ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, October 1, 2007

പ്രവാചകത്വം പരീക്ഷിക്കപ്പെടുന്നു!

പൂര്‍വ്വ വേദങ്ങളിലെ കാര്യങ്ങളെല്ലാം അല്ലാഹു തനിക്കറിയിച്ചു തരുന്നു എന്നായിരുന്നു മുഹമ്മദിന്റെ അവകാശവാദം. ഇതൊന്നു പരീക്ഷിക്കാനായി ജൂതന്മാരുടെ നിര്‍ദ്ദേശപ്രകാരം മുശ്രിക്കുകള്‍ നബിയോട് ചില ചോദ്യങ്ങല്‍ ചോദിച്ചു. ഗുഹാവാസികള്‍ എത്ര പേരായിരുന്നു എന്നതായിരുന്നു ഒരു ചോദ്യം. ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത നബി പെട്ടെന്നു പതറിപ്പോയി. നാളെപ്പറയാം എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും കഥയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ശത്രുക്കള്‍ പരിഹാസം ശക്തമാക്കി.

നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ച് ഒരു വെളിപാട് അവതരിപ്പിച്ചു:


ഗുഹാവാസികള്‍ മൂന്നു പേരാണ്,നാലാമത്തേത് അവരുടെ നായയും എന്നു ചിലര്‍ പറയുന്നു. അവര്‍ അഞ്ചു പേരാണെന്നും ആറാമത്തേത് നായയുമാണെന്നാണു മറ്റു ചിലരുടെ വാദം. അദൃശ്യ കാര്യങ്ങളില്‍ ഊഹിച്ചു പറയുക മാത്രമാണവര്‍ .ഏഴു പേരാണെന്നും എട്ടാമത്തേത് നായയാണന്നുമാണു വേറെ ചിലരുടെ ഭാഷ്യം. പറയുക : എന്റെ റബ്ബ് അവരുടെ എണ്ണത്തെ ക്കുറിച്ച് നല്ല പോലെ അറിവുള്ളവനാകുന്നു. അല്പം ചിലര്‍ക്കല്ലാതെ അവരെകുറിച്ച് അറിവില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ താങ്കള്‍ തര്‍ക്കിക്കാന്‍ പോകണ്ട. ജനങ്ങളില്‍ ആരോടും അതിനെകുറിച്ച് അന്യേഷിക്കാനും പോകണ്ട.”[18-22]
ഗുഹാവാസിക്കഥയുടെ വിശദാംശങ്ങള്‍ തേടി ഒരുപാട് അലഞ്ഞെങ്കിലും ആരില്‍നിന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചില്ല എന്ന് ഈ വെളിപാടില്‍നിന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അദൃശ്യലോകത്തുനിന്ന് ജ്ഞാനം ലഭിക്കുന്നു എന്ന അവകാശവാദം പൊള്ളയാണെന്നു വ്യക്തമായതോടെ എതിരാളികള്‍ നബിയെ വീണ്ടും കളിയാക്കി. മറുപടിയായി നബി പിന്നീടു കണ്ടെത്തിയ മുറിന്യായം അതിലും വിചിത്രമായിരുന്നു.:

ഒരു കാര്യത്തെ സംബന്ധിച്ചും നാളെ ഞാനതു ചെയ്യുമെന്ന് `ഇന്‍ശാ അല്ലാ` എന്നു ചേര്‍ത്തുകൊണ്ടല്ലാതെ താങ്കളൊരിക്കലും പറഞ്ഞു പോകരുത് . .” [18-23]
ഇതിന്റെ വ്യാഖ്യാനം കാണുക: “ആത്മാവ് ,ദുല്‍കര്‍ നൈന്‍, ഗുഹാവാസികള്‍ എന്നിവ സംബന്ധിച്ച് യഹൂദികളുടെ നിര്‍ദ്ദേശപ്രകാരം ഖുറൈശികള്‍ ചോദിച്ചപ്പോള്‍ നാളെ വരൂ അപ്പോള്‍ പറയാം എന്ന് നബി ഉത്തരം നല്‍കി.. ഇന്‍ശാ അല്ലാ[അല്ലാഹു ഉദ്ദേശിച്ചാല്‍] എന്നു പറഞ്ഞില്ല. പിന്നീട് വഹ്യ് വരാന്‍ കുറെ താമസിച്ചു....നാളെ മറുപടി തരാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളോളം അതിനു കഴിയാതെ വന്നപ്പോള്‍ ഖുറൈശികള്‍ അതൊരു സുവര്‍ണ്ണാവസരമായി കണ്ട് നബിയെ കളിയാക്കി. മുഹമ്മദിന്റെ റബ്ബ് കോപിക്കുകയും കൈ വെടിയുകയും ചെയ്തിരിക്കുന്നു എന്നവര്‍ തട്ടിവിട്ടു. തിരുമേനിക്ക് ഇതു വളരെ പ്രയാസകരമായി തോന്നി . തത്സമയത്താണ് ഈ സൂക്തം അവതരിച്ചത്.”[വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം.പേ.343 വോ.3] ഇന്‍ശാ അല്ലാ എന്നു പറയാത്തതിനാല്‍ ജിബ്രീല്‍ പിണങ്ങിപ്പോയി എന്ന വാദം പരിഹാസത്തിനാക്കം കൂട്ടാനേ ഉതകൂ എന്ന് പോലും ചിന്തിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല.!


ശത്രുക്കളുടെ മുമ്പില്‍ അപമാനിതനായി ആത്മഹത്യക്കൊരുങ്ങിയ ദൂതനെ ഇതുപോലൊരു നിര്‍ണായക ഘട്ടത്തില്‍ നിസ്സാരമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ദൈവം ചതിക്കാന്‍ ശ്രമിച്ചു എന്നാണോ നാം വിശ്വസിക്കേണ്ടത്.? അദൃശ്യന്ജ്ഞാനം പരീക്ഷിക്കാന്‍ ചോദ്യമുന്നയിച്ചവരോട് നാളെപ്പറയാം എന്ന് ഒഴിവുകഴിവു പറയാന്‍ ദൈവം ഇട വരുത്തിയതെന്തിന്‍? ചോദിച്ച ഉടനെ വെളിപാട് ഇറക്കി മറുപടി നല്‍കിയിരുന്നെങ്കില്‍ അല്ലാഹുവിനും ദൂതനും ഈ അപമാനം നേരിടേണ്ടി വരുമായിരുന്നോ?‍
പ്രപഞ്ചം സൃഷ്ടിക്കും മുന്‍പേ എഴുതപ്പെട്ട ഒരു മഹാ ഫലകത്തിലെ ദിവ്യ സൂക്തങ്ങളാണു ഖുര്‍ ആന്‍ എങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്ന ഒരു യക്ഷിക്കഥയ്ക്ക് അതില്‍ എന്താണു പ്രസക്തി?

200 വര്‍ഷം ഏതോ ഒരു മടയില്‍ ഒരു പട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന ഏതാനും ചെറുപ്പക്കാരുടെ കഥ അല്ലാഹുവിന്റെ കിതാബില്‍ സ്ഥാനം പിടിച്ചത് പ്രസ്തുത രാക്കഥ സത്യമാണെന്നു വിശ്വസിച്ചിരുന്ന ജാഹിലിയ്യാ അറബികള്‍ പ്രവാചകനെ പരീക്ഷിക്കാന്‍ ചോദ്യം ഉന്നയിച്ചതുകൊണ്ടാണല്ലോ. എത്ര പേരാണാ പട്ടിയോടൊപ്പമുണ്ടായിരുന്നതെന്ന കാര്യം ലൌഹുല്‍ മഹ്ഫൂളില്‍ എഴുതി വെക്കാന്‍ അല്ലാഹു മറന്നു പോയതായിരിക്കാം! ഖുറൈശികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് തന്റെ അന്ത്യ ദൂതനെ വെള്ളം കുടിപ്പിക്കാനിടയുണ്ടെന്നു മുന്‍ കൂട്ടി അറിയാന്‍ പാവം അല്ലാഹുവിനു കഴിഞ്ഞില്ല.!!

അഞ്ചാം നൂറ്റാണ്ടിലെ ഒരു സിറിയന്‍ ബിഷപ്പാണ് ഈ കെട്ടുകഥയുടെ ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ പീഡനം ഭയന്ന് ഏതാനും ക്രിസ്ത്യന്‍ യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും പിന്തുടര്‍ന്നു വന്ന അക്രമികള്‍ അവരെ ഗുഹയില്‍ ജീവനോടെ മൂടുകയും ചെയ്തുവെന്നും പിന്നീട് 200 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഗുഹയില്‍നിന്ന് മാറ്റമില്ലാതെ പുറത്തു വന്നു എന്നുമാണു ഈ കഥയുടെ ചുരുക്കം. സിരിയയുമായി കച്ചവടബന്ധമുള്ളവരാണ് ഈ കഥ അറേബ്യയില്‍ എത്തിച്ചതെന്നു കരുതപ്പെടുന്നു.
മുഹമ്മദിന്റെ പ്രവാചകത്വവും ഒരു കെട്ടുകഥയാണെന്ന് ഈ സംഭവം തെളിയിച്ചു!

25 comments:

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Glocalindia said...

“സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി” - ഹം... മനുഷ്യര്‍ക്ക് നിസ്സഹായതയുണ്ടെങ്കില്‍ പിന്നെ ആരാണ് വാളെടുക്കേണ്ടത്, എന്തായാലും ദൈവത്തെ രക്ഷിക്കണമല്ലോ!

Glocalindia said...

ജബ്ബാര്‍ മാഷേ, പിന്നെയൊന്നുകൂടി... “നിസ്സാരന്‍”, “നിസ്സഹായന്‍” എന്നൊന്നും മനുഷ്യരെ പറ്റി പറയുമ്പൊ പറയല്ലെ. വേണമെങ്കില്‍ “നിസ്സാരര്‍”, “നിസ്സഹായര്‍” എന്നൊക്കെ പറഞ്ഞോ. ആണുങ്ങടെ മാത്രമല്ലല്ലോ ലോകം?

Ralminov റാല്‍മിനോവ് said...

മുശ്​രിക്കുകള്‍ യുക്തിവാദികളായിരുന്നുവെന്നു് താങ്കള്‍ക്കു് അഭിപ്രായമുണ്ടോ ? അതോ ശത്രുവിന്റെ ശത്രു യുക്തിവാദി എന്ന അര്‍ത്ഥത്തില്‍ മാത്രമാണോ മൈത്രി ?

Ralminov റാല്‍മിനോവ് said...

ദൈവത്തിന്റെ പ്രവാചകനായാല്‍ പോലും ദൈവം നല്‍കുന്ന അറിവുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഗുഹാവാസികളെക്കുറിച്ച് മുഹമ്മദ് അറിഞ്ഞിരിക്കാനും ഇടയില്ല, മുഹമ്മദ് ദൈവമല്ലല്ലോ. നമ്മുടെ ആള്‍ദൈവങ്ങളെപ്പോലെ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. പിന്നെ ദൈവം എന്തു്കൊണ്ട് അങ്ങനെ ചെയ്തു, ചെയ്തില്ല എന്നൊക്കെ നമുക്കു് ഊഹിക്കാന്‍ സാധിച്ചാല്‍ നാം ദൈവത്തേക്കാള്‍ കേമന്മാരായിപ്പോകൂല്ലേ ! പ്രോഗ്രാമറേക്കാള്‍ കേമനായ പ്രോഗ്രാമോ !
യുക്തി അന്ധവിശ്വാസമല്ല.
ചിന്തിക്കുന്നവര്‍ക്കു് ദൃഷ്ടാന്തങ്ങള്‍ കാണാന്‍ സാധിക്കും. ചിന്തിക്കണം, പക്ഷേ, മനസ്സ് തുറന്നു.. ആത്മാര്‍ത്ഥമായി. തര്‍ക്കത്തിലേര്‍പ്പെടുന്നവരുടെ മനസ്സ് കലുഷിതമായിരിക്കും. ചിന്തയും യുക്തിയും അപ്പോള്‍ അന്യമായിരിക്കും. വാദം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
നിങ്ങള്‍ക്കു് നല്ല നമസ്കാരം !

Unknown said...

ea jabbar said:
"അഞ്ചാം നൂറ്റാണ്ടിലെ ഒരു സിറിയന്‍ ബിഷപ്പാണ് ഈ കെട്ടുകഥയുടെ
ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ പീഡനം ഭയന്ന്
ഏതാനും ക്രിസ്ത്യന്‍ യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും
പിന്തുടര്‍ന്നു വന്ന അക്രമികള്‍ അവരെ ഗുഹയില്‍ ജീവനോടെ മൂടുകയും
ചെയ്തുവെന്നും പിന്നീട് 200 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഗുഹയില്‍നിന്ന്
മാറ്റമില്ലാതെ പുറത്തു വന്നു എന്നുമാണു ഈ കഥയുടെ ചുരുക്കം. "


ചരിത്രത്തെ ക്കുറിച്ച് ഒന്നും പഠിക്കാതെ വെറുതെ യുക്തിവാദി
പുസ്തകങ്ങളില്‍ നിന്ന് ക്ട്ട് & പേസ്റ്റ് ചെയ്യുന്ന താങ്കള്‍ ഒരധ്യാപകന്‍
ആണോ??

ഇതെങ്ങിനെ കെട്ടു കഥയാകും?? താങ്കള്‍ ജോര്‍ദാനിലെ അമ്മാനില്‍ പോയി
നോക്കൂ.. അവിടെ കാണാം ഗുഹാവാസികളുടെ അവശിഷ്ടങ്ങള്‍..

ഓ താങ്കള്‍ക്ക് അറബികള്‍ കൊള്ളക്കാരും ദരിദ്രവാസികളും ആണല്ലോ.
(ഇദ്ദേഹത്തിന്റെ തൊട്ടു മുന്‍പത്തെ പോസ്റ്റ് നോക്കുക)

മഞ്ചേരിയില്‍ തന്നെ ഒന്നു കറങ്ങി നോക്കൂ , എത്ര കുടുംബങ്ങള്‍ ആണ്
അറബികളുടെ കാരുണ്യം കൊണ്ട് ജീവിക്കുന്നു എന്ന്. താങ്കളുടെ കുടുംബത്തില്‍
തന്നെ നോക്കൂ ..ആരൊക്കെ അറബിനാട്ടില്‍ ജോലി ചെയ്യുന്നു എന്ന്. കുട്ടികളെ
പഠിപ്പിച്ച് താങ്കള്‍ ശംബളം വാങ്ങുന്നുണ്ടല്ലോ..എത്ര കുട്ടികളുടെ
മാതാപിതാക്കള്‍ അറബിനാട്ടില്‍ ജോലി ചെയ്യുന്നു എന്ന് നോക്കൂ..

ഇനി കാര്യത്തിലെക്ക് കടക്കാം.

ഇതാ ഗുഹാവാസികള്‍ എന്ന് ഖുറാന്‍ പറഞ്ഞ കഥ കെട്ടുകഥ അല്ല എന്ന് ഉള്ളതിനുള്ള തെളിവു.

ഈ വീഡിയോ കണ്ടുനോക്കൂ..

Click here for the video

അല്ലെങ്കില്‍ താങ്കളുടെ ഭാഷയില്‍ പറഞാന്‍
ദരിദ്രവാസികളുടേയും കൊള്ളക്കാരുടെയും നാട്ടിലേക്ക് ഒന്നു പോയിനോക്കൂ

Unknown said...

QURAN - 18:9 T0 28

അതല്ല, ഗുഹയുടെയും റഖീമിന്‍റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന്‌ നീ വിചാരിച്ചിരിക്കുകയാണോ ?

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.

അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച്‌ നാം അവരുടെ കാതുകള്‍ അടച്ചു ( ഉറക്കിക്കളഞ്ഞു )

പിന്നെ അവര്‍ ( ഗുഹയില്‍ ) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന്‌ അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്‍പിച്ചു.

അവരുടെ വര്‍ത്തമാനം നാം നിനക്ക്‌ യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവ്‌ ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ ( അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം ) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക്‌ പറഞ്ഞവരായി പോകും. എന്ന്‌ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ്‌ നല്‍കുകയും ചെയ്തു.

ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച്‌ വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്‌? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്‌ ?

( അവര്‍ അന്യോന്യം പറഞ്ഞു: ) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച്‌ കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക്‌ നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച്‌ കൊള്ളുക. നിങ്ങളുടെ രക്ഷിതാവ്‌ അവന്‍റെ കാരുണ്യത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌.

സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട്‌ വലതുഭാഗത്തേക്ക്‌ മാറിപ്പോകുന്നതായും, അത്‌ അസ്തമിക്കുമ്പോള്‍ അതവരെ വിട്ട്‌ കടന്ന്‌ ഇടത്‌ ഭാഗത്തേക്ക്‌ പോകുന്നതായും നിനക്ക്‌ കാണാം. അവരാകട്ടെ അതിന്‍റെ ( ഗുഹയുടെ ) വിശാലമായ ഒരു ഭാഗത്താകുന്നു. അത്‌ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക്‌ നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ്‌ എന്ന്‌ നീ ധരിച്ച്‌ പോകും.( വാസ്തവത്തില്‍ ) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച്‌ കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത്‌ അതിന്‍റെ രണ്ട്‌ കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേര്‍ക്ക്‌ നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.

അപ്രകാരം-അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം -നാം അവരെ എഴുന്നേല്‍പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം ( ഗുഹയില്‍ ) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട്‌ പട്ടണത്തിലേക്ക്‌ അയക്കുക. അവിടെ ആരുടെ പക്കലാണ്‌ ഏറ്റവും നല്ല ഭക്ഷണമുള്ളത്‌ എന്ന്‌ നോക്കിയിട്ട്‌ അവിടെ നിന്ന്‌ നിങ്ങള്‍ക്ക്‌ അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന്‍ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന്‍ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.

തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക്‌ അറിവ്‌ ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ്‌ കൊല്ലുകയോ, അവരുടെ മതത്തിലേക്ക്‌ മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ ( അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം ) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ ( ജനങ്ങള്‍ ) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ ( ഗുഹാവാസികളുടെ ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അവര്‍ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.

അവര്‍ ( ജനങ്ങളില്‍ ഒരു വിഭാഗം ) പറയും; ( ഗുഹാവാസികള്‍ ) മൂന്ന്‌ പേരാണ്‌, നാലാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്‌; ആറാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്‌. എട്ടാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌ ( നബിയേ ) പറയുക; എന്‍റെ രക്ഷിതാവ്‌ അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്‌. അവരില്‍ ( ജനങ്ങളില്‍ ) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌.

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌.

അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ ( ചെയ്യാമെന്ന്‌ ) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം ( ഓര്‍മവരുമ്പോള്‍ ) നിന്‍റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്‍റെ രക്ഷിതാവ്‌ എന്നെ ഇതിനെക്കാള്‍ സന്‍മാര്‍ഗത്തോട്‌ അടുത്ത ഒരു ജീവിതത്തിലേക്ക്‌ നയിച്ചേക്കാം എന്ന്‌ പറയുകയും ചെയ്യുക.

അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ്‌ വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു.

നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക്‌ ( മനുഷ്യര്‍ക്ക്‌ ) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല.

നിനക്ക്‌ ബോധനം നല്‍കപ്പെട്ട നിന്‍റെ രക്ഷിതാവിന്‍റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌

ITHRAYUM DETAIL AAYI PARANJA PRAVAJAKANU ENNATHINTE KAARYAM MAATHRAM THETTI ENNAANO THANKAL PARAYUNNADU..
MR JABBAR
YOU ARE JUST SPREADING PROBLEMS...YOUR WORDS ARE NOT TRUSTY...

അബ്ദുല്‍ അലി said...

ജബ്ബാര്‍,
ഈ സുക്തത്തിന്റെ സന്ദര്‍ഭം അങ്ങ്‌ വിവരിച്ചത്‌ തെറ്റാണ്‌. ഈ സുക്തത്തിന്റെ മുമ്പും പിമ്പും വരുന്ന സുക്തങ്ങള്‍ കൂടി വായിക്കുക. സുക്തം 18.9 മുതല്‍ തുടങ്ങുക. ഗുഹവാസികളുടെ വ്യഖ്യാനം ഇപ്രകാരമാണ്‌ മാഷെ.

ഈസാ(അ)നബിക്ക്‌ ശേഷം റോമാ സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവ സന്ദേശം പ്രചരിച്ചു തുടങ്ങിയപ്പോള്‍ എഫെസൂസ്‌ പട്ടണത്തിലെ ചില യുവാക്കളും ബഹുദൈവാരാധനയില്‍നിന്ന്‌ പശ്ചാത്തപിച്ച്‌ ഏകദൈവവിശ്വാസം ഉള്‍ക്കൊണ്ടു. ക്രി.249-251 കാലത്ത്‌ റോമാ സാമ്രാജ്യം ഭരിച്ച സീസര്‍'ഡെസ്യൂസ്‌' കൊടിയ മര്‍ദകനായിരുന്നു. സീസര്‍ പ്രസ്തുത യുവാക്കളെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാത്തപക്ഷം കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവാക്കള്‍ ചക്രവര്‍ത്തിയുടെ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി ദൂരേ ദിക്കിലുള്ള ഒരു ഗുഹയില്‍ അഭയം തേടി. വഴിക്ക്‌ ഒരു നായയും അവരോടൊപ്പം ചേര്‍ന്നിരുന്നു. 'ഗുഹാവാസികള്‍' എന്നറിയപ്പെട്ട പ്രസ്തുത ക്രൈസ്തവവിശ്വാസികളുടെ ചരിത്രമാണ്‌ ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്‌. ഈ അധ്യായം മക്കയിലെ ബഹുദൈവവിശ്വാസികള്‍ നബിതിരുമേനിയെ പരീക്ഷിക്കുന്നതിനു വേണ്ടി വേദക്കാരായ ജൂത-ക്രിസ്ത്യ‍ാനികളുടെ ഉപദേശമനുസരിച്ച്‌ ഉന്നയിച്ച മൂന്ന്‌ ചോദ്യങ്ങളുടെ മറുപടിയായിക്കൊണ്ടാണ്‌ അവതരിച്ചിട്ടുള്ളത്‌. ഗുഹാവാസികള്‍ ആരായിരുന്നു? ഖളിറ്‌കഥയുടെ യാഥാര്‍ത്ഥ്യമെന്ത്‌? ദുല്‍ഖര്‍നൈനിയുടെ സംഭവങ്ങള്‍ എന്താണ്‌ എന്നിവയായിരുന്നു ചോദ്യങ്ങള്‍. മുഹമ്മദിന്റെ(സ)കൈവശം അദൃശ്യമായ വല്ല ജ്ഞാനമാര്‍ഗ്ഗവും യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന്‌ തെളിയിക്കുവാനുള്ള ഈ പരീക്ഷണത്തിന്‌, അല്ലാഹു തന്റെ ദൂതന്റെ ജിഹ്വയിലൂടെ അവയ്ക്ക്‌ പൂര്‍ണ്ണമായി ഈ അധ്യായത്തിലൂടെ മറുപടി നല്‍കി.

പിന്നിടാണ്‌ സുക്തം 22 വരെ യുള്ള വാചങ്ങള്‍:-
22. അവര്‍ (ജനങ്ങള്‍) പറയും: (ഗുഹാവാസികള്‍) മൂന്നു പേര്‍ ആയിരുന്നു, അവരുടെ നായ അവരില്‍ നാലാമനാണ്‌; (വേറെ ചിലര്‍) പറയുന്നു:അവര്‍ അഞ്ച്‌ പേരാണ്‌, ആറാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌.അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. (ഇനിയും ചിലര്‍)പറയും:അവര്‍ ഏഴുപേരാണ്‌ എട്ടാമത്തെത്‌അവരുടെ നായയാണ്‌ എന്ന്‌ (നബിയെ,)പറയുക:'എന്റെ രക്ഷിതാവാണ്‌ അവരുടെ എണ്ണത്തെപ്പറ്റി ഏറ്റം നന്നായി അ റിയുന്നവന്‍.' ചുരുക്കം പേരല്ലാതെ അവരെ (സംബന്ധിച്ച സത്യം) അറിയുന്നില്ല. അതി
നാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ കാര്യത്തില്‍ നീ തര്‍ക്കിക്കരുത്‌. അവരെക്കുറിച്ച്‌ ആരോടും നീ അഭിപ്രായം ചോദിക്കുകയും ചെയ്യരുത്‌.

ഗുഹാവാസികളുടെ കഥ മാത്രം തെറ്റാണോ, അപ്പോള്‍, ചാവ്‌ തടാകവും, അതില്‍ മുങ്ങിപോയ ജനതയും, ആദ്‌ സമൂഹവും, അവരുടെ കഥയും, പാറ തുരന്ന് വിടുകള്‍ നിര്‍മ്മിച്ച്‌ ജീവിച്ചിരുന്നവരുടെ കഥയും, അങ്ങനെ മുഹമ്മദ്‌ പറഞ്ഞത്‌ മുഴുവന്‍ തെറ്റണോ?. അതോ കുറച്ച്‌ ശരിയും, പിന്നെ കുറച്ച്‌ തെറ്റും എന്നാണോ? തെറ്റ്‌ അങ്ങയുടെ യുക്തിക്ക്‌ യോജിക്കാത്തത്‌കൊണ്ടാണോ?.

ea jabbar said...

ഗുഹാവാസിക്കഥ ഖുര്‍ ആനില്‍ സ്ഥാനം പിടിക്കാനിടയായ സാഹചര്യം എല്ലാ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയതു തന്നെയാണു ഞാനും, വിമര്‍ശനവുമായി വന്ന സുഹൃത്തുക്കളും വിവരിച്ചിട്ടുള്ളത്. ഖുര്‍ ആനില്‍ വാക്യങ്ങള്‍ കൊടുത്ത ക്രമത്തിലല്ല അവയുടെ അവതരണം നടന്നത് എന്നു വ്യക്തമാണ്. ഖുറൈശികള്‍ ചോദ്യം ചോദിച്ച ഉടനെ എന്തു കൊണ്ട് വെളിപാടു വന്നില്ല? എന്നതായിരുന്നു പ്രസക്തമായ ചോദ്യം.. എത്ര പേരായിരുന്നു മടയില്‍ ഉറങ്ങിയത് എന്ന ചോദ്യത്തിനുത്തരം വന്നില്ല. കഥയുടെ വിവരണങ്ങളെല്ലാം പിന്നീട് അന്യേഷിച്ചു കണ്ടെത്തിയതാണെന്ന കാര്യത്തിലും സംശയമില്ല. ഉറക്കം 196 വര്‍ഷമെന്ന കഥ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ചപ്പോള്‍ 300 ആയിപ്പോയി!
അറേബ്യയില്‍ അക്കാലത്തു പ്രചരിച്ചിരുന്ന ഇതുപോലുള്ള നിരവധി കെട്ടുകഥകള്‍ ഖുര്‍ ആനില്‍ പലതവണ ആവര്‍ത്തിക്കുന്നതു കാണാം. പ്രപഞ്ചനാഥനായ ദൈവത്തിന്റെ പണി മുത്തശ്ശിക്കഥ പറയലാണോ?
എതൊരു ഭൂപ്രദേശത്തും ഐതിഹ്യങ്ങളും കെട്ടുകഥകളും പ്രചരിക്കാറുണ്ട്. ഭൂമിശാസ്ത്രപരമായ `തെളിവുകളും` ചൂഊണ്ടിക്കാണിക്കാനുണ്ടാകും. നമ്മുടെ രാമായണ കഥയുമായി ഒത്തു പോകുന്ന എത്രയെത്ര തെളിവുകളാണ് ഇന്‍ഡ്യയുടെ പല ഭാഗത്തായി ഉള്ളത്. ഭൂമിശാസ്ത്രത്തില്‍ നിന്നു കഥകളുണ്ടാവുകയാണു ചെയ്യുന്നത് .അല്ലാതെ കഥക്കു തെളിവായി ഗുഹയും പാറയും ഉണ്ടാവുകയല്ല.

Unknown said...

പ്രപഞ്ചനാഥനായ ദൈവത്തിന്റെ പണി മുത്തശ്ശിക്കഥ പറയലാണോ?


ഹ ഹ ഹ..
ഇതിനാണ് ഉത്തരം മുട്ടിയാല്‍ , കൊഞ്ഞനം കുത്തുക എന്ന് പറയുക.

Unknown said...

"നമ്മുടെ രാമായണ കഥയുമായി ഒത്തു പോകുന്ന എത്രയെത്ര തെളിവുകളാണ് ഇന്‍ഡ്യയുടെ പല ഭാഗത്തായി ഉള്ളത്."

wow.. അപ്പോള്‍ രാമായണം നിങ്ങളുടെ ആണെന്ന് സമ്മതിച്ചല്ലോ..

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
ഖുറൈശികള്‍ ചോദ്യം ചോദിച്ച ഇടനെ തന്നെ ഗുഹാവാസികളുടെ കഥയും, ഖളിറ്‌ നബിയുടെ കതയും ദുല്‍ഖര്‍നൈനിയുടെ കഥയും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌, പിന്നിട്‌ ഗുഹാവാസികള്‍ എത്രയായിരുന്നു എന്ന് ചോദ്യത്തിന്‌, അതിനുത്തരം നാളെ പറയാമെന്നണ്‌ നബി പറഞ്ഞത്‌. അപ്പോഴാണ്‌, അല്ലാഹു ഇഛിച്ചാല്‍ എന്ന് പറയാന്‍ മറന്നതും.

ഖുറൈശികള്‍ ചോദ്യം ചോദിച്ച ഉടനെ എന്തു കൊണ്ട് വെളിപാടു വന്നില്ല? എന്നതായിരുന്നു പ്രസക്തമായ ചോദ്യം..

ഖുറൈശികളുടെ ചോദ്യത്തിനുത്തരം മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അല്ലാഹുവിന്റെ കല്‍പന വരുവാന്‍ താമസിച്ചിട്ടുണ്ട്‌. നബി കാത്തിരുന്നിട്ടുണ്ട്‌.

പ്രപഞ്ചനാഥനായ ദൈവത്തിന്റെ പണി മുത്തശ്ശിക്കഥ പറയലാണോ?

ഇത്രയും വ്യക്തമായി ഒരു പ്രവാചകനെ അവര്‍ക്കിടയില്‍ അവതരിപ്പിച്ചിട്ടും, സത്യങ്ങള്‍ വിളിച്ച്‌ പറഞ്ഞിട്ടും വിശ്വാസമില്ലാത്ത ഖുറൈശികളോട്‌ അവര്‍ക്ക്‌ മുന്‍പ്‌ കടന്ന് പോയ സമുദായങ്ങളുടെ കഥയല്ല, ചരിത്രം പറയുകയാണ്‌ ഖുര്‍ആന്‍. ഈ പറഞ്ഞ ചരിത്രങ്ങളത്രയും ജൂത-ക്രിസ്ത്യാനികളുടെ വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതും, അവര്‍ക്കറിയാവുന്നതും, എന്നാല്‍ മക്കയിലെ അറബികള്‍ക്ക്‌ അജ്ഞാതമായതുമായ ചരിത്രം.

Unknown said...

ആദ്‌ സമുദായത്തെ കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ എന്തു ചെയ്തുവെന്ന്‌ നീ കണ്ടില്ലേ?

അതായത്‌ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌

തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.

താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ്‌ ഗോത്രത്തെക്കൊണ്ടും

ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.

നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും

അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.

അതിനാല്‍ നിന്‍റെ രക്ഷിതാവ്‌ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു

(വി:ഖു- 18: 6-13)

ഈ മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെ മുത്തശ്ശി കഥയാണെന്നാണെല്ലെ അങ്ങയുടെ അഭിപ്രായം??

ആദ്യം പറഞ്ഞ ആദ് സമുദായത്തെ ക്കുറിച്ച് എടുക്കുക.


“എന്നാല്‍ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.

തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം. “

(69:6,7)


ആദ്‌ സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട്‌ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന്‌ നോക്കുക. )

വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ്‌ നാം അവരുടെ നേര്‍ക്ക്‌ അയക്കുക തന്നെ ചെയ്തു.

കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത്‌ മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു. (54:18-20)

ubar (lost city) എന്ന സ്ഥലത്തെ ക്കുറിച്ചാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്. ഇത് മുത്ത്ശ്ശിക്കഥയാണോ.

ഈ മുത്തശ്ശിക്കഥക്ക് പിന്നാലെയാണോ നാസയെപ്പോലുള്ള ശാസ്ത്രഞ്‌‌ജര്‍ പോയത്????

ഈ സൈറ്റ് സന്ദര്‍ശിക്കുക:

Nasa's Website about Ubar

“Ubar existed from about 2800 BC to about 300 AD. and was a remote desert outpost where caravans were assembled for the transport of frankincense across the desert. The actual site of the fortress of the Lost City of Ubar, currently under excavation, is too small to show in either image. However, tracks leading to the site, and surrounding tracks, show as prominent, but diffuse, reddish streaks in the radar image. Although used in modern times, field investigations show many of these tracks were in use in ancient times as well. Mapping of these tracks on regional remote sensing images provided by the Landsat satellite was a key to recognizing the site as Ubar"

go throught this site about the excavations

http://www.pbs.org/wgbh/nova/ubar

"Recent discoveries have brought Iram out of the realm of myth into history.

In the early 1980s a group of researchers interested in the history of Ubar used NASA remote sensing satellites, ground penetrating radar, Landsat program data and images taken from the Space Shuttle Challenger as well as SPOT data to identify old camel train routes and points where they converged. These roads were used as frankincense trade routes around 2800 BC to 100 BC.

One area on the eastern edge of Oman in the Dhofar province was identified as a possible location for the lost city. A team led by adventurer Ranulph Fiennes scouted the area on several trips, and almost by chance, stopped at a site previously identified as the 16th century Shis'r fort. Excavations at this site uncovered an older settlement. Evidence of wide-spread trade was found. This older fortress was found to have been built on top of a large limestone cavern which would have served as the water source for the city, making it an important oasis on the trade route. As the residents of the city consumed the water from underground, the water table fell, leaving the limestone roof and walls of the cavern dry. Without the support of the water, the cavern would have been in danger of collapse. It seems to have done so some time between 300-500 AD, destroying the city and covering over the water source. The city perished soon afterwards."

കൂടുതല്‍ അറിയാന്‍ ഇന്റ്റര്‍നെറ്റില്‍ ubar എന്ന് സെര്‍ച്ച് ചെയ്യുക.

Unknown said...

ഒരധ്യാപകല്‍ എന്ന നിലക്ക് അങ്ങയെപ്പോലുള്ള അധ്യാപകര്‍ക്കായി നാസ , ubaar നെ കുറിച്ച് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഗൈഡ് നല്‍കുന്നുണ്ട്.


നാസയുടെ ഗൈഡ് <- ഇവിടെ അമര്‍ത്തുക


അവര്‍ക്ക് ഉപകാരപ്പെടും.

കൊട്ടുകാരന്‍ said...

ഉത്തരം മുട്ടിയെന്നു പറയാന്‍ വരട്ടെ, ഖുരൈസികള്‍ ചോദിച്ച ഉടനെ എല്ലാം പറഞ്ഞിരുന്നു എങ്കില്‍ ഇന്‍ഷാ അല്ല പറയാത്തതുകൊണ്ട് ജിബ്രീല്‍ വന്നില്ല എന്ന വാദം ഉണ്ടാകുമായിരുന്നില്ല. മാഷ് പറഞ്ഞതു പോലെ അതെല്ലാം പിന്നീട് പറഞ്ഞതാകാനാണു സാധ്യത.

Anonymous said...

സിന്ധു നദീതടത്തിലും, മോഹന്‍‌ജദാരോ ഹാരപ്പാ തുടങ്ങിയ ഇടങ്ങളിലെയും, അതുപോലെ നമ്മുടെ മുസ്‌രിസില്‍ പോലും ഖനനം നടത്തിയാല്‍ പലതും കണ്ടെടുക്കാം. മുസ്‌രിസ് പട്ടണം ഇങ്ങനെ ദൈവം കാറ്റോ വെള്ളമോ ഉപയോഗിച്ച് മൂടിക്കളഞ്ഞതാണോ? ആണെങ്കില്‍ അറബിനാട്ടില്‍ അല്ലാത്തതിനാല്‍ ആണോ ദൈവം അത് ഖുറാനില്‍ പറയാതിരുന്നത്?...അപ്പോള്‍ അറബി നാട്ടില്‍ മാത്രമേ ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തികളും കേന്ദ്രീകരിക്കുകയുള്ളോ?....

ഭാരതത്തിലുണ്ടായിരുന്ന പുരാതന സംസ്കാരത്തെ പറ്റിയൊന്നും ഖുറാനില്‍ പറയാഞ്ഞതെന്താ? നമ്മൂടെ നാട്ടില്‍ ഒന്നും ദൈവം പ്രവാചകന്മാരെ അയച്ചില്ലേ? ഏറ്റവും കൂ‍ടുതല്‍ ബഹുദൈവ വിശ്വാസികള്‍ ഉള്ളതും ഉണ്ടായിരുന്നതും ഭാരതത്തില്‍ അല്ലേ? അപ്പോള്‍ ന്യായമായും നബി ഇന്ത്യയില്‍ അല്ലേ ജനിക്കേണ്ടിയിരുന്നത്?

എന്താണ് ഇതിനുള്ള ഉത്തരം?

Unknown said...

പ്രിയപ്പെട്ട മമ്മു,

താങ്കള്‍ ജബ്ബാര്‍ മാഷിന് നല്‍കുന്ന മറുപടികള്‍ പലതും വളരെ നിലവാരം കുറഞ്ഞു പോകുന്നു.

"നമ്മുടെ രാമായണ കഥയുമായി ഒത്തു പോകുന്ന എത്രയെത്ര തെളിവുകളാണ് ഇന്‍ഡ്യയുടെ പല ഭാഗത്തായി ഉള്ളത്."

wow.. അപ്പോള്‍ രാമായണം നിങ്ങളുടെ ആണെന്ന് സമ്മതിച്ചല്ലോ..

നമ്മുടെ എന്നതിന് അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥം താങ്കള്‍ക്ക് മനസ്സിലാകാത്തത് വളരെ കഷ്ടം തന്നെ.

അബ്ദുല്‍ അലി said...

ന്യായാധിപന്‍, ന്യായമായ ചോദ്യം. പൂര്‍വ വേദഗ്രന്ഥങ്ങളില്‍ പ്രവാചകനെ പരാമര്‍ശിച്ച്‌ അനേകം ശ്ലോകങ്ങളുണ്ട്‌. അവയെ വിശധമായി നമ്മുക്ക്‌ ചര്‍ച്ച്‌ ചെയ്യാം. ഒരുദാഹരണം മാത്രം ഇവിടെ പറയട്ടെ.

കല്‍ക്കി - (വിഷ്ണുപുരാണം) - കലിയുഗത്തില്‍ ഒരു മണല്‍ ദ്വീപില്‍ വിഷ്ണുഭഗത്തിന്റെയും (ദൈവദാസന്‍=അബ്ദുല്ല-നബിയുടെ പിതാവ്‌) സുമതിയുടെയും (വിശ്വസ്ത=ആമിന-നബിയുടെ മാതാവ്‌) മകനായി ജനിച്ച്‌ ലോകത്തിന്‌ വെളിച്ചമേകുന്നവനാണ്‌ കല്‍ക്കി.

നബി ഇന്ത്യയിലല്ലെ ജനിക്കേണ്ടിയിരുന്നത്‌ എന്ന ചോദ്യത്തിനുത്തരം, ആദം നബി മുതല്‍ ഇസ്ലാമിക ചരിത്രത്തിലെ അഭിവാജ്യ ഘടകമാണ്‌ മക്ക. ആ മക്കയാവട്ടെ ഖുര്‍ആന്റെ ഉല്‍ഭവസ്ഥാനമെന്നും അവിടുത്തെ ഭാഷയാവട്ടെ അതിന്റെ ഭാഷയെന്നും തിരുമാനിച്ചത്‌ അല്ലാഹുവാണ്‌. അപ്പോള്‍ ന്യയമായും എന്ത്‌കൊണ്ട്‌ ഖുര്‍ആന്‍ ചൈനീസിലോ, ഇഗ്ലിഷിലോ ഇറക്കിയില്ലെന്ന വാദം വരും. ആദിമ മനുഷ്യന്റെ ഭാഷ അറബിയാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.

സകലതും തകര്‍ന്ന് തരിപ്പണമാകുന്ന ഒരു ദിവസത്തെക്കുറിച്ച്‌, അതിഭീകരമായ ഒരു യുദ്ധത്തെ കുറിച്ച്‌, ലോകജനതയുടെ മൂന്നില്‍ ഒന്ന് മാത്രം അവശേഷിക്കുന്ന ഒരു സുപ്രഭാതത്തെകുറിച്ച്‌, അന്ന് മുസ്ലിങ്ങള്‍ക്ക്‌ നേതാവായി വരുന്ന യേശുവിനെകുറിച്ച്‌, ലോകം മുഴുവന്‍ യേശുവിന്റെ ഭരണത്തില്‍ കഴിയുന്ന 40 വര്‍ഷത്തെകുറിച്ച്‌ അങ്ങനെ വരാനിരിക്കുന്ന പലതിനും മാപ്പ്‌ സാക്ഷിയാവുന്ന ഖുര്‍ആനിന്റെ അനുചരന്മാര്‍ക്ക്‌, നാളെ, ഭാരതവും, റഷ്യയും ജപ്പാനും അമേരിക്കയും ഉണ്ടാവും എന്നതിന്‌ തെളിവിലെന്നിരിക്കെ, മക്കയും മദീനയും അതെപോലെ നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ ഖുര്‍ആനിന്റെ പ്രഭാകേന്ദ്രത്തില്‍ സംശയമില്ല.

ഇത്‌ എന്റെ അഭിപ്രായം മാത്രം, കൂടുതല്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. ന്യായാധിപനെ തൃപ്തമക്കാന്‍ ഈ ഉത്തരത്തിനായില്ലെന്നെനിക്കറിയാം. കുടുതല്‍ വിവരങ്ങളും വിശേഷങ്ങളും ഞാന്‍ എഴുതാം, ഇന്‍സാ അല്ലാ.

കിരണ്‍ തോമസ് തോമ്പില്‍ said...

അബ്ദുള്‍ അലി ഇടക്കൊരു സംശയം ചോദിച്ചോട്ടേ. ആദം മുതല്‍ ഇസ്ലാമിക ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്‌ മക്ക എന്ന് പറഞ്ഞല്ലോ. അപ്പോള്‍ ആദം മുതല്‍ ഇങ്ങോട്ട്‌ പറയുന്ന എല്ലാ ബൈബിള്‍ കഥകളും അറബിനാട്ടിലായിരുന്നോ അല്ലെങ്കില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഭാഷ അറബിയായിരുന്നോ. കേവലം സംശയം മാത്രമാണ്‌. ബൈബിളില്‍ ഇത്‌ ഇങ്ങനെ അല്ലാ എന്ന് തോന്നുന്നു.

അബ്ദുല്‍ അലി said...

കിരണ്‍,
ആദം നബി മുതലുള്ള എല്ലാവരുടെയും ഭാഷ അറബിയാണെന്ന് തിര്‍ത്തും പറയാന്‍ സാധ്യമല്ല. കാരണം, 1,40,000 ത്തോളം പ്രബോധകരെ അല്ല്ലാഹു അയച്ചിട്ടുണ്ടെന്ന് പറയുന്നു. അവരില്‍ ചിലരോക്കെ, സ്വന്തം സമുദായത്തിനോ, സ്വന്തം ഗോത്രത്തിലോ മാത്രമായി നിയോഗിച്ചവരാണ്‌ എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

പണ്ഡിതന്മരുടെ അഭിപ്രായ പ്രകാരം എല്ലാ സമുദായത്തിലും, എല്ലാ വിഭാഗത്തിലും സന്ദേശവാഹകര്‍ എത്തിയിട്ടുണ്ടെന്നാണ്‌. ന്യായമായും അവരുടെ ഭാഷ വ്യത്യാഥമായിരിക്കാം.

കൂടുതല്‍ ഞാനും പഠിക്കുന്നതെയുള്ളു, എന്തായാലും വിശദമായ ഒരന്വോഷണം പൂര്‍വ്വ പ്രവാചകരെക്കുറിച്ച്‌ അവശ്യമാണെന്നാണ്‌ എന്റെ പക്ഷം.

സലാഹുദ്ദീന്‍ said...

ആളുകള്‍ ഇത്രയൊക്കെ ചര്‍ച്ച ചെയ്തല്ലോ. ഇനി നമുക്കല്‍പം യുക്തി ചിന്തയുമാവാം. മരുഭൂമിയില്‍ അക്ഷര ജ്ഞാനം പോലുമില്ലാത്ത ഒരു മനുഷ്യന്‍ ഒറ്റക്ക്; നമ്മുടെ ജബ്ബാര്‍ മാഷിന്റെ തന്നെ അഭിപ്രായത്തില്‍ അപരിഷ്ക്രിതരും പരസ്പരം പോരടിക്കുകയും ചെയ്ത ഒരു ജനതയെ ഏകീകരിക്കുകയും (ഇന്നത്തെ അവസ്തയില്‍ കാ‍ണുന്ന ഇരുപതില്‍ പരം അറബി രാജ്യങ്ങള്‍),അവരുടെ മനസ്സിനെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴടക്കിയത് എങ്ങനെ എന്നതിന്റെ യുക്തി എന്തായിരിക്കും. ഒരു കര്യം ഉറപ്പാണ് അത് ആ‍യുധം കൊണ്ടാവാന്‍ തരമില്ല. അങ്ങിനെ ആയിരുന്നെങ്കില്‍, അമേരിക്ക ഇറാക്കികളുടെ മനസ്സുകള്‍ എന്നേ തങ്ങള്‍ക്കനുകൂലമാക്കിയേനെ! ലോകത്തിലെ ഒരു അക്രമിക്കും അങ്ങിനെ ഒന്ന് ഇതു വരെ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ആ മനുഷ്യന്റെ ജീവിതത്തിലുള്ള വളരെ നിസ്സാരം എന്നു തോന്നാവുന്ന കര്യങ്ങള്‍ പോലും വളരെ ക്രിത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ മറ്റൊരു വ്യക്തിയും ലോകത്തില്‍ ജീവിച്ചിരുന്നതായി ചരിത്രം ഇത് വരെ രേഖപ്പെടുത്തിയിട്ടുമീല്ല.
MICHAEL H. HART in his book on 'Ratings of Men'
ranked Mohammed first in the list, who contributed towards the benefit and uplift of mankind: "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels."

(M.H. Hart, THE 100: A RANKING OF THE MOST INFLUENTIAL PERSONS IN HISTORY, New York, 1978, p. 33)

താന്‍ പറഞ്ഞത് പരിപൂ‍ര്‍ണമായും ലോകത്തിന്റെ മുന്നില്‍ പ്രയോഗവല്‍ക്കരിച്ചിട്ടല്ലാതെ അദ്ധേഹം മരിച്ച് പോയിട്ടുമില്ല.താന്‍ പറ‍ഞ്ഞത് സ്വന്തം നടപ്പിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് പറയാതിരിക്കുന്നതാണ് നല്ലത്.മാര്‍ക്സും എങ്കല്‍ സും സിദ്ധാന്തം പറയുകല്ലതെ അതൊന്നും പ്രയോഗവല്‍ക്കരിച്ചതയി ആരും രേഖപ്പെടുത്തിയതായി അറീവില്ല.

നഗറ്റീവിസം കൊണ്‍ണ്ട് യുക്തിക്ക് അന്ധത ബാധിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും സാമാന്യ യുക്തി കൊണ്ട് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് മേല്‍പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ.

സലാഹുദ്ദീന്‍ said...

മുഹമ്മദ് നബി(സ)യുടെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഈ മനുഷ്യന്‍ ആരെന്ന് നിങ്ങള്‍ തീരുമാനിക്കു.

> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാരികള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും
ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
> നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

“ തത്വജ്ഞാനി, വഗ്മി, ദൈവദൂതന്‍, നിയമ നിര്‍മ്മാതാവ്,പോരാളി. ആശയങ്ങളുടെ ജേതാവ്,യുക്തിഭദ്രമായ വിശ്വാസപ്രമാണങ്ങളുടെ പുനസ്ഥാപകന്‍.. അതായിരുന്നു മുഹമ്മദ്. മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ച് പരിഗണിക്കുമ്പോള്‍ നാം ചോദിച്ചേക്കാം: മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ലവ്രുമുണ്ടോ?”
---- ലാ മാര്‍ട്ടിന്‍----

MPA said...

ഗുഹാ വാസികള് എത്ര പേരുണ്ട് എന്ന ചോദ്യത്തിന് ഖുരാനില് ഉത്തരമില്ല. ഉരുണ്ടു കളിക്കുകയാണ് ചെയ്യുന്നത്

എത്ര കാലം ഗുഹയില് താമസിച്ചു എന്നതിന് 309 എന്ന തെറ്റായ ഉത്തരമാണ് ഖുറാന് തരുന്നത്. ജബ്ബാറ് മാഷ് ചൂണ്ടിക്കണിച്ചതു പോലെ അത് 196 വര്ഷമാണ്. ഇതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നു തോന്നുന്നു. അതു കൊണ്ട് വിശദശംശങ്ങള് താഴെ കൊദുക്കുന്നു.

ഉറക്കം തുടങ്ങിയ കൊല്ലം ക്രി. വ. 250
ഉണറ്ന്ന കൊല്ലം ക്രി. വ. 446
അതു കൊണ്ട് ഉറങ്ങിയ കൊല്ലങ്ങളുടെ എണ്ണം 196

പ്രവാചകത്വം ഒരു കെട്ടുകഥയാണെന്നല്ലേ ഈ കണക്ക് തെളിയിക്കുന്നത്?

ഒരു മുത്തശ്ശിക്കഥ താഴെ കൊടുക്കുന്നു.

മ്മമ്മാ, മാനത്ത് മീനുകള് (നക്ഷത്രങ്ങള്)
മോളേ, അത് എറിയാനുള്ള വിളക്കുകളാ
ആരെ?
ജിന്നുകളെ
എന്തിന്?
വറ്ത്തമാനം ഒളിഞ്ഞ് കേള്‍ക്കു ന്നതിന്

MPA said...

കല്‍ക്കി - (വിഷ്ണുപുരാണം) - കലിയുഗത്തില്‍ ഒരു മണല്‍ ദ്വീപില്‍ വിഷ്ണുഭഗത്തിന്റെയും (ദൈവദാസന്‍=അബ്ദുല്ല-നബിയുടെ പിതാവ്‌) സുമതിയുടെയും (വിശ്വസ്ത=ആമിന-നബിയുടെ മാതാവ്‌) മകനായി ജനിച്ച്‌ ലോകത്തിന്‌ വെളിച്ചമേകുന്നവനാണ്‌ കല്‍ക്കി.
(അബ്ദുല്‍ അലി October 3, 2007 1:36 AM )

പ്രിയ അബ്ദുല്‍ അലി സാഹിബ്,

ദയവായി താഴെ കൊടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം തരിക.

1. വിഷ്ണുപുരാണം അല്ലാഹു ഇറക്കിയ വേദമാണെന്ന് അംഗീകരിക്കുന്നുണ്ടോ?
2. മുകളില്‍ കൊടുത്ത വ്യാഖ്യാനം ആരാണ് ആദ്യം നല്കിയത്?
3. എത് കാലഘ ട്ടത്തിലാണ് ഇത് നല്കിയത്?