراً رَّحِيماً

“അല്ലയോ നബിയേ താങ്കള്‍ക്കു ഞാന്‍ ഹലാലാക്കിയിരിക്കുന്നു; താങ്കള്‍ പ്രതിഫലംകൊടുത്ത ഭാര്യമാരെയും, താങ്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള അടിമവെപ്പാട്ടികളെയും, ഹിജ്രയില്‍ താങ്കളോടൊപ്പം പോന്ന പിതൃസഹോദര, സഹോദരീ പുത്രിമാരെയും, മാതൃ സഹോദര സഹോദ്രീ പുതിമാരെയും, അതു കൂടാതെ താങ്കള്‍ക്കു സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളെയും , പിന്നീടവളെ വിവാഹം ചെയ്യാമെന്ന നിലക്ക്, . ഈ അനുവാദം താങ്കള്‍ക്കു മാത്രമുള്ളതാണ്. മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
സധാരണ വിശ്വാസികളുടെ മേല്‍ അവരുടെ ഭാര്യമാരുടെയും ദാസിമാരുടെയും കാര്യത്തില്‍ ഞാന്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ എന്താണെന്നു എനിക്കറിയാം. താങ്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം നല്‍കുന്നത് താങ്കള്‍ക്ക് യാതൊരു ബുദ്ദിമുട്ടും ഈ കാര്യത്തില്‍ ഉണ്ടാകരുത് എന്നതിനാലാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ!” (33:50)



تُرْجِي مَن تَشَآءُ مِنْهُنَّ وَتُؤْوِيۤ إِلَيْكَ مَن تَشَآءُ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ ذَلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلاَ يَحْزَنَّ وَيَرْضَيْنَ بِمَآ آتَيْتَهُنَّ كُلُّهُنَّ وَٱللَّهُ يَعْلَمُ مَا فِي قلُوبِكُمْ وَكَانَ ٱللَّهُ عَلِيماً حَلِيماً
“ഈ സ്ത്രീകളില്‍ നിനക്ക് ഇഷ്ടമുള്ളവരെ അകറ്റി നിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും അക്റ്റി നിര്‍ത്തിയവരെ ഇഷ്ടമുള്ളപ്പോള്‍ തെരികെ വിളിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിലൊന്നും താങ്കള്‍ക്ക് ഒരു പ്രയാസവുമുണ്ടാവുകയില്ല. അവരുടെ കണ്ണു കുളിര്‍ക്കാനും അവര്‍ ദുഖിക്കാതിരിക്കാനും താങ്കള്‍ ‍ കൊടുക്കുന്നതില്‍നിന്നും സംതൃപ്തരാകാനുമൊക്കെ ഇതാണു നല്ല രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. സര്‍വ്വജ്ഞനും സ്നേഹമുള്ളവനുമാണു ദൈവം!”(33:51)


പ്രവാചക്ന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ഇസ്ലാമിന്റെ ഭരണാധികാരികളായി പിന്നീടു വന്ന രാജാക്കന്മാരും ഖലീഫമാരുമൊക്കെ
ആയിരക്കണക്കിനു വെപ്പാട്ടികളെയും ഭാര്യമാരെയും വെച്ചു സുഖിച്ചിരുന്നതായി ചരിത്രം പറയുന്നു.

പ്രവാചകന്മാര്‍ക്ക് ഇഷ്ടം പോലെ ഭാര്യമാരും വെപ്പാട്ടികളും സ്വയം സമര്‍പ്പിക്കാന്‍ വരുന്ന മറ്റു സ്ത്രീകളും....
സമ്പന്നരായ ഉടമകള്‍ക്ക് 4 ഭാര്യമാരും കാശു കൊടുത്തു വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടികളും പിന്നെ മുത് അയും.....
സധാരണക്കാര്‍ക്ക് മഹറു കൊടുക്കാന്‍ കഴിയുന്നത്ര ഭാര്യമാരും വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടിയും ...
അടിമക്ക് യജമാനന്‍ സമ്മതിച്ചാല്‍ ഒരു ഭാര്യ. അതും യജമാനന്റെ ആവശ്യം കഴിഞ്ഞു കിട്ടിയാല്‍ മാത്രം....
സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍ നിന്നോ ഉടമയില്‍ നിന്നോ വല്ലപ്പോഴും ഒത്തു കിട്ടുന്ന ഉഴം മാത്രം...
ഇന്നത്തെ കുടുംബം, കുടുംബത്തില്‍ മാത്രമൊതുങ്ങുന്ന ലൈംഗികത., സദാചാരം ; ഇതൊക്കെ ഇസ്ലാമിന്റെ സദാചാരത്തില്‍ നിന്നും എത്ര അകലെയാണെന്നൊന്നാലോചിച്ചു നോക്കൂ...

ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു.

ഇവിടെ ഉദ്ധരിച്ചിട്ടുള്ളതൊന്നും തിരൂരങ്ങാടി അച്ചടിച്ച കിതാബുകളല്ല, സാക്ഷാല്‍ ഖുര്‍ ആനും ഹദീസും മാത്രമാണെന്നും ഓര്‍മ്മിപ്പിക്കുന്നു.

41 comments:

ea jabbar said...

വ്യക്തിപരമായ അധിക്ഷേപങ്ങളല്ല ; യാഥാര്‍ത്ഥ്യബോധത്തോടെയും സമചിത്തതയോടെയുമുള്ള പ്രതികരണങ്ങളാണു പ്രതീക്ഷിക്കുന്നത്.

ഇതൊക്കെ അസഹ്യമായി അനുഭവപ്പെടുന്നവര്‍ ദയവായി വായിക്കാതിരിക്കുക. അതിനുള്ള സ്വാതന്ത്ര്യത്തെ ആരും തടയുന്നില്ലല്ലോ.
വായിക്കാനും അറിയാനും താല്‍പ്പര്യമുള്ളവര്‍ ധാരാളമുള്ളതുകൊണ്ടാണ് എഴുതുന്നത്.
എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ഇസ് ലാം വിചാരം said...

ea jabbar said...

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ عدو لكم فاحذروهم
“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

_________________________
ഖുര്‍ ആന്‍ വാക്കര്‍ത്ഥം വെച്ച് മാത്രം തെറ്റിദ്ധരിപ്പിക്കരുതേ മാഷെ.

ഓരോ സൂക്തത്തിനും അവതരണ പശ്ചാത്തലമുണ്ട്. തദാനുസാരമുള്ള വ്യാഖ്യാനമുണ്ട്. വിശദീകരണങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുമുണ്ട്.

ഇവിടെ "സ്വന്തം അടിമസ്ത്രീകളോ" എന്നത് കൊണ്ടുദ്ദേശിക്കുന്നത് പറയാം.

1. ഇസ്ലാം അടിമത്തവ്യവസ്ഥിതിയെ അംഗീകരിച്ചിട്ടില്ല.

2. അടിമകള്‍ എന്ന പ്രയോഗത്തെപ്പോലും എതിര്‍ത്ത ആളാണു പ്രവാചകന്‍. പിന്നെ ലാഘവത്തോടെ 'അടിമസ്ത്രീകള്‍' എന്നു പറഞ്ഞു പോകുന്നത് ശരിയല്ല.

3.ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. അതിനൊരു പശ്ചാത്തലമുണ്ട്. യുദ്ധാവസരങ്ങളില്‍ സമരാര്‍ജ്ജിതസ്വത്തുക്കളോടൊപ്പം അനാഥരും മറ്റുമായ സ്ത്രീകളുണ്ടാകും. ഖുര്‍ ആനിക നിയമ പ്രകാരം അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണു. വിവാഹം കഴിച്ചില്ലെങ്കിലും അവര്‍ അനുവദനീയമാകുന്ന നിയമത്തെക്കുറിച്ചാണീ സൂക്തത്തിലെ പ്രത്യുത വാക്ക് പരാമര്‍ശിക്കുന്നത്. അതിങ്ങിനെ. ..യുദ്ധം കഴിഞ്ഞ് ശത്രു രാജ്യത്ത് നിന്ന് അവര്‍ ഇസ്ലാമിക ഗവര്‍മ്മെന്റിന്റെ അധികാര പരിധിയിലേക്ക് വരുന്നു. അങ്ങിനെ ഗവര്‍മ്മെന്റിനെ ചുമതലയിലായിക്കഴിഞ്ഞാല്‍ അവരുമായി ഒരു പട്ടാളക്കാരനും ബന്ധം പുലര്‍ത്താന്‍ അനുവാദമില്ല. പക്ഷേ ഗവര്‍മ്മെന്റ് അവരെ ആരുടെയെങ്കിലും ഉടമസ്ഥതയിലേക്ക് പിന്നീട് കൈമാറിക്കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞതുപോലെ നിയമാനുസ്ര്യതമായിത്തീരും ആ ബന്ധം . ഇതിനെയാണു ഉടമസ്ഥാവകാശത്തിലുള്ള സ്ത്രീകള്‍ എന്നു പരാമര്‍ശിക്കപ്പെട്ടത്. അപ്പോഴും ഒരാളുടെ ഉടമാവകാശത്തിലേക്ക് കൈമാറപ്പെട്ട സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ മറ്റൊരാള്‍ക്കനുവാദമില്ല. ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു 'മുസ്ല്യാര്‍ പറഞ്ഞത് പോലെ കല്ലേറു കൊണ്ടു മരിക്കേണ്ടിവരും'. (അപ്പോള്‍ സദാചാരം കൂടിപ്പോയി എന്നാകും മാഷിന്റെ പരാതി.. !!)

ഇസ് ലാമിനു സദാചാരം കൂടിപ്പോയെന്ന പരാതി ഇപ്പോള്‍ മാറി സദാചാരമില്ലെന്നായോ? മാഷ് നോട്ട് ചെയ്യണം.

1) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരഅക്കപ്പെടുന്നതോടെ അവരെ ഉപയോഗിക്കാന്‍ പട്ടാളക്കാര്‍ക്കും മറ്റാര്‍ക്കും അനുവാദമില്ല. കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. (മതമില്ലാത്ത മതരഹിതരുടെയും മതവിരുദ്ധരുടെയും ഗ്വാണ്ടനാമോകള്‍ ഇവിടെ നടക്കില്ലെന്നര്‍ത്ഥം.)

2)അവര്‍ ഗവര്‍മ്മെന്റ് വശം ഏല്പ്പിക്കപ്പെടണം. ഗവര്‍മ്മെന്റിനു മാത്രമേ അവരെ വിട്ടയക്കുകയോ പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുള്ളൂ.

3)അങ്ങിനെ കൈമാറിയാല്‍ അത് നിയമാനുസ്ര്യതം തന്നെ. അല്ലെന്ന് പറയാന്‍ മാഷിനവകാശമുണ്ട്. പക്ഷേ വ്യക്തമായ നിബന്ധനകളോടെ സദാചാരബന്ധിതമായി മാത്രമേ ഇവിടെ ഖുര്‍ ആന്‍ സംസാരിക്കുന്നുള്ളൂ എന്ന ഞങ്ങളുടെ തിരുത്തിനെക്കുറിച്ച് വ്യക്തമായി ഉത്തരം തരിക. ഇതെങ്ങിനെ സദാചാര വിരുദ്ധമാകും? പട്ടാള അതിക്രമങ്ങളും ലൈംഗിക പീഢനങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. 'മുസ്ല്യാര്‍ പറഞ്ഞത് പോലെ കല്ലേറു കൊണ്ടു മരിക്കേണ്ടിവരും'. മാഷിന്റെ 'പരിഷ്ക്ര്യതപുരോഗമന' ജാടകളുടെ കാലത്ത് എന്തു സംഭവിക്കുന്നു എന്ന് കണ്ണൂ തുറന്ന് നോക്കേണ്ടതുണ്ട്. ഇവിടെ എന്തു സദാചാരമാണു ഗവര്‍മ്മെന്റുകള്‍ സം രക്ഷിക്കുന്നത്? ഗ്വാണ്ടനാമോയില്‍ തടവില്‍ പിടിക്കപ്പെടുന്ന മുസ്ലിം സ്ത്രീയോട്/പുരുഷനോട് പരിഷ്ക്ര്യത പുരോഗമന നാഗരിക' (ത്ഫൂ!!) ഗവര്‍മ്മെന്റ് കാട്ടിക്കൊണ്ടിരിക്കുന്ന സദാചാരം കണ്ണൂള്ളവരൊക്കെ കാണുന്നുണ്ട്. മതത്തെ പടിക്ക് പുറത്ത് നിര്‍ത്തിയ, ഇസ്ലാം കൊണ്ട് 'അപരിഷ്ക്ര്യതവും ക്രൂരവുമാകാത്ത' ഭരണകൂടങ്ങള്‍ യുദ്ധ ഘട്ടങ്ങളിലും അനന്തരവും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളും കാണുണ്ട് മനുഷ്യര്‍. ‍ബുദ്ധിപരമായ സത്യസന്ധതയുണ്ടെങ്കില്‍ അതുമായി കൂട്ടീ വായിക്കണം മാഷ് ഖുര്‍ ആനിന്റെ ഈ വിധിയെ. എത്ര ന്യായമാണിത്. എന്തൊരു നല്ല സമീപനമാണിത്!!. ഒരു ഗവര്‍മ്മെന്റ് ഒരാളുടെ ഉടമസ്ഥതയിലേക്ക് (യുദ്ധഘട്ടത്തില്‍ മാത്രം!!!) ഏല്പ്പിച്ചു കൊടുക്കുന്ന സ്ത്രീകള്‍ നിയമാനുസ്ര്യതമാണെന്ന ദൈവികവിധിയില്‍ എന്തു ന്യായത്തില്‍ ഏതു സദാചാരപ്പല്ലിയാണാവോ മുറുമുറുക്കുക!!

4) ഇനി മാഷ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം... അങ്ങിനെ ഈ സ്ത്രീയില്‍ കുട്ടിയുണ്ടായാല്‍ ആ കുട്ടികള്‍ നിയമാനുസ്ര്യത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക് ഇവര്‍ക്കും മറ്റൊരു ഭാര്യയില്‍ ജനിച്ച സന്തതികള്‍ക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളുമുണ്ടാകും. അവളെ മറ്റാര്‍ക്കും കൈമാറാനും പാടില്ല. (മതവിരുദ്ധന്മാര്‍ വിവാഹം കഴിക്കാതെ വെച്ചു പൊറുപ്പിക്കാമെന്ന് വാദിക്കുന്ന ഡേറ്റിംഗ് കുസ്ര്യതികളില്‍ മക്കളുണ്ടായാല്‍ അവരുടെ സ്ഥിതിയെന്ത്? വെറുതെയാണോ ഫാദര്‍ ലസ് അമേരിക്ക എന്നു വിളിക്കുന്നത്? ജാരസന്തതികളെ തട്ടിയിട്ട്, അഛനാരെന്നറിയാത്ത മക്കളെക്കൊണ്ട് യൂറോപ്പിലൊന്നും വഴി നടക്കാന്‍ കഴിയുന്നില്ലത്രെ..ഇതിലൊന്നും ഒരു സദാചാരഭ്രംശവുമില്ലല്ലോ മാഷെ.. ..കാരണം അവിടെയൊന്നും ഇസ്ലാം വിമര്‍ശനത്തിനു സ്കോപ്പില്ലല്ലോ...പക്ഷേ സത്യം മനസ്സിലാക്കും മാഷ് എന്ന പ്രതീക്ഷ കൊണ്ടെഴുതുന്നു എന്ന് മാത്രം.

5) അദ്ദേഹം മരിച്ചാല്‍ മാത്രമേ ഉടമസ്ഥാവകാശത്തില്‍ നിന്ന് അവര്‍ ഒഴിവാകുന്നുള്ളൂ.. വിവാഹം ഒരു കരാറാണു മാഷെ. ഇതും നിയമാനുസ്ര്യതമായ കരാര്‍ തന്നെ. ഇസ്ലാമില്‍ മറ്റു 'ചിന്നവീടുകള്‍' ഇല്ലല്ലോ.

തുടരും..

ഇസ് ലാം വിചാരം said...

ഇനി പ്രിയപ്പെട്ട മാഷോടൊരു ചിന്ന സദാചാര സമസ്യ..



ഒരു യുക്തിവാദി/മതവിരുദ്ധന്‍ .അയാള്‍ക്ക് നിയമാനുസ്ര്യതം ഭാര്യയില്ല. അയാള്‍ക്ക് മറ്റു നാലു സ്ത്രീകളുമായി ബന്ധമുണ്ട്. അവരുമായൊക്കെ ഉള്ളത് ഉഭയകക്ഷി സമ്മതമുള്ള ബന്ധം. ആര്‍ക്കും പരാതിയില്ല.



അദ്ദേഹത്തെക്കുറിച്ചെന്താണു പറയാനുള്ളത്? ഇത് സദാചാരവിരുദ്ധമോ അതോ സദാചാരബന്ധിതമോ?

പ്ലീസ്..പറയൂ മാഷെ...അറബികളുടെ 'പ്രാക്ര്യത ഗോത്ര' യുഗത്തില്‍ പിറക്കാത്ത ഈ 'പരിഷ്ക്ര്യത' ന്റെ ജീവിതം സത്യത്തില്‍ മാത്ര്യകയല്ലേ?

അല്ലേ?...

ഉത്തരത്തിനു കാത്തു കിടക്കട്ടെ ഈ 'അപരിഷ്ക്ര്യത' വര്‍ഗ്ഗത്തിന്റെ പ്രതിനിധി!!

-: നീരാളി :- said...

അങ്ങിനെ അന്നും ഇന്നും യുക്തിവാദികള്‍ മത തീവ്രവാദികളെ നിര്‍മ്മിച്ചുകൊണ്ടേയിരുന്നു.

ea jabbar said...

ഏത് ഇസ്ലാമിലെ കാര്യമാ ഇസ്ലാം വിചാരം പറയുന്നേ?
അടിമത്തം അംഗീകരിക്കാത്ത ഇസ്ലമോ? അങ്ങനെയൊരു ഇസ്ലാം ,ഖുര്‍ ആന്‍ ഹദീസ് , ചരിത്രം, നിയമസംഹിതകള്‍ , കര്‍മ്മശാസ്ത്രങ്ങള്‍ എന്നിവയൊക്കെ കണ്ണിലെണ്ണയൊഴിച്ചു പരതിയാലും ആര്‍ക്കും കണ്ടെത്താനാവില്ല. ആധുനിക ബുദ്ധിജീവികള്‍ അങ്ങനെയൊന്നുണ്ടാക്കിയതാകും. നല്ലതു തന്നെ . ആട്ടെ ഒരു ചോദ്യം .ഈ അടിമത്തം അത്ര മോശപ്പെട്ട സംഗതിയാണെന്ന് ഇസ്ലാം വിചാരത്തിനെങ്ങനെയാ മനസ്സിലായത്?
അല്ലാഹുവോ നബിയോ അങ്ങനെയൊരു സൂചനപോലും നല്‍കിയതായി പ്രമാണരേഖകളിലൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇസ്ലാം അടിമത്തത്തെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു എന്ന് , എല്ലാ ഗ്രൂപ്പുകാരുടെയും പ്രമാണങ്ങള്‍ ഉദ്ധരിച്ചു ഞാന്‍ തെളിയിക്കാം. ഇസ്ലാംവിചാരം അംഗീകരിക്കുന്ന ഗ്രൂപ്പ് ഏതാണെന്നു പറഞ്ഞാല്‍ ഉദ്ധരിക്കാന്‍ സൌകര്യമായിരിക്കും.





താങ്കള്‍ സോളിഡാരിറ്റിയാണെങ്കില്‍ മൌദൂദിയായിരിക്കുമല്ലോ ഇഷ്ട ഗുരു. അദ്ദേഹത്തിന്റെയാ ഈ ഉദ്ധരണി.:---
[മുജ് ആണെങ്കില്‍ വിസ്തരിച്ചു വേറെ തരാം. സുന്നിയാണെങ്കില്‍ ഫത് ഹുല്‍ മുഈന്‍ തന്നെ പോരെ?]

“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.





ഖുര്‍ ആന്‍ വാക്കര്‍ത്ഥം വെച്ച് മാത്രം തെറ്റിദ്ധരിപ്പിക്കരുതേ മാഷെ.

ഓരോ സൂക്തത്തിനും അവതരണ പശ്ചാത്തലമുണ്ട്. തദാനുസാരമുള്ള വ്യാഖ്യാനമുണ്ട്. വിശദീകരണങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുമുണ്ട്.


അതുംകൂടി ഞാന്‍ ഉദ്ധരിക്കാന്‍ തുടങ്ങിയാല്‍ സംഗതി പിന്നെയും മോശമാകും. പിന്നെ ഹദീസൊക്കെ വാറോലയാണ്‍ എന്നു പറയേണ്ടി വരും നിങ്ങള്‍ക്ക്!

Abdul Hakkim said...
This comment has been removed by the author.
ea jabbar said...

“ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്‍ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.
അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം.
യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?.....


മേല്‍ പ്രസ്താവിച്ചതില്‍നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമാ‍യ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി]

മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ ഈ വാക്കുകള്‍ ശ്രദ്ധയോടെ ഒരിക്കല്‍ കൂടി വായിച്ചാല്‍ ആധുനിക ഇസ്ലാം വിചാരക്കാ‍രോട് പിന്നെ ഒന്നും പറയേണ്ടതില്ലല്ലോ!

vimathan said...

slavery / അടിമ വ്യവസ്ഥ 1962 ല്‍ മാത്രമാണ് വഹാബിസ്റ്റ് സൌദി അറേബ്യയില്‍ ഔദ്യോഗികമായി നിരോധിച്ചത് എന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

ബുദ്ധിമാന്‍ said...

"പക്ഷേ ഗവര്‍മ്മെന്റ് അവരെ ആരുടെയെങ്കിലും ഉടമസ്ഥതയിലേക്ക് പിന്നീട് കൈമാറിക്കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞതുപോലെ നിയമാനുസ്ര്യതമായിത്തീരും ആ ബന്ധം . ഇതിനെയാണു ഉടമസ്ഥാവകാശത്തിലുള്ള സ്ത്രീകള്‍ എന്നു പരാമര്‍ശിക്കപ്പെട്ടത്. അപ്പോഴും ഒരാളുടെ ഉടമാവകാശത്തിലേക്ക് കൈമാറപ്പെട്ട സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ മറ്റൊരാള്‍ക്കനുവാദമില്ല"

അടിമയും അടിമത്തവുമില്ലാതെ, ഉടമയും ഉടമസ്ഥതയും ഉണ്ടാകുമോ?
വിവാഹം കഴിഞ്ഞ ‘പോലെ’ അല്ലെ??
ഇപ്പൊ എല്ലാർക്കും കാര്യങ്ങൾ മനസിലായിക്കാണും!!

ea jabbar said...

അടിമത്തം ; വിശദമായ ലേഖനം പിന്നിട് !

കുയുക്തിവാദം said...

ബുദ്ധിമാനെ,

ഇസ് ലാം വിരോധം തലക്ക് പിടിച്ചാല്‍ പിന്നെ ബുദ്ധിമാനും

വലിയ ബുദ്ധിയൊന്നും കാണില്ല. അല്ലേ?

കുയുക്തിവാദം said...

വായില്‍ തോന്നിയത് കോതക്ക് മാത്രമല്ല , ജബ്ബാര്‍ മാഷിനും പിന്നെ കുറെ ഹല്ലേലുയ്യ ടീമിനുമൊക്കെ പാട്ട് തന്നെ.

ഇസ്ലാമിനെ യുക്തിവാദിക്കൂട്ടം പുനര്‍ നിര്‍മ്മിക്കാനുള്ള പരിപാടിയാണു.

പുതിയ ഇസ്ലാം സ്ഥാപിച്ചു കളയുമോ ആവോ?

ഇനിയിപ്പോള്‍ എന്നാണാവോ ജബ്ബാര്‍ മാഷ് പുതിയ ഇസ്ലാം (വേര്‍ഷന്‍ 2008) സ്ഥാപിക്കുക?

യുക്തിവാദി സംഘം ഖുര്‍ ആന്‍ ക്ലാസും തുടങ്ങിയേക്കും.

ഇനിയിപ്പോള്‍ മുഹമ്മദ് നബി യുക്തിവാദിസംഘത്തിന്റെ ആദ്യകാല നേതാവായിരുന്നു എന്നെങ്ങാന്‍ ഗവേഷണം നടത്തി പോസ്റ്റുമോ എന്നറിയില്ല.

നിങ്ങള്‍ വിശ്വസിക്കുന്ന, ഞങ്ങള്‍ വിശ്വസിക്കാത്ത ഇസ്ലാം ..അത് നിങ്ങള്‍ വിശ്വസിക്കുന്ന പോലെയല്ല...ഞങ്ങള്‍ പറഞ്ഞുതരുന്നത് പോലെയാണെന്ന്!!

ഖുര്‍ ആനിനും ഹദീസിനുമൊക്കെ യുക്തിവാദിമുസ്ല്യാക്കന്മാര്‍ ഇങ്ങിനെ വ്യാഖ്യാനം ചമച്ചു തുടങ്ങിയാല്‍ ..ഇത് രസാവഹം തന്നെ.

ഇസ്ലാം അടിമത്തത്തിനെതിര്‍.. ജബ്ബാര്‍ മാഷിന്റെ ഇസ്ലാമില്‍ അടിമത്തം നിര്‍ബന്ധം.

ഇസ്ലാം വെപ്പാട്ടിസമ്പ്രദായത്തിനും ഡേറ്റിംഗിനും സകല അരാജകസമ്പ്രദായത്തിനുമെതിരായി നില്‍ക്കുന്നു.

പക്ഷേ ജബ്ബാര്‍ മാഷിന്റ് ലേറ്റസ്റ്റ് ഇസ്ലാമില്‍ എത്ര വെപ്പാട്ടീകളും ആകാം. വെപ്പാട്ടീ ഇല്ലാത്തവനൊന്നും ഇസ്ലാമേ അല്ല!!

ഇസ്ലാമില്‍ സദാചാരമില്ലത്രെ.. കാരണം ആകെക്കൂടി കുറച്ച് സദാചാരം ഉണ്ടായിരുന്നത് യുക്തിവാദികളും നിരീശ്വരവാദികളുമൊക്കെ പങ്കിട്ടെടുത്തു. പിന്നെ സാധനം കിട്ടാനില്ല. !!

ഇസ്ലാം അടിമത്ത പ്രബന്ധരചനക്കിടയില്‍ അല്പ്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ , സുഹ്ര്യത്തുക്കള്‍ ഇതൊന്നു വായിച്ചേ..



Question
As-salamu `alaykum. Could you please shed light on the issue of slavery and how Islam managed to abolish it?

Answer:

First of all, we would like to thank you for the great confidence you have in us. We hope our efforts meet your expectations.

First of all, we would like to stress that Islam caters for rights of every creature. It urges a Muslim to show good and kind treatment to anyone under his/her control; he should neither maltreat him or her nor should he subject him/her to any form of exploitation.

Islam totally objects and fights all forms of slavery. The focus of Islam in all its teachings and rites was to eradicate this prevailing practice. Now, slavery has been abolished by international conventions, and this goes in line with the goals of Islam.

When Allah created human beings, He created them to be free and to be vicegerents on the earth. Slavery is something that came from people who couldn’t understand the position of the human being and it was made, in the past, as a global phenomenon.



When Islam came, it tried to bring change to get the human being back to being free, as Allah has created us, by certain procedures. Those procedures of Islam went through without interference from the other nations or states who are non-Muslim states or nations. Maybe within the third century of Hijrah or the migration of the Prophet to Madinah, this phenomenon would have been over and disappeared. But as I mentioned, because it was a global phenomenon, that procedure which was established by Islam couldn’t go through and finish with this very bad phenomenon.



Now, al-hamdulillah all people have agreed to stop this phenomenon and stand up against it. With this, there is no way to go back to adopt this phenomenon again in any way, especially for Muslims, since they must protect the freedom of others and always be with their rights to be free servants of Allah only. We should remember when the Caliph `Umar Ibn Al-Khattab (may Allah be pleased with him) said in a famous khutbah (speech or sermon) of his, “When did you make the people as slaves or servants of you while Allah, the Almighty, created them free!”
This means that the Muslims from the very beginning advocated the freedom of all human beings and were against the oppression of free people by tyrants and dictator leaders.”



Having clarified the above, we would like to state that it was a war custom in the past to take men and women as captives and then turn them into slaves. Islam did not initiate it, rather, it was something in practice long ago before the advent of Islam. And when Islam came, it tried to eradicate this practice, bit by bit. So it first restricted it to the reciprocal practice of war, in the sense that Muslims took war captives just as the enemies did with them

കുയുക്തിവാദം said...

vimathan said...
slavery / അടിമ വ്യവസ്ഥ 1962 ല്‍ മാത്രമാണ് വഹാബിസ്റ്റ് സൌദി അറേബ്യയില്‍ ഔദ്യോഗികമായി നിരോധിച്ചത് എന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

കേരളത്തില്‍ സ്ത്രീധനം നിരോധിച്ചത് അടുത്ത കാലത്ത്..

എന്നു വെച്ചാല്‍ വിമതന്റെ ഫത് വ പ്രകാരം അതിനു മുമ്പൊക്ക് സ്ത്രീധനം കേരളത്തിലെ

മഹാപുണ്യകര്‍മ്മമായിരുന്നു എന്നാണോ?
വിമതനാകാം. പക്ഷേ ആളുകളെ വിഡ്ഢികളാക്കരുത് സുഹ്രത്തെ..

ഇസ് ലാം വിചാരം said...

ജബ്ബാര്‍ മാഷും കൂട്ടവും ഉത്തരം പറയാന്‍ ബാക്കിയുള്ളത്...

1) വിഭാര്യനായ ഒരു യുക്തിവാദി/നിരീശ്വരവാദി നാലു സ്ത്രീകളുമായി ഉഭയകക്ഷി സമ്മതപ്രകാരം ശാരീരിക ബന്ധം പുലര്‍ത്തുന്നു. ഇത് അപരിഷ്ക്ര്യതത്വം/തിന്മ/തെറ്റ് -അങ്ങിനെ വല്ല കുന്ത്രാണ്ടവുമാണോ?

അല്ല ഇത് വ്യവസ്ഥാപിത കുടൂംബസങ്കല്പ്ങ്ങളെ പൊളിച്ചെഴുതി, പുരുഷാധിഷ്ഠിത സമൂഹത്തിന്റെ നേരെ നടത്തുന്ന വിപ്ലവത്തില്‍ പെടുമോ?

അതോ ഇത് മതം പറയുന്നത് പോലെ പച്ചത്തോന്നിവാസമോ?

ഇസ് ലാം വിചാരം said...

ചോദ്യം രണ്ട്..



2) പ്രവാചകനെത്ര അടിമകള്‍ ? എത്ര വെപ്പാട്ടികള്‍ ഉണ്ടായിരുന്നു?

ഉമറിനു എത്ര അടിമകള്‍? എത്ര വെപ്പാട്ടീകള്‍ ഉണ്ടായിരുന്നു?

അബൂബക്കറിനു..അലിക്ക്...?

ഇവരൊക്കെയായിരുന്നു ഇസ്ലാമിന്റെ നേതാക്കള്‍.

ഇനി ഇസ്ലാം ഇവരെയെല്ലാം ഒഴിവാക്കി ജബ്ബാര്‍മാഷിന്റെ നേത്ര്യത്വം സ്വീകരിക്കണമെന്നാണെങ്കില്‍
ആലോചിക്കാവുന്നതാണു.

കുയുക്തിവാദം said...

ദൈവ വിരുദ്ധ പുരോഗമന നാട്യക്കാരോട് ഒരു സദാചാര പ്രശ്നോത്തരി.

ഞാനും ഒരു പെണ്‍കുട്ടിയും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു.

ഇതിലെന്തെങ്കിലും കുഴപ്പമുണ്ടോ? ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും..കുറച്ച് കാലം. പറ്റുമെങ്കില്‍ ഒരു പാട് കാലം.

ഇല്ലെങ്കില്‍ പിരിയും. ഒരു ഡേറ്റിംഗ്..

കൂട്ടത്തില്‍ പറയട്ടെ..ഞാന്‍ മറ്റൂ മൂന്നു വനിതകളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

(പ്രത്യേകം ശ്രദ്ധിക്കുക.. ഞാന്‍ ബഹുഭാര്യാത്വത്തെ ഭയങ്കരമായി എതിര്ക്കുന്നു..അതിശക്തമായി...)

ബഹുഭാര്യാത്വം എന്നു കേള്‍ക്കുമ്പോള്‍ തന്നെ എനിക്കാകെക്കൂടി ദേഷ്യമാകും.

കാന്തപുരത്തിന്റെ അഭിമുഖം കേട്ട് ഞാന്‍ തലചുറ്റീ വീണില്ലെന്നേ ഉള്ളൂ.

എനിക്ക് മറ്റൊരു പ്രണയിനി കൂടിയുണ്ട്. അവളെ കാണാന്‍ ഇടക്കിടെ പോകും.

ഞങ്ങള്‍ അത്രയും അടുത്തു. ഒരു പാട്.

പിന്നെ ഒരു ചിന്നവീടും ചുറ്റിക്കളിയുമൊക്കെ വേറേയുമുണ്ട്. അവിടെയൊരു കുട്ടീയുമുണ്ട്.

അത് പിന്നെ അവനങ്ങിനെയങ്ങ് വളരുമെന്നേ...

എല്ലാം ഉഭയസമ്മതപ്രകാരം.ആര്‍ക്കും ഒരനിഷ്ടവുമില്ല. ആരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നില്ല.

ഞാനാണെങ്കില്‍ ..ബഹുഭാര്യാത്വത്തിനു കര്‍ശനമായി എതിരാണു.

പിന്നെ കാന്തപുരത്തിനും ഇസ്ലാമിനും എതിരാണു.

പിന്നെ പോരാഞ്ഞിട്ട് അധിക യോഗ്യതയായി ഞാന്‍ ദൈവവിരോധിയുമാണു.

ഇങ്ങിനെയെങ്കില്‍ എനിക്ക് സദാചാരപരമായി ഒരു കുഴപ്പവുമില്ല എന്നു യുക്തിവാദമതപ്രകാരം വിശ്വസിക്കാമോ?

അല്ല ഞാന്‍ സദാചാരക്കള്ളിക്ക് പുറത്താണോ?

ഡോക്ടര്‍, പറയൂ..ഞാന്‍ ഇപ്പോഴും 'പരിഷ്ക്ര്യതന്‍' തന്നെയല്ലേ?

ആ അറബികളെപ്പോലെ, നാലു കെട്ടുന്ന ആ അപരിഷ്ക്ര്യത സമുദായത്തെപ്പോലെയാണോ ഞാന്‍??

പ്ലീസ്.. എന്റെ സദാചാരത്തിനൊരു കുഴപ്പവുമില്ലെന്ന് പറയൂ..

ഞാന്‍ 'നാഗരികന്‍' തന്നെയല്ലേ?

ബഹുഭാര്യാത്വത്തെ എതിര്‍ത്തു തോല്പ്പിക്കേണ്ടതില്ലേ?

ea jabbar said...

ea jabbar said...
വ്യക്തിപരമായ അധിക്ഷേപങ്ങളല്ല ; യാഥാര്‍ത്ഥ്യബോധത്തോടെയും സമചിത്തതയോടെയുമുള്ള പ്രതികരണങ്ങളാണു പ്രതീക്ഷിക്കുന്നത്.

ഇതൊക്കെ അസഹ്യമായി അനുഭവപ്പെടുന്നവര്‍ ദയവായി വായിക്കാതിരിക്കുക. അതിനുള്ള സ്വാതന്ത്ര്യത്തെ ആരും തടയുന്നില്ലല്ലോ.
വായിക്കാനും അറിയാനും താല്‍പ്പര്യമുള്ളവര്‍ ധാരാളമുള്ളതുകൊണ്ടാണ് എഴുതുന്നത്.

ea jabbar said...

ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു.

ഇസ് ലാം വിചാരം said...

ചോദ്യം രണ്ട്..



2) പ്രവാചകനെത്ര അടിമകള്‍ ? എത്ര വെപ്പാട്ടികള്‍ ഉണ്ടായിരുന്നു?

ഉമറിനു എത്ര അടിമകള്‍? എത്ര വെപ്പാട്ടീകള്‍ ഉണ്ടായിരുന്നു?

അബൂബക്കറിനു..അലിക്ക്...?

ഇവരൊക്കെയായിരുന്നു ഇസ്ലാമിന്റെ നേതാക്കള്‍.

ഇനി ഇസ്ലാം ഇവരെയെല്ലാം ഒഴിവാക്കി ജബ്ബാര്‍മാഷിന്റെ നേത്ര്യത്വം സ്വീകരിക്കണമെന്നാണെങ്കില്‍
ആലോചിക്കാവുന്നതാണു.

ഇസ് ലാം വിചാരം said...

"ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു."



‌‌‌‌‌‌‌‌‌‌‌‌‌മതമൂല്യങ്ങളെ പൊളിച്ചെറിഞ്ഞ് ദൈവം മരിച്ചേ എന്ന് നീഷെയെപ്പോലെ നിലവിളിച്ച് പുരുഷാധിപത്യമേല്‍ക്കോയ്മ എന്ന് പറഞ്ഞ് വീടകങ്ങളിലെ സ്വാസ്ഥ്യം കെടുത്തി കുടുംബ സങ്കല്പങ്ങളെപ്പോലും വെല്ലുവിളിച്ച് മനുഷ്യര്‍ കിളികളെപ്പോലെ ഒരുമിച്ച് കഴിഞ്ഞാല്‍ മതിയെന്നു പ്രത്യയശാസ്ത്രം ചമക്കുന്ന നവ ലൈംഗിക/ഉദാര സാംസ്കാരിക ജീര്‍ണ്ണതകളെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവരാനാണു മതസദാ ചാരത്തെ മാന്തിക്കീറുന്നതെങ്കില്‍ പ്രിയ യുക്തിവാദമേ, കാലം ഒരു പാട് മാറിയെന്ന് മനസ്സിലാക്കുക. നൂറ്റാണ്ട് എത്ര മാറിയാലും 'പുരുഷാധിപത്യ മൂല്യങ്ങള്‍' എന്നു ചാപ്പ കുത്തി ഉള്ള മൂല്യങ്ങളെയും പടിയടച്ച് പിണ്ഠം വെച്ച് പുറത്താക്കി പകരം കൊണ്ടു വരുന്ന 'ഉത്തമവ്യവസ്ഥ' ഞങ്ങളൊക്കെ കണ്ണു തുറന്ന് കാണുന്നുണ്ട് . യുക്തിവാദ പ്രവാചകരെയൊക്കെ 'നന്നായി' പരിചയവുമുണ്ട്. നീഷെമാരുടെ കാലം കഴിഞ്ഞുവെന്നെങ്കിലും മനസ്സിലാക്കുക.

ഇത് മതവിശ്വാസങ്ങള്‍ /അത് ഏത് മതവിശ്വാസമായാലും ശക്തി നേടുന്ന കാലം. ഇവിടെ അരാജകവാദ സിദ്ധാന്തങ്ങള്‍ കട്ടുകടത്താന്‍ അത്ര എളുപ്പമല്ല ഇപ്പോള്‍. വിശ്വാസികളെക്കാള്‍ ബൗദ്ധികനിലവാരം കമ്മിയല്ലേ ഇന്നത്തെ യുക്തിവാദത്തിനു മാഷെ? ആറാം നൂറ്റാണ്ട് അറേബ്യ എന്നൊക്കെ പറയുമ്പോള്‍ തന്നെ അത് അപരിഷ്ക്ര്യതത്വമാണെന്ന തോന്നല്‍ ഈ നിലവാരത്തിന്റെ കുറവല്ലേ?

പഴയതായത് കൊണ്ട് എന്തെങ്കിലും മോശമാകുമോ? നാഗരികതകളുടെ ശോഭിക്കുന്ന പഴയ കാലം മറക്കാന്‍ കഴിയുമോ? ടെക്നോളജി വികസിച്ചു. പക്ഷേ മൂല്യങ്ങള്‍ ഇന്നെവിടെ? ഭാരതത്തിന്റെ സനാതന മൂല്യങ്ങള്‍ വര്‍ത്തമാനത്തിന്റെ പ്രതിനിധിക്ക് ഇന്ന് അവകാശപ്പെടാന്‍ പോലും കഴിയുമോ? പഴയതെല്ലാം പഴഞ്ചനാണെന്ന, പ്രാക്ര്യതമാണേന്ന സ്റ്റീരിയോടൈപ്പ് വാദം ഇസ്ലാമോഫോബിയയുടെ ഈ കാലത്തിനു ചേരും. കയ്യടി കിട്ടൂമായിരിക്കാം.

പക്ഷേ ഇസ്ലാം അടീമയുടമാ വ്യവസ്ഥയാണെന്ന കണ്ടെത്തല്‍ മാഷ് മാത്രമേ നടത്തൂ. ഇസ്ലാമിനെക്കുറിച്ച് ഇടമുറൂകും യുക്തിരേഖയും തേരാളിയും പറഞ്ഞു തന്നതല്ലാതെ ഒരു ചുക്കുമറിയില്ലെന്ന് മനസ്സിലായി.

ea jabbar said...

മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു.

ea jabbar said...

ലോകത്തു നടക്കുന്ന എല്ലാ അരാജകത്വത്തിന്റെയും തോന്നിവാസത്തിന്റെയും ഉത്തരവാദിത്വം പാവം യുക്തിവാദത്തിന്റെ തലയില്‍ തന്നെ കയറ്റി സമാധാനിച്ചോളൂ. ഇസ്ലാമിന്റെ പേരില്‍ ലോകത്തു നടക്കുന്ന ഒരു തോന്നിവാസത്തിനും ഇസ്ലാമിനു പുല ബന്ധമൊട്ടില്ലതാനും!

ഇസ് ലാം വിചാരം said...

ea jabbar said...


ലോകത്തു നടക്കുന്ന എല്ലാ അരാജകത്വത്തിന്റെയും തോന്നിവാസത്തിന്റെയും ഉത്തരവാദിത്വം പാവം യുക്തിവാദത്തിന്റെ തലയില്‍ തന്നെ കയറ്റി സമാധാനിച്ചോളൂ. ഇസ്ലാമിന്റെ പേരില്‍ ലോകത്തു നടക്കുന്ന ഒരു തോന്നിവാസത്തിനും ഇസ്ലാമിനു പുല ബന്ധമൊട്ടില്ലതാനും!"



മാഷെ, ഇസ്ലാം വ്യക്തം. വ്യഭിചാരത്തെ എതിര്‍ക്കുന്നു. പലിശയെ എതിര്‍ക്കുന്നു. മദ്യത്തെ എതിര്‍ക്കുന്നു. ജീവിത ഗന്ധിയായ എല്ലാത്തിനോടും അതിനൊരു സമീപനമുണ്ട്. നിലപാടുണ്ട്.

ഇതിനു പകര്‍ം കെട്ടിയെഴുന്നള്ളീക്കുന്ന യുക്തിവാദത്തിനു ഒരു നിലപാടുണ്ടോ? പലിശയോട് എന്താണു നിലപാട്? സഹകരണ സംഘങ്ങളോട്? ചിട്ടിക്കമ്പനിയോട്? കല്യാണം കഴിക്കാതെ ഡേറ്റിംഗ് നടത്തുന്നതിനോട്? സ്വവര്‍ഗ്ഗ വിവാഹത്തോട്? സൗന്ദര്യമല്‍സരത്തോട്? ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനോട്?



മാഷോട് യോജിക്കുന്നു. സമുദായം എന്ന നിലക്ക് മതസമൂഹവും മതരഹിതസമൂഹവും ഒക്കെ ജീര്‍ണ്ണിച്ചു. പക്ഷേ ഞാന്‍ പറയുന്നത് ദര്‍ശനത്തെക്കുറിച്ച്. ഇസ്ലാം വ്യക്തമായ ദര്‍ശനം. യുക്തിവാദത്തിനു ഈ വിഷയങ്ങളിലുള്ള നിലപാടുകളൊക്കെ അരാജകവാദവുമായി യോജീക്കുന്നു. ഉദാഹരണം ഒരാള്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ചാല്‍, നിങ്ങള്‍ അതിനു 'കുടുംബവ്യവസ്ഥയുടെ പൊളീച്ചെഴുത്ത്!" എന്ന് തിസീസ് ചമക്കും. അത്തരം ഒരു അരാജക സമീപനം ഇസ്ലാമിക ദര്‍ശനം മുന്നോട്ട് വെക്കില്ല. കാരണം ഇസ്ലാം നന്മയെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്ത ദര്‍ശനം. അതിനൊരു വേദമുണ്ട്. ഒരു പ്രവാചകനും. നിയമങ്ങളൂം. നിങ്ങള്‍ക്കോ? പവനന്‍ പറയുന്നതല്ല ഇടമുറുക് പറയുക. നിലപാടില്ല. ഉള്ള നിലപാടാകട്ടെ അരാജകത്വത്തിനു കുട പിടിക്കുന്നതും.

ഇതിനര്‍ത്ഥം മാഷ് മോശമെന്നല്ല. വ്യക്തിപരമായി അധിക്ഷേപമില്ല. യുക്തിവാദികളില്‍ നല്ല മനുഷ്യരുണ്ട്. എല്ലാവരിലും നന്മയും തിന്മയുമുണ്ട്. പക്ഷേ ഇവിടെ ചര്‍ച്ച ദര്‍ശനത്തെക്കുറിച്ച്. ഇസ്ലാം/യുക്തിവാദം. ഇവിടെ ഉത്തരവാദിത്വം 'പാവം' യുക്തിവാദത്തിന്റെ തലയില്‍ തന്നെ കയറ്റി സമാധാനിക്കുന്നത് തെറ്റാണോ? യുക്തിവാദം അത്ര പാവമാണോ? നിങ്ങള്‍ മതം പൊളിച്ച് ഇവിടെ കൊണ്ടു വരാന്‍ പോകുന്നത് എന്താണെന്ന് ചോദിക്കുന്നത് തെറ്റാണോ?

ലോകത്തു നടക്കുന്ന എല്ലാ അരാജകത്വത്തിന്റെയും തോന്നിവാസത്തിന്റെയും അടിത്തറ 'മുകളിലൊരാളുണ്ടെന്ന് ഓര്‍മ്മ വേണം' എന്ന് പാവം അമ്മച്ചിയും/ഉമ്മച്ചിയും പറയുന്നതിന്റെ പിന്നിലെ ദൈവവിചാരം നഷ്ടപ്പെട്ടു പോയത് തന്നെ. നിങ്ങള്‍ക്കല്ല കുഴപ്പം ..നിങ്ങളൂടെ ദര്‍ശനത്തിനാണു അകക്കാമ്പില്ലാത്തത്. മുസ്ലിങ്ങള്‍ക്ക് കുഴപ്പം ഉണ്ട്. പക്ഷേ ഇസ്ലാമിന്റെ ദര്‍ശനത്തിനു ഒരു കുഴപ്പവുമില്ല.ഇത് തന്നെ വ്യത്യാസം. അത് കൊണ്ട് ഇസ്ലാമിന്റെ പേരില്‍ ലോകത്തു നടക്കുന്ന ഒരു തോന്നിവാസത്തിനും ഇസ്ലാമിനു പുല ബന്ധമില്ല. മുസ്ലിം സമൂഹത്തില്‍ പിറന്നവര്‍ കള്ള് കുടിക്കുന്നു. അതിനു ഇസ്ലാം കല്പ്പിച്ചിട്ടില്ല. ഇസ്ലാമിനു ബന്ധമില്ല. യുക്തിവാദികള്‍ കള്ളു കുടിക്കുന്നു. യുക്തിവാദം മദ്യപിക്കരുതെന്ന് പറഞ്ഞിട്ടുണ്ടോ? ഏത് വേദത്തില്‍ ? പറയൂ മാഷെ...ഇതാണു പ്രശ്നത്തിന്റെ മര്‍മ്മം. അല്ലാതെ വെറുതെ കുറ്റപ്പെടുത്തുകയല്ല.

..naj said...

പ്രവാചകനാണ് കുര്‍ ആന്‍ എഴുതിയതെന്കില്‍ പ്രവാചകനെ കുറിച്ചു മാഷ് വിചാരിക്കുന്ന പോലെ ഒരു പരാമര്‍ശം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ (മാഷ് മാഷേ കുറിച്ചു തന്നെ "അങ്ങിനെയൊരു അപവാദം" എഴുതുമോ.
പ്രവാചക പത്നി മാരുടെ പേരു പോലും കുര്‍ ആന്‍ പരാമര്ഷിചീട്ടില്ല. പ്രവാചക പുത്രിയുടെ (ഫാത്തിമ)
പേരു പോലും ഇല്ല എന്നുള്ളതാണ് സത്യം. അത് തന്നെ പോരെ മാഷേ അത് പ്രവാചകന്റെ അല്ല എന്ന് കാണാന്‍. ഒരു വചനമെടുത് അവതെളിക്കണേ മാഷ്ക്ക് അറിയൂ. എന്നാല്‍ അത് മാഷ് കാണുന്ന അര്‍ത്ഥത്തിലല്ല. അങ്ങിനെയാനെന്കില്‍ പ്രവാചകന്‍ വൃധകളെ ഭാര്യമാരക്കുകയില്ലല്ലോ. മാഷ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ് പ്രവാചകന്റെ ജീവിതം. ആദ്യ ഭാര്യ ഖദീജ വൃധയായീട്ടു പോലും പ്രവചകന് ആ ഭാര്യ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവരോട് ഉണ്ടായിരുന്ന സ്നേഹത്തെ കുറിച്ചു മാഷ് വായിക്കുക. എന്നീത്റ്റ് സ്വയം താരതമ്യം ചെയ്യുക.
തിന്മ ധര്ഷിക്കുന്നവര്‍ക്ക് അത് മാത്രമെ എന്ത് നോക്കിയാലും മനസ്സില്‍ വരൂ.
അത് ചികില്സയില്ലാത്ത രോഗം മാത്രമാണ്.

ea jabbar said...

ea jabbar said...
യുതിവാദികള്‍ സദാചാരത്തിനു കാണുന്ന അര്‍ത്ഥവും മാനദണ്ഡവും ഞാന്‍ ബ്ലോഗ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതാദ്യം തന്നെ വിശദീകരിക്കാനുള്ള കാരണവും അവിടെ വ്യക്തമാക്കിയിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് ആര്‍ക്കും പരാതിയല്ല എന്നായിരുന്നു. ഇപ്പോള്‍ പറയുന്നത് അവര്‍ക്കു പരാതിയില്ല എന്നാണ്. ഒരു പ്രവൃത്തി തെറ്റോ ശരിയോ ആകുന്നത് ആ പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ അതു ചെയ്യുന്നവര്ക്കോ, അവരുടെ ബന്ധുക്കള്‍ക്കോ, ചുറ്റുമുള്ള സമൂഹത്തിനോ, വരും തലമുറകള്‍ക്കോ മനുഷ്യരാശിക്കു പൊതുവിലോ ഗുണകരമാകുമോ ദോഷകരമാകുമോ എന്നതിന്റെ അടിസ്ഥാനത്തിലാണു . ഈ രണ്ടു ഫലങ്ങളും ഉണ്ടാക‍ാന്‍ സാധ്യതയുണ്ടെങ്കില്‍ ഏതു ഫലത്തിനാണു കൂടുതല്‍ സാധ്യതയെന്നും പരിഗണിക്കേണ്ടി വരും. . അല്ലാതെ അല്ലാഹു പരലോകത്ത് പള്ള നിറയെ കള്ളും ഭംഗിയുള്ള പെണ്ണും തരുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല തെറ്റും ശരിയും യുക്തിവാദികള്‍ തീരുമാനിക്കുന്നത്.

December 23, 2008 10:04 PM


ea jabbar said...
മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും വെപ്പാട്ടിയാക്കുന്നതും സദാചാരമാണെന്നു നിങ്ങളുടെ ദൈവവും ദൂതനും പറയുന്നു. എനിക്കാ ദൈവത്തോടു പുച്ഛവും വെറുപ്പും തോന്നുന്നത് അതുകൊണ്ടാണ്. പാവം ദൈവമല്ല കുറ്റക്കാരന്‍ . ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ അവന്റെ നിലവാരത്തില്‍ ദൈവത്തെയും രൂപകല്‍പ്പനചെയ്തതാണു പ്രശ്നം!

ഈ ലളിതസത്യം അംഗീകരിച്ചാല്‍ നമുക്കിടയില്‍ പിന്നെ തര്‍ക്കം വേണ്ടി വരില്ല. പാശ്ചാത്യരുടെ സംസ്കാരത്തിനും കാട്ടറബികളുടെ ഗോത്ര സംസ്കാരത്തിനും ഇടയില്‍ നമുക്കൊരു സംസ്കാരം കണ്ടെത്താനാവും.നമ്മുടെ കാലത്തിനു യോജിച്ച സംസ്കാരം.

ഇസ് ലാം വിചാരം said...

ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞു...

"പ്രവാചകന്മാര്‍ക്ക് ഇഷ്ടം പോലെ ഭാര്യമാരും വെപ്പാട്ടികളും സ്വയം സമര്‍പ്പിക്കാന്‍ വരുന്ന മറ്റു സ്ത്രീകളും....
സമ്പന്നരായ ഉടമകള്‍ക്ക് 4 ഭാര്യമാരും കാശു കൊടുത്തു വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടികളും പിന്നെ മുത് അയും.....
സധാരണക്കാര്‍ക്ക് മഹറു കൊടുക്കാന്‍ കഴിയുന്നത്ര ഭാര്യമാരും വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടിയും ...
അടിമക്ക് യജമാനന്‍ സമ്മതിച്ചാല്‍ ഒരു ഭാര്യ. അതും യജമാനന്റെ ആവശ്യം കഴിഞ്ഞു കിട്ടിയാല്‍ മാത്രം....
സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍ നിന്നോ ഉടമയില്‍ നിന്നോ വല്ലപ്പോഴും ഒത്തു കിട്ടുന്ന ഉഴം മാത്രം..."



സബാഷ് മാഷെ..

ഒരടിപൊളി ഇസ്ലാം മാഷ് ഉണ്ടാക്കിയല്ലോ.

ഈ ഇസ്ലാമില്‍ മെമ്പര്‍ഷിപ്പ് കൊടുക്കുന്നുണ്ടോ?

വേശ്യകള്‍ക്കും സ്വവര്‍ഗ്ഗസ്നേഹികള്‍ക്കും പിന്നെ കുറച്ച് അരാജകയുക്തിവാദികള്‍ക്കും ആജീവനാന്ത മെമ്പര്‍ഷിപ്പ്

കൊടൂക്കാം.. അത്രക്ക് ഗുണങ്ങളല്ലേ പറഞ്ഞിരിക്കുന്നത്!!!

ഇസ്ലാം യുക്തിവാദി വേര്‍ഷന്‍ കൊള്ളാം..!

ഏതാണാവോ ഈ മതത്തിന്റെ വേദഗ്രന്ഥം? യുക്തിരേഖയാണോ?

ബ്ലോഗിന്റെ പേര്‍ www.pachakkallam.blogspot.com

or
www.thettidharippikkal.blogspot.com
or
www.aattinepattiyaakkal.blogspot.com എന്നൊക്കെയാക്കി മാറ്റിയാല്‍ ഉപകാരം.

ഇസ് ലാം വിചാരം said...

ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞു..

"ഈ ലളിതസത്യം അംഗീകരിച്ചാല്‍ നമുക്കിടയില്‍ പിന്നെ തര്‍ക്കം വേണ്ടി വരില്ല. പാശ്ചാത്യരുടെ സംസ്കാരത്തിനും കാട്ടറബികളുടെ ഗോത്ര സംസ്കാരത്തിനും ഇടയില്‍ നമുക്കൊരു സംസ്കാരം കണ്ടെത്താനാവും.നമ്മുടെ കാലത്തിനു യോജിച്ച സംസ്കാരം."
________________________________

അല്ല മാഷെ.. ഈ അറബികള്‍ കാട്ടറബികളായിപ്പോയി. പോട്ടെ.. ഈ കാട്ടില്‍ പോകാത്ത 'പാശ്ചത്യ' സംസ്കാരത്തിനെന്തു പറ്റി? ഇസ്ലാം പിഴപ്പിച്ചതാണോ? എന്താണവര്‍ക്ക് പറ്റീയത്? ഏതെങ്കിലും മതത്തിന്റെ കുഴപ്പമാണോ? അല്ലേ അല്ല... നിങ്ങളുടെ.. നിങ്ങളൂടെ ദര്‍ശനം.. അതായത് തോന്നുമ്പോലെ കാര്യങ്ങളെ വിശദീകരിക്കുന്ന, ഏത് നവ അരാജക വാദങ്ങള്‍ക്കും ചൂട്ടു പിടീക്കുന്ന ദൈവ വിരുദ്ധ / മത വിരുദ്ധ അജണ്ട നടപ്പായപ്പോള്‍ , മതത്തെ രാഷ്ട്റീയം പടിക്കു പുറത്താക്കിയപ്പോള്‍ , ചിന്തക്ക് ചൂടു പിടിച്ചപ്പോള്‍, ആരെടാ ചോദിക്കാന്‍ എന്ന സമീപനമുണ്ടായപ്പോഴല്ലേ മാഷിനു പോലും എതിര്‍ക്കേണ്ടി വന്ന പാശ്ചാത്യ സംസ്കാരമുണ്ടായത്?

കാടന്‍ അറബികളൂടെ കുഴപ്പമാണോ? കാട് പോയാലും നൂറ്റാണ്ട് മാറിയാലും സംസ്കാരം പിഴക്കും എന്ന് ബോധ്യമായോ? പാശ്ചാത്യനെക്കുറിച്ച് മാഷ് എവിടെയും പോസ്റ്റിയതൊന്നും കണ്ടില്ലല്ലോ...ഇസ്ലാമിന്റെ സദാചാരം/പര്‍ദ ഇതൊക്കെയല്ലേ അജണ്ട? ക്ലബ്ബുകള്‍, ബാറുകള്‍, നൈറ്റ് ഹബ്ബുകള്‍...ഇതിനൊക്കെ എതിരെ ഒന്നു മിണ്ടിക്കൂടേ? ഒരു പോസ്റ്റീട്ടു കൂടെ?

ബുദ്ധിമാന്‍ said...

“അല്ലയോ നബിയേ താങ്കള്‍ക്കു ഞാന്‍ ഹലാലാക്കിയിരിക്കുന്നു; താങ്കള്‍ പ്രതിഫലംകൊടുത്ത ഭാര്യമാരെയും, താങ്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള അടിമവെപ്പാട്ടികളെയും, ഹിജ്രയില്‍ താങ്കളോടൊപ്പം പോന്ന പിതൃസഹോദര, സഹോദരീ പുത്രിമാരെയും, മാതൃ സഹോദര സഹോദ്രീ പുതിമാരെയും, അതു കൂടാതെ താങ്കള്‍ക്കു സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളെയും , പിന്നീടവളെ വിവാഹം ചെയ്യാമെന്ന നിലക്ക്, . ഈ അനുവാദം താങ്കള്‍ക്കു മാത്രമുള്ളതാണ്. മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
സധാരണ വിശ്വാസികളുടെ മേല്‍ അവരുടെ ഭാര്യമാരുടെയും ദാസിമാരുടെയും കാര്യത്തില്‍ ഞാന്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ എന്താണെന്നു എനിക്കറിയാം. താങ്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം നല്‍കുന്നത് താങ്കള്‍ക്ക് യാതൊരു ബുദ്ദിമുട്ടും ഈ കാര്യത്തില്‍ ഉണ്ടാകരുത് എന്നതിനാലാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ!” (33:50)"

ഇതൊക്കെ നബിക്ക് പ്രവാചകകർമ്മത്തിന് കൂലിയായി പടച്ചോൻ നൽകിയ സൌകര്യങ്ങളാണോ?

മുകളിൽ quote ചെയ്തതിന്റെ ഇസ്ലാമിക അർഥം എന്താണാവോ?

ഇപ്പറഞ്ഞതൊക്കെ മാഷ് വെറുതെ ഉണ്ടാക്കി പറഞ്ഞതാണ് എന്ന് പറയാൻ ഇസ്ലാമായി പിറന്ന ചുണയുള്ളവർ ആരെങ്കിലും ഉണ്ടോ?

Vivek said...
This comment has been removed by the author.
ബുദ്ധിമാന്‍ said...

ചോദ്യം :- “തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല."

ഖുറാനിലെ ഈ വരികൾ അടിമത്തത്തെ സാധൂകരിക്കുകയും ഒപ്പം വില കുറഞ്ഞ സദാചാരമൂല്യങ്ങൾ കാഴ്ചവെയ്ക്കുകയും ചെയ്യുന്നില്ലേ?

ഉത്തരം :-
“പാശ്ചാത്യനെക്കുറിച്ച് മാഷ് എവിടെയും പോസ്റ്റിയതൊന്നും കണ്ടില്ലല്ലോ...ഇസ്ലാമിന്റെ സദാചാരം/പര്‍ദ ഇതൊക്കെയല്ലേ അജണ്ട? ക്ലബ്ബുകള്‍, ബാറുകള്‍, നൈറ്റ് ഹബ്ബുകള്‍...ഇതിനൊക്കെ എതിരെ ഒന്നു മിണ്ടിക്കൂടേ? ഒരു പോസ്റ്റീട്ടു കൂടെ?“

Vivek said...

Narrated Abu Said Al-Khudri:

We got female captives in the war booty and we used to do coitus interruptus with them. So we asked Allah's Apostle about it and he said, "Do you really do that?" repeating the question thrice, "There is no soul that is destined to exist but will come into existence, till the Day of Resurrection."


Al-Azhar Lecturer Suspended after Issuing Controversial Fatwa Recommending Breastfeeding of Men by Women in the Workplace
http://www.memri.org/bin/articles.cgi?Page=archives&Area=ia&ID=IA35507

Book 8, Number 3424:
' A'isha (Allah be pleased with her) reported that Sahla bint Suhail came to Allah's Apostle (may peace be eupon him) and said: Messengerof Allah, I see on the face of Abu Hudhaifa (signs of disgust) on entering of Salim (who is an ally) into (our house), whereupon Allah's Apostle (may peace be upon him) said: Suckle him.She said: How can I suckle him as he is a grown-up man?Allah's Messenger (may peace be upon him) smiled and said: I already know that he is a young man 'Amr has made this addition in his narration that he participated in the Battle of Badr and in the narration of Ibn 'Umar (the words are): Allah's Messenger (may peace be upon him) laughed.
Book 8, Number 3425:
'A'isha (Allah be pleased with her) reported that Salim, the freed slave of Abu Hadhaifa, lived with him and his family in their house.She (i.e. the daughter of Suhail came to Allah's Apostle (may peace be upon him) and said: Salim has attained (purbety) as men attain, and he understands what they understand, and he enters our house freely, I, however, perceive that something (rankles) in the heart of Abu Hudhaifa, whereupon Allah's Apostle (may peace be upon him) said to her: Suckle him and you would become unlawful for him, and (the rankling) which Abu Hudhaifa feels in his heart will disappear. She returned and said: So I suckled him, and what (was there) in the heart of Abu Hudhaifa disappeared.
Salama b. al.Akwa' and Jabir b. Abdullah reported: Allah's Messenger (may peace be upon him) came to us and permitted us to contract temporary marriage.

Book 8, Number 3246:
Jabir b. 'Abdullah and Salama b. al-Akwa' said: There came to us the proclaimer of Allah's Messenger (may peace be upon him) and said: Allah's Messenger (may peace be upon him) has granted you permission to benefit yourselves, i.e. to contract temporary marriage with women.

Jabir b. 'Abdullah reported: We contracted temporary marriage giving a handful of (tales or flour as a dower during the lifetime of Allah's Messenger (may peace be upon him) and durnig the time of Abu Bakr until 'Umar forbade it in the case of 'Amr b. Huraith.

ea jabbar said...

പ്രവാചകന്‍ ഒരു വെപ്പാട്ടിയുടെ അടുത്തും പോയില്ല. ഒരടിമയെയും സ്വീകരിച്ചില്ല.

ചുണയുണ്ടെങ്കില്‍ തെളിയിക്ക് മാഷെ..


അനസ് പറയുന്നു. : ഉമ്മുസുലൈം ഒരു കൂട്ടം സ്ത്രീകളുടെ കൂടെ യാത്രയിലായിരുന്നു. തിരുമേനി(സ)യുടെ അടിമ അഞ്ചഷയാണ് ഒട്ടകങ്ങളെ തെളിച്ചിരുന്നത്. തിരുമേനി അരുളി “അഞ്ചഷ്; പതുക്കെ തെളിക്കുക, നീ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പളുങ്കുപാത്രങ്ങളെയാണ്.” { ഹദീസ് 2004. ബുഖാരി പരിഭാഷ. സി എന്‍ അഹ്മദ് മൌലവി. പേജ് 948. നാലാം പതിപ്പ്. അല്‍ഹുദാ ബുക്സ്റ്റാള്‍ കോഴിക്കോട്.}
മാരിയതുല്‍ ഖിബ്തിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ചരിത്രമായ ചരിത്രത്തിലൊക്കെയും പറയുന്നു. ഞാന്‍ മദ്രസയിലും പഠിച്ചതോര്‍ക്കുന്നു. ആ പെണ്ണിനെ നബിക്ക് ഏതോ രാജാ‍വ് സമ്മാനമായി കൊടുത്തയച്ചതായിരുന്നുവത്രേ. ആ സമ്മാനം അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അവളില്‍ അദ്ദേഹത്തിനു സന്താനം ജനിക്കുകയുമൊക്കെ ണ്ടായിട്ടുണ്ട്. ആ പെണ്ണുകാരണം നബിയും അല്ലാഹുവും കൊറേ എടങ്ങേറാകേണ്ടിയും വന്നിട്ടുണ്ട്. ആ കാര്യം നമ്മള്‍ തന്നെ മുമ്പൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്തതുമാണ്. നമ്മളെ ഇസ്ലാം വിചാരം എവ്ട്ന്നാണാവോ ഇസ്ലാം ചരിത്രം പഠിച്ചത്!

ബുദ്ധിമാന്‍ said...

മാഷ് ചുണക്കുട്ടിയെന്ന് തെളിയിച്ച സ്ഥിതിക്ക് ഇനി ഇസ്ലാം വിചാരത്തിന്റെ പൊടി കാണില്ല!!

വടി കൊടുത്ത് അടി വാങ്ങി, പാവം!!
നല്ല ഉറപ്പുണ്ടെങ്കിൽ മാത്രം പോരായിരുന്നോ വെല്ലുവിളിയും വാത് വെപ്പും ഒക്കെ??
ഇനി ഇപ്പൊ കുറച്ച് ‘അനോണി’ തെറിവിളികളും അധിക്ഷേപവും ഒക്കെ കാണാം നമുക്ക്!!

V.B.Rajan said...

ഇസ്ലാം പലിശക്ക് എതിരാണത്രെ: ഖുറാനില്‍ അപ്രകാരം പ്റഞ്ഞിട്ടുണ്ട്, സമ്മതിച്ചു. മലപ്പുറത്തെ ബാങ്കുകളില്‍ ഒരു കാക്കയ്ക്ക് പോലും സ്ഥിര നിക്ഷേപം ഇല്ലേ. കാക്കാന്മാര്‍ ആരും ബാങ്കുകളില്‍ ജോലി ചെയ്യുന്നില്ലേ. മുസ്ലിം മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അകൌന്ടന്‍സി പടിപ്പിക്കുന്നില്ലേ. പ.എഫ്. പലിശ ബാങ്ക് നിക്ഷേപ പലിശ എന്നിവ സ്വീകരിക്കുന്ന പാപികളെ മതത്തില്‍ പുറത്താക്കി പടിയടച്ച്ചാല്‍ കുറെ മുല്ലാക്കമാരല്ലാതെ ഇസ്ലാമില്‍ ആരെങ്കിലും കാണുമോ. ഇത്തരം പ്രചാരം കുറെ ഹലാല്‍ ബിസിനെസ്സ്കാരുടെ തട്ടിപ്പിനു ആക്കം കൂട്ടാന്‍ മാത്രമെ സഹായിക്കു. ജനനം മരണം വിവാഹം തുടങ്ങിയവ ഒഴിവാക്കിയാല്‍ ഖുറാന്‍ വാക്യങ്ങള്‍ സാധാരണ ജനങ്ങളില്‍ വലിയ സ്വധിനമൊന്നും ചെലുത്തുന്നില്ല.

ദൈവത്തെയും പ്രവാചകനെയും രക്ഷിക്കുവാന്‍ കുറേപ്പേര്‍ നടത്തുന്ന പെടാപ്പാടു കണ്ടിട്ട് സഹതാപം തോന്നുന്നു. അറേബ്യന്‍ മരുഭുമിയില്‍ ആറാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഒരു തത്വസംഹിതക്ക് ഇന്നെന്തു പ്രസക്ത്തി. മാനവരാശി പുതിയ അറിവുകള്‍ നേടി മുന്നോട്ടു കുതിക്കുന്നു. നാജ്, ഇസ്ലാംവിചാരം തുടങ്ങിയ സുഹൃത്തുക്കള്‍ ജനങ്ങളെ പുറകോട്ടു നടക്കാന്‍ പ്രേരിപ്പിക്കുകയാണ്. അവര്‍ കുറ്റിയില്‍ കെട്ടപ്പെട്ട മൃഗത്തെ പോലെ കുറ്റിക്ക് ചുറ്റും പ്രദക്ഷിണം വക്കുന്നു.

നമ്മുടെ പൂര്‍വികര്‍ വെട്ടിത്തുറന്ന പാത നാം കൂടുതല്‍ വിശാലമാക്കി മുന്നോട്ട് പോകുകയാണ് വേണ്ടത്. അതിനുള്ള ഉദാഹരണം കേരളത്തില്‍ തന്നെയുണ്ട്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന വിപ്ലവ മുദ്രാവാക്യം നമുക്കു നല്കിയ നാരായണ ഗുരുവിന്റെ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ "ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യനു" എന്ന് ഗുരുവിന്റെ ആശയത്തെ വിപുലപ്പെടുത്തി. അത്തരം ശിഷ്യന്മാരുണ്ടാകുമ്പോഴെ ഗുരുവിന്റെ ശോഭ വര്‍ദ്ധിക്കു. അല്ലാതെ ഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ചു മുക്കിനു മുക്കിനു പ്രദര്ശിപ്പിച്ചു പൂജിക്കുന്നവരെയല്ല സമൂഹത്തിന് ആവശ്യം.

Afsal m n said...

പ്രിയ v R Rajan sir,
ഒരു വാക്ക്‌ തെറ്റാണെന്ന്‌ തോന്നിയാല്‍ ക്ഷമിക്കുക...

തിന്‍മയിലൂടെ ഒരിക്കലും നന്‍മയെ തിരയരുത്‌. അതാണ്‌ ഏറ്റവും വലിയ തെറ്റ്.നന്‍മയിലൂടയെ നന്‍മയെ തിരയാവൂ.നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അസമത്വവും ,പലിശയും ,തീവ്രവാദവും ഒക്കെ മനസ്സിലിരുത്തി ഒരു മഹത്തായ ദര്‍ശനത്തെ വിലയിരുത്താനിറങ്ങിയാല്‍ ഒരിക്കലും അതിണ്റ്റെ യഥാര്‍ഥ അറിവ്‌ മനസ്സിലാക്കാന്‍ കഴിയാതെ പോകും.നമ്മുടെ മുന്നില്‍ സ്വതന്ത്രമായി ത്തന്നെ അറിവ്‌ ഉണ്ട്‌.ആ അറിവ്‌ തിരയേണ്ടത്‌ വിമര്‍ശകരിലൂടെ ആവരുത്‌. അതുപൊലെ പലിശ ഇസ്ളാം എതിറ്‍ക്കുന്നു, വളരെ ശക്ത്മായിത്തന്നെഏതെങ്കിലും കാക്കാമാര്‍ അതിനെ സേവിച്ചാല്‍ ആ തിന്‍മയിലൂടെ ,ആ തിന്‍മയെ എതിര്‍ക്കുന്ന നന്‍മയെ ( അതായത്‌ പലിശയെ എതിര്‍ക്കുന്ന ഇസ്ളാമികതയെ, വിലയിരുത്തിയാല്‍)എവിടെയായിരിക്കും താങ്കള്‍ക്ക്‌ നന്‍മയെ കണ്ടെത്താന്‍ കഴിയുക. ഒരിക്കലും ഒരു മഹാണ്റ്റെ പാദയും വെട്ടിത്തെളിക്കേണ്ടതില്ല,അതില്‍ സത്യം ഉണ്ടെങ്കില്‍.ആ സത്യത്തെ തിരിച്ചറിയാന്‍ കഴിയുമെങ്കില്‍

ea jabbar said...

ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു?


മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും മതപാഠപുസ്തകങ്ങളില്‍ ഇത്രയും കാലം പഠിപ്പിച്ചിട്ടും നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നുന്നു. എന്തുകൊണ്ട്? മാരിയ്യയെ ഇപ്പോള്‍ പ്രവാചകന്റെ ‘ഭാര്യ’യാക്കാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നു. എന്തുകൊണ്ട്? 1400 കൊല്ലം, നബിക്കു വെപ്പാട്ടിയുണ്ടായിരുന്നുവെന്ന ചരിത്രസത്യം മുസ്ലിംങ്ങളില്‍ കാര്യമായ ഒരു അലോസരവും സൃടിക്കാതിരുന്നത് എന്തുകൊണ്ട്? ഇവിടെയാണു ഞാന്‍ ആദ്യമേ പറയുന്ന ഒരു സംഗതി പ്രസക്തമാകുന്നത്. എന്താണത്? . മനുഷ്യന്റെ മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷ്യന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കാലഹരണപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്റെ മൂല്യബോധവും ,നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടിന്റെ പ്രതിസന്ധിയില്‍നിന്നാണ് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളുമൊക്കെ പിറവി കൊള്ളുന്നത്.
അതു നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ , അതു വിശ്വാസങ്ങളുടെ ആയുസ്സു നീട്ടാനും നിലനിര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ളതാകരുത് . പിന്നെയോ? സമുദായത്തെ പരിഷ്കരിക്കാനാകണം. മതപരമായി നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനാകണം. ഉദാഹരണത്തിന്: ബഹുഭാര്യത്വം ഇക്കാലത്ത് സംസ്കാരമുള്ളവരാരും അംഗീകരിക്കുന്ന ഒരു സമ്പ്രദായമല്ല. അതിനു മതത്തില്‍ പ്രൊവിഷന്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയല്ല ചെയ്യേണ്ടത്. അതിനെ മതത്തില്‍നിന്നും എടുത്തു മാറ്റാന്‍ ആവശ്യമായ വ്യാഖ്യാനങ്ങള്‍ നടത്തണം. വെപ്പാട്ടിയെ ഭാര്യയാക്കാന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഇത്തരം കാര്യത്തിലും നടത്തണം. ആമിനവദൂദും, ഫാതിമാ മെനീസിയും ,നവാല്‍ ഷാദാവിയുമൊക്കെ സ്ത്രീപക്ഷവായന കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമതാണ്. ചേകനൂര്‍ മൌലവി അബൂഹുറൈറയെ പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷ്യവും അതായിരുന്നു. ശ്രീനരായണഗുരു ഹിന്ദു മതം കൈകാര്യം ചെയ്തതും അങ്ങനെയായിരുന്നു. ഇതിനു മത നവീകരണം , സാമൂഹ്യ പരിഷ്കരണം, നവോഥാനം എന്നൊക്കെ പറയും.
അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു?
അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കച്ചവടനിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദാസിക്കച്ചവടം ഉദാഹരണമാക്കുന്ന മത പാഠപുസ്തകങ്ങള്‍ ഈ ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം. ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണല്ലോ ചിലര്‍ക്കെങ്കിലും അതില്‍ ഒരു അപകര്‍ഷതയും തെറ്റും ഉണ്ടെന്നു തോന്നിയത്. 1400 കൊല്ലമായി എന്തു ജീര്‍ണ്ണതയിലാണു നമ്മള്‍ കമഴ്ന്നുകിടക്കുന്നത് എന്ന തിരിച്ചറിവിലേക്കു നയിക്കാന്‍ ഒരാള്‍ക്കെങ്കിലും ഈ വിമര്‍ശനം പ്രചോദനമായിട്ടുണ്ടെങ്കില്‍ അയാള്‍ നാളെ ഈ പാഠപുസ്തകത്തില്‍ മാറ്റം വേണം എന്നു ചിന്തിക്കുമല്ലോ. ഇത്തരം തിരിച്ചറിവുണ്ടാകണമെങ്കില്‍ ഇസ്ലാം പോലുള്ള ഒരു മതത്തിന് വയറിളക്കാന്‍ പോന്ന കടുത്ത മരുന്നു തന്നെ വേണം.
മതത്തില്‍ കാലഹരണപ്പെട്ട സംഗതികളുണ്ടെന്നു സമ്മതിക്കാനാണല്ലോ മൌലികവാദികള്‍ക്കു മടി. അതു സമ്മതിപ്പിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തുന്നത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായി. അതൊക്കെ മാറണം എന്ന ചിന്ത ഉടലെടുക്കും കുറച്ചു പേരുടെ മനസ്സിലെങ്കിലും തീ കോരിയിടാന്‍ എന്റെ വിമര്‍ശനങ്ങള്‍ക്കാകുന്നുണ്ട് എന്നതിന് എനിക്ക് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്.
എന്റെ വിമര്‍ശനം കൊണ്ട് കുറെ പേര്‍ യുക്തിവാദികളാകുന്നു എന്നോ ആകട്ടെ എന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍നിന്ന് കുറെ പേര്‍ക്കെങ്കിലും , മതവും മതസദാചാരവും ഇന്നത്തെ നിലയില്‍ തുടരേണ്ടതല്ല, മാറേണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നാണു ഞാന്‍ അവകാശപ്പെടുന്നത്. അത് പെട്ടെന്നാരും അംഗീകരിച്ചു തരുകയില്ല. പക്ഷെ ഇന്നെന്റെ നേരെ കുരച്ചു ചാടുന്ന പലരും നാളെ മാറും. എനിക്കുറപ്പുണ്ട്. എനിക്കത്തരം‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്.
കുറെ പേര്‍ അവിശ്വാസികളാകും. കുറെ പേര്‍ ,നവീകരണവാദികളാകും , കുറെ പേര്‍ വിശ്വാസം നഷ്ടപ്പെട്ടാലും കപടവിശ്വാസികളായി തുടരും -അവരൊരിക്കലും തീവ്രവാദികളോ ഭീകരരോ ആവാനിടയില്ലെന്നെങ്കിലും ആശ്വസിക്കാമല്ലോ- ഇതാണ് ഈ കാര്യത്തില്‍ എന്റെ കാഴ്ച്ചപ്പാട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പുരോഗമനവാദികള്‍ തന്നെ പലപ്പോഴും എന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അഭിപ്രായം വരട്ടെ ; നിലപാടു മാറ്റണമെങ്കില്‍ അതു ബോധ്യപ്പെട്ടാല്‍ ഞാന്‍ അതിനും തയ്യാറാണ്.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

മാഷേ,

കൊട്ടക്കണക്കിനു നന്ദി ആദ്യമേ പറയട്ടെ..! ഈ മതപുസ്തകങ്ങള്‍ എന്ന കാ​ലഹരണപെട്ട ചവറുകളെ പറ്റി ഈയുള്ളവനും പ്രാന്തു വന്നിരുന്നു. അവയിലെ മന്‍ടത്തരങ്ങള്‍ മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. എന്നിട്ടും ചില കോണകുന്ദന്മാര്‍ അവനവന്റെ മത പുസ്തകങ്ങള്‍ മുന്‍പനാണെന്നു പറഞ്ഞു ജീവിതം വേസ്റ്റാക്കുന്നതു കാണുമ്പൊള്‍ സഹതാപം തോന്നുന്നു...ഏന്നാണു മാഷേ, മനുഷ്യത്വത്തില്‍ വിശ്വഷിക്കുന്നവരുടെ കാ​ലം വരിക..!!

ഗീതയും കുറാനും ബൈബിളും തീട്ടം കോരാനെടുക്കുന്ന ഒരു തലമുറ തീര്‍ച്ചയായും വരും..! ആ തലമുറ ക്രിഷ്ണനേയും മുഹമ്മദിനേയും ക്രിസ്തുവിനേയും കല്ലെറിഞ്ഞു കൊല്ലട്ടെ..!

യദാര്‍ത്ത ദൈവം മതങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിമുക്തനാണല്ലോ..! അവനു റെപ്പുകള്‍ ഇല്ല...(അവതാരങ്ങളും പ്രവാചകന്മാരും)...!

www.vellathandu.blogspot.com

Anonymous said...

1.സ്ത്രീക് 50 വയസ്സു വരെയും പുരുഷനു 90 വയസ്സുവരെയും വികാരം ഉണ്ടാവും-ശാസ്ത്രം
2.ലോകത്ത് എല്ലാവരും പണക്കാരാവണം എന്ന് മൂഡ സ്വർഗ്ഗത്തിലാണ് മാഷ്

മാഷെ എത്ര കിട്ടുന്നുണ്ട്.ഈ പൈസ എല്ലാം എന്ത് ചെയ്യുന്നു? സീല് വെച്ച ഹൃദയം തന്നെ.

മുക്കുവന്‍ said...

faizal.. have seen a good discussion over internet about the creation/evolution.. if you have some time, please follow this link

http://mukkuvan.blogspot.com/2009/09/blog-post.html

PAINTER said...

mashe........islam vicharavum,kuyukthivadavum,najumokke thattamuttum,parihasa vakkukal kondum maashine neridukayanallo.mashinte chankorappine maanikkunnu.kaaranam mattu mathasthareyalla theevra mint valare kooduthalulla muslingaleyanu mashu aashaya samvadathiloode neridunnathu.

PAINTER said...

mashe..............kalakki