ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, December 29, 2008

സ്ത്രീ ഖുര്‍ ആനില്‍ 2

ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം!



ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)



ഈ വെളിപാടിന്റെ അവതരണ സന്ദര്‍ഭം അറിയണ്ടേ? ഇതാ വാഖിദിയുടെ വ്യാഖ്യാനം:-

(Men are in charge of women…) [4:34]. Said Muqatil: “This verse (Men are in charge of women…) was revealed about Sa‘d ibn al-Rabi‘, who was one of the leaders of the Helpers (nuqaba’), and his wife Habibah bint Zayd ibn Abi Zuhayr, both of whom from the Helpers. It happened Sa‘d hit his wife on the face because she rebelled against him. Then her father went with her to see the Prophet, Allah bless him and give him peace. He said to him: ‘I gave him my daughter in marriage and he slapped her’. The Prophet, Allah bless him and give him peace, said: ‘Let her have retaliation against her husband’. As she was leaving with her father to execute retaliation, the Prophet, Allah bless him and give him peace, called them and said: ‘Come back; Gabriel has come to me’, and Allah, exalted is He, revealed this verse. The Messenger of Allah, Allah bless him and give him peace, said: ‘We wanted something while Allah wanted something else, and that which Allah wants is good’. Retaliation was then suspended”. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Zahir ibn Ahmad> Ahmad ibn al-Husayn ibn Junayd> Ziyad ibn Ayyub> Hushaym> Yunus ibn al-Hasan who reported that a man slapped his wife and she complained about him to the Prophet, Allah bless him and give him peace. Her family who went with her said: “O Messenger of Allah! So-and-so has slapped our girl”. The Prophet, Allah bless him and give him peace, kept saying: “Retaliation! Retaliation! And there is no other judgement to be held”. But then this verse (Men are in charge of women…) was revealed and the Prophet, Allah bless him and give him peace, said: “We wanted something and Allah wanted something else”. Abu Bakr al-Harithi informed us> Abu’l-Shaykh al-Hafiz> Abu Yahya al-Razi> Sahl al-‘Askari> ‘Ali ibn Hashim> Isma‘il> al-Hasan who said: “Around the time when the verse on retaliation was revealed amongst the Muslims, a man had slapped his wife. She went to the Prophet, Allah bless him and give him peace and said: ‘My husband has slapped me and I want retaliation’. So he said: ‘Let there be retaliation’. As he was still dealing with her, Allah, exalted is He, revealed (Men are in charge of women, because Allah hath made the one of them to excel the other…). Upon which the Prophet, Allah bless him and give him peace, said: ‘We wanted something and my Lord wanted something different. O man, take your wife by the hand’


നേരത്തെ, ഒരു സ്ത്രീ തന്റെ ശരീരത്തില്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നു (penetrating their wives in their anus ) എന്ന പരാതിയുമായി ‘ദൈവസന്നിധിയില്‍’ എത്തിയപ്പോള്‍ പ്രതിക്കനുകൂലമായി കൃഷിസ്ഥലത്തിന്റെ ആയത്ത് ഇറങ്ങിയതു നമ്മള്‍ കണ്ടു. ഇവിടെ മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെ ശാരീരിക മര്‍ദ്ദനത്തിന്റെ പരാതിയുമായാണു പ്രവാചകന്റെ മുന്നിലെത്തുന്നത്. ഇവിടെ പ്രവാചകന്‍ സ്വന്തം നിലക്കു സ്ത്രീയുടെ പക്ഷം നില്‍ക്കുന്നതായി ഭാവിക്കുകയും അല്ലാഹുവിനെക്കൊണ്ട് പ്രതിക്കു വേണ്ടി വെളിപാടവതരിപ്പിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് പോകാന്‍ ഭാവിക്കുന്ന ആ സ്ത്രീയെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. “ നമ്മളൊന്നു കൊതിക്കുന്നു; പക്ഷെ അല്ലാഹു മറ്റൊന്നാണു വിധിക്കുന്നത്.” !
ഭര്‍ത്താക്കന്മാരോടൊപ്പം തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ പങ്കിട്ടെടുത്ത് ഭോഗിക്കാമോ? എന്ന് യോദ്ധാക്കളില്‍ ചിലര്‍ ആശങ്കിച്ചപ്പോള്‍ അവരുടെ ആശങ്കയകറ്റിക്കൊണ്ട് വെളിപാടവതരിപ്പിച്ച ഈ ദൈവം തന്റെ സദാചാരബോധം ആറാം നൂറ്റാണ്ടിലെ ഗോത്ര സദാചാരം തന്നെയാണെന്ന് ഒരിക്കല്‍കൂടി ഇവിടെ സ്പഷ്ടീകരിക്കുന്നു.

വിവാഹമൂല്യം കൈപ്പറ്റി ദാമ്പത്യത്തില്‍ പ്രവേശിക്കുന്നതോടെ സ്വന്തം ശരീരാവയവങ്ങള്‍ പോലും അന്യമായിത്തീരുന്ന ഒരു സ്ത്രീക്ക് കുടുംബത്തിനകത്തു ലഭിക്കുന്ന പദവിയെന്തെന്ന് ഈ ഖുര്‍ ആന്‍ സൂക്തം ഒന്നുകൂടി അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു. യജമാനനെ നിരുപാധികം അനുസരിക്കുന്ന ഒരടിമയുടെ സ്ഥാനം മാത്രമേ മതം അവള്‍ക്കനുവദിക്കുന്നുള്ളു. ‘ഉത്തമസ്ത്രീ’യുടെ ലക്ഷണങ്ങള്‍ പ്രവാചകന്‍ വിവരിക്കുന്നതിപ്രകാരമാണ്.


“ നീ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും ആജ്ഞാപിച്ചാല്‍ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ അവളുടെ ദേഹവും നിന്റെ ധനവും നിന്റെ താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ.”(ഇബ് നു കസീര്‍)

പ്രഹരശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി ഖുര്‍ ആന്‍ ആരോപിക്കുന്ന അനുസരണക്കേടിന്റെ വിശദാംശങ്ങള്‍ ഫുഖഹാക്കള്‍ അക്കമിട്ടു വിവരിക്കുന്നുണ്ട്. അതനുസരിച്ച് ലൈംഗിക കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, അവന്‍ വിളിക്കുന്ന സ്ഥലത്തോ സമയത്തോ ഹാജരാകാതിരിക്കുക, അവന്റെ കൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുക, അനുവാദമില്ലാതെ വീടു വിട്ടു പോവുക, അവനിഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റുക, തുടങ്ങി എല്ലാ തരം അനുസരണക്കേടും ചാട്ടവാറടി അര്‍ഹിക്കുന്ന കുറ്റം തന്നെ .
ഭര്‍ത്താവിന്റെ ഇംഗിതങ്ങളെ നിരസിച്ചാലുണ്ടാകുന്ന ഭവുഷ്യത്തുകള്‍ ഗുരുതരമാണ്. അബൂ ഹുറൈറ പറയുന്നു.:-

“തിരുമേനി അരുളി. ഒരു പുരുഷന്‍ ഭാര്യയെ തന്റെ വിരിപ്പിലേക്കു വിളിച്ചു; അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോടു കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചു കൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടേയിരിക്കും” (ബുഖാരി)

“ഭാര്യ വീടു വിട്ടു പുറത്തു പോകുന്നതിനെ തടയാന്‍ ഭര്‍ത്താവിനവകാശമുണ്ട്. ആസന്ന മരണരായ അവളുടെ മാതാപിതാക്കളെയോ അവരുടെ മൃതദേഹങ്ങളെയോ കാണുന്നതിനു വേണ്ടി പുറത്തു പോകുന്നതിനെപ്പോലും തടയാന്‍ അവനധികാരമുണ്ട്. ..അവളുടെ മാതാപിതാക്കളെയോ അവനല്ലാത്ത പുരുഷനില്‍ നിന്നും അവള്‍ക്കു ജനിച്ച സന്താനങ്ങളെയോ പോലും വീട്ടില്‍ കയറ്റരുതെന്ന് അവളോടു കല്‍പ്പിക്കാന്‍ അവന്നധികാരമുണ്ട്.” (ഫത് ഹുല്‍ മുഈന്‍)

Saturday, December 27, 2008

സ്ത്രീ ഖുര്‍ ആനില്‍ 1

സ്ത്രീ വെറു കൃഷിസ്ഥലം


സ്ത്രീയും പുരുഷനും തുല്യ അവകാശങ്ങളും തുല്യ പൌരത്വവുമുള്ള വ്യക്തികളാണെന്ന കാഴ്ച്ചപ്പാടാണു പരിഷ്കൃത സമൂഹത്തിനുള്ളത്.  പ്രായോഗികമായി ഇനിയും കുറെയധികം മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകേണ്ടതുണ്ട്. പൊതുവില്‍ സമൂഹം പുരുഷാധിപത്യപരമാണെങ്കിലും സ്തീപുരുഷ സമത്വം എന്നത് തത്വത്തില്‍ ലോകം അംഗീകരിക്കുന്നുണ്ട്. അത്തരമൊരു സമൂഹത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനും തടസ്സമുണ്ടാക്കുന്നത് പ്രധാനമായും മതം തന്നെ.


പുരുഷന്‍ സര്‍വ്വാധികാരിയായ ഉടമയും സ്ത്രീ മെരുക്കമുള്ള അടിമയുമായി ജീവിക്കണമെന്ന് ഏതാണ്ട് എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്. ഇസ്ലാമിന്റെ നിലപാട് ഇക്കാര്യത്തില്‍ വളരെ പ്രാകൃതമാണ്. പുരുഷനു ദാസ്യവേല നിര്‍വ്വഹിക്കുന്നതിനപ്പുറം ജീവിതത്തിന്റെ വിശാല മേച്ചില്‍പ്പുറങ്ങളൊന്നുംതന്നെ സ്ത്രീയ്ക്ക് അനുഭവവേദ്യമായിക്കൂടാ എന്ന ശാഠ്യമാണ് ഇസ്ലാമിന്റേത്. സ്ത്രീകള്‍ പൊതു ജീവിതത്തിലേക്കു പ്രവേശിക്കുന്നതോടെ സമൂഹമാകെ കുത്തഴിയുമെന്നും സദാചാരം തകര്‍ന്നടിയുമെന്നും ഇസ്ലാമിന്റെ ആധുനിക വക്താക്കളും ഏറ്റു പാടുന്നു.
ചാതുര്‍ വര്‍ണ്യം നശിച്ച് ജാതിയും ഉച്ചനീചത്വവും ഇല്ലാതാകുന്നതോടെ സമൂഹത്തിന്റെ നിലനില്‍പ്പും ഘടനയും തകരുമെന്നു ജാതി മേലാളരും പണ്ടു വ്യാകുലപ്പെട്ടിരുന്നു. ഇന്നും അങ്ങനെയൊക്കെ കരുതുന്നവരുണ്ട്. ഇതിന്റെ മറ്റൊരു വകഭേദമാണ് മുസ്ലിം മൌലികവാദികളുടെ വാദഗതിയും. 

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)



സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പു ലക്ഷ്യമാക്കി ദൈവം നിശ്ചയിച്ച ഒരു ചുമതലാവിഭജനത്തിന്റെ പ്രശ്നം മാത്രമായി , ലിംഗവിവേചനത്തെ ആധുനിക ഇസ്ലാമിസ്റ്റുകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീക്കും പുരുഷനുമിടയില്‍ മറ്റു തരത്തിലുള്ള വിവേചനങ്ങളോ നീതിനിഷേധമോ ഒന്നുംതന്നെയില്ലെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. അതിനായി മതഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അനുകൂല തെളിവുകള്‍ കണ്ടെടുക്കാനുള്ള അന്യേഷണത്തില്‍ പലപ്പോഴും ഇക്കൂട്ടര്‍ക്ക് വ്യാജരേഖകളെയും ദുര്‍ബ്ബലപ്രമാണങ്ങളെയും അവലംബിക്കേണ്ടി വരുന്നു.  കാരണം ഖുര്‍ ആനും ഹദീസും പ്രമാണമാക്കിയാല്‍ സ്ത്രീ മനുഷ്യനാണെന്നു പോലും പറയാന്‍ തെളിവു കാണുകയില്ല.

സന്ദര്‍ഭങ്ങളില്‍നിന്നടര്‍ത്തി , അവതരണ പശ്ചാതലം മറച്ചു വെച്ച് കസര്‍ത്തു നടത്തിയാല്‍ പോലും ഇവര്‍ക്കു തുണയാകുന്ന തെളിവുകള്‍ വിരളമായേ കിട്ടൂ.

പ്രവാചക്ന്റെ പത്നീവൃന്ദത്തില്‍ , ഉമ്മു സലമ , ആയിഷ തുടങ്ങിയവര്‍ കടുത്ത സ്ത്രീവാദികളായിരുന്നു. അവരുടെ നിര്‍ബ്ബന്ധവും ശല്യപ്പെടുത്തലും സഹിക്ക വയ്യാതെ വന്ന ചില സന്ദര്‍ഭങ്ങളിലാണു സ്ത്രീകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്ക്കു പ്രതിഫലമുണ്ടെന്നും മറ്റും ഒഴുക്കന്‍ മട്ടില്‍ പറയുന്ന ചില വെളിപാടുകള്‍ പ്രവാചകന്റെ നാവില്‍നിന്നും പുറത്തു വന്നത്. ഹദീസിലും സ്ത്രീകള്‍ക്കനുകൂലമായ തിരുമൊഴികള്‍ വിരളമാണ്. സ്ത്രീ വിരുദ്ധ ഹദീസുകളുടെ കൂമ്പാരം തന്നെയുണ്ട് പ്രമാണങ്ങളില്‍.
പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമാണു സ്ത്രീയെന്ന് പ്രവാചകനും ‘അല്ലാഹു’വും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.


ഇനി നമുക്ക് ഖുര്‍ ആന്‍ സ്ത്രീകളെ കുറിച്ച് പറയുന്നതെന്തൊക്കെയാണെന്നു നോക്കാം. യഥാര്‍ത്ഥ ഇസ്ലാം അതിനെന്തു വ്യാഖ്യാനം നല്‍കുന്നുവെന്നും, ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ അഭ്യാസങ്ങളാണു നടത്തുന്നതെന്നും കാണാനാവുമെന്നു പ്രതീക്ഷിക്കുന്നു.

 
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَاتِ مِنَ ٱلنِّسَاءِ وَٱلْبَنِينَ وَٱلْقَنَاطِيرِ ٱلْمُقَنْطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلأَنْعَامِ وَٱلْحَرْثِ ذٰلِكَ مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱللَّهُ عِنْدَهُ حُسْنُ ٱلْمَآب (3:14) ِ
“സ്ത്രീകള്‍, സന്താനങ്ങള്‍, ധാരാളമായി ശേഖരിക്കപ്പെട്ട വെള്ളി, സ്വര്‍ണ്ണം, ലക്ഷണമൊത്ത കുതിരകള്‍, നാല്‍ക്കാലി മൃഗങ്ങള്‍, കൃഷിയിടങ്ങള്‍, എന്നീ കാമ്യ വസ്തുക്കളെ സ്നേഹിക്കല്‍ മനുഷ്യര്‍ക്കു ഭംഗിയാക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ഇഹലോക ജീവിതത്തിന്റെ സുഖമെടുക്കുവാനുള്ള വിഭവങ്ങളാണ്.എന്നാല്‍ ഉത്തമ സങ്കേതം അല്ലാഹുവിങ്കലത്രേ!”




വാഖിദി തഫ്സീറിലെ വ്യാഖ്യാനം ഇങ്ങനെ:-
Allah then mentions the bounties of the life of this world that He has made attractive for the unbelievers, saying: (Beautified for mankind is) what people's hearts find desirable is (love of the joys (that come) from women) meaning slave women and wives (and offspring) slaves and children, (and stored up heaps) amassed wealth (of gold and silver) it is also said that this means: minted or engraved gold and silver, (and horses branded (with their mark)) beautiful branded horses and grazing in pastures, (and cattle) i.e. sheep, cows and camels (and land) cultivation and cultivated lands. (That) which is mentioned above (is comfort of the life of the world) is of benefit to people in the life of this world and then it vanishes; it is also said that this means: the joys of this world last only for as long as the stuff of any home, a bowl, a plate and the like. (Allah! With Him is a more excellent abode) in the Hereafter, i.e. Paradise, to whoever shun such joys. (3:14)


ഇഹലോകത്തെ സുഖോപകരണങ്ങളില്‍ ഏറ്റവും മുന്തിയ ഉപകരണം സത്സ്വഭാവമുള്ള സ്ത്രീ തന്നെയാണെന്നു നബി വിശദീകരിച്ചിട്ടുണ്ട്.

ആ ഉപകരണത്തെ എങ്ങനെയൊക്കെ വേണമെങ്കിലും ഉപയോഗിച്ചു സുഖിക്കാമെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നു:


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
“നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )



ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.



നിത്യസാക്ഷി said...
ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ജബ്ബാര്‍ മാഷ് പരിഭാഷപ്പെടുത്തി യുക്തിവാദി ഓഫ് സെറ്റിലടിച്ച് പരാതിക്കാരന്‍ ആമുഖമെഴുതി വി.കെ.രാജന്‍ അവതാരിക ചമച്ച പുതിയ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
വാഖിദിയുടെ വ്യാഖ്യാനം ഇതാ:-
(Your women are a tilth for you…) [2:223]. Abu Bakr Ahmad ibn al-Hasan al-Qadi informed us> Hajib ibn Ahmad> 'Abd al-Rahim ibn Munib> Sufyan ibn 'Uyaynah> Ibn al-Munkadir that he heard Jabir ibn 'Abd Allah say: “The Jews used to say that whoever penetrates the vagina of his wife from a back position, the child born as a result of this intercourse will be cross-eyed. To deny this, Allah, exalted is He, revealed (Your women are a tilth for you (to cultivate) so go to your tilth as ye will)”. This was narrated by Bukhari from Abu Nu'aym and by Muslim from Abu Bakr ibn Abi Shaybah, and Abu Nu'aym and Abu Bakr related it from Sufyan. Muhammad ibn Ibrahim ibn Muhammad ibn Yahya informed us> Abu Sa'id Isma'il ibn Ahmad al-Khalali> 'Abd Allah ibn Zayd al-Bajali> Abu Kurayb> al-Muharibi> Muhammad ibn Ishaq> Aban ibn Muslim> Mujahid who said: “I read the Qur'an out of memory, from beginning to end, under Ibn 'Abbas' supervision three times, stopping at each verse to ask him about its meaning until he got to this verse (Your women are a tilth for you (to cultivate) so go to your tilth as ye will). He said: 'The men of this part of Quraysh used to have sexual intercourse with their wives while the latter lay down on their front. They enjoyed their wives from the front and back positions. When they migrated to Medina and married the women of the Helpers, they tried to do with them what they were in the habit of doing in Mecca. But the women of the Helpers objected, saying: 'This is something that we did not do before'. The talk spread until it reached the Messenger of Allah, Allah bless him and give him peace. Allah, exalted is He, then revealed (Your women are a tilth for you (to cultivate) so go to your tilth as ye will). He said: If you want you can penetrate your wives from a back position or from a front position, or if you want from a kneeling down position. He meant by this, penetrating their women's vaginas from any of these positions. He said: go to your tilth as you will' ”. This was narrated by al-Hakim Abu 'Abd Allah in his Sahih from Abu Zakariyya al-'Anbari from Muhammad ibn 'Abd al-Salam from Ishaq ibn Ibrahim from al-Muharibi.

ഇബ്നു അബ്ബാസിന്റെ തഫ്സീറില്‍ ഇങ്ങനെയും:-
Your women are a tilth for you (to cultivate)) He says: the vulvas of your wives are plantations for your offspring (so go to your tilth) your plantations (as ye will) as you please, from behind or front as long as the penetration is in the pudendum, (and send (good deeds) before you for your souls) righteous children, (and fear Allah) regarding penetrating your wives in their anus or having sex with them during menstruation, (and know that ye will (one day) meet Him) that you will see Him after you die and He will reward you according to your deeds. (Give glad tidings to believers (O Muhammad)) Allah says: give glad tidings, O Muhammad, to the believers, who ward off penetrating their wives in their anus and further abstain from having sex with them when they are menstruating, that Paradise will be theirs.

ഇനി തബ് രീ പറയുന്നതും കൂടി കാണുക:-
The verse permits the man to have intercourse with his wife when he wishes, as he wishes , from in front or from behind , the essential point being that he must penetrate her through the vagina, the sole spot where insemination is guaranteed....
തന്റെ ശരീരത്തില്‍ ‍ഭര്‍ത്താവായ പുരുഷന്‍ തനിക്കസഹ്യമായ രീതിയില്‍ ബലം പ്രയോഗിക്കുന്നു എന്ന പരാതിയുമായി ഒരു സ്ത്രീ പ്രവാചകസന്നിധിയിലെത്തിയ സന്ദര്‍ഭത്തിലാണ് ഈ വെളിപാടിറങ്ങിയത് എന്നു തബ് രീ വിവരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയെ സംബോധനചെയ്യാതെ പ്രതിയായ പുരുഷനു വേണ്ടി വെളിപാടിറക്കുകയാണു ദൈവം ചെയ്തത്!
സ്ത്രീക്കു തന്റെ ശരീരത്തിലോ ലൈംഗികതയിലോ യാതൊരു സ്വയം നിര്‍ണായാവകാശവുമില്ലെന്ന് ഇതോടെ തീര്‍ച്ചയായി.
പരാതിയുന്നയിച്ച ‘സ്ത്രീ’ രംഗത്തുനിന്നപ്രത്യക്ഷമായതോടെ മത പണ്ഡിതന്മാര്‍ മറ്റൊരു വിവാദത്തിലേക്ക് ഈ വിഷയം വഴിതിരിച്ചു വിടുകയാ‍ണുണ്ടായതത്രെ.
ആ തര്‍ക്കം നിരവധി കാലം നീണ്ടു നിന്നു. ഒടുവില്‍ മഹാപണ്ഡിതനായ തബ് രീ അതിനു വിരാമമിട്ടുകൊണ്ട് വിധി നല്‍കി .

“Thus according to Tabri ,sodomy was formally forbidden; but the essential question remained without answer, what principle in islam regulate the role of the woman during the sex act? Did or did not the free will of a woman as a muslim person exist? And were there cases where this free will was affirmed and others in which it disappeared? It was the answer to this essential question that the woman tried to obtain from heaven ." (Women in islam- fathima mernissi-p 148)

ഇസ്ലാമില്‍ സ്ത്രീ വെറും ഒരു ഉപകരണം മാത്രമെന്ന് പറയുന്നത് ഞാനല്ല; ഖുര്‍ ആനും ഹദീസും തഫ്സീറുകളുമാണ്.


 

Monday, December 22, 2008

ഇസ്ലാമിക സദാചാരം 2

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم


“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )


അല്ലാഹു വിശാലമാക്കിത്തന്ന ഈ സൌകര്യങ്ങളെല്ലാം , പക്ഷെ സമ്പന്നരും, സ്വതന്ത്രരുമായ പുരുഷന്മാര്‍ക്കു മാത്രമേ ആസ്വദിക്കാനാവൂ എന്നത് ഇസ്ലാമിന്റെ വര്‍ഗ്ഗസ്വഭാവമെന്തെന്നു നമുക്കു മനസ്സിലാക്കിത്തരുന്നു. ദരിദ്രനായോ അടിമയായോ ജീവിക്കേണ്ടി വരുന്ന പുരുഷന് തന്റെ ലൈംഗിക വികാരങ്ങള്‍ക്കു കടിഞ്ഞാണിട്ടു തന്നെ കഴിയേണ്ടി വരുന്നു. അടിമകളെ അക്കാലത്തു വരിയുടച്ച് നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. അല്ലാഹുവോ നബിയോ അതേകുറിച്ചൊന്നും പറഞ്ഞതായും കാണുന്നില്ല.


സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും ഈ സദാചാര നിയമക്കാര്‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകരം തനിക്കും അവകാശമുണ്ടെന്നു വ്യാഖ്യാനിച്ച് പണിയൊപ്പിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-



“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

ഇസ്ലാമിന്റെ സദാചാരം ആരുടെ താല്‍പ്പര്യമാണു സംരക്ഷിക്കുന്നത്?

സ്വതന്ത്രനും സമ്പന്നനുമായ പുരുഷന്റെ മാത്രം!
ഇനി സമ്പന്നരില്‍ തന്നെ അധികാരവും പ്രമാണിത്തവും കൂടുതലുള്ളവര്‍ക്കോ ? അവര്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ വേറെയും !
പ്രവാചകന്റെ സദാചാരം ഇതാ ഖുര്‍ ആന്‍ ഇങ്ങനെ വിവരിക്കുന്നു:-


يٰأَيُّهَا ٱلنَّبِيُّ إِنَّآ أَحْلَلْنَا لَكَ أَزْوَاجَكَ ٱللاَّتِيۤ آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالاَتِكَ ٱللاَّتِي هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ ٱلنَّبِيُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيۤ أَزْوَاجِهِـمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَكُونَ عَلَيْكَ حَرَجٌ وَكَانَ ٱللَّهُ غَفُوراً رَّحِيماً

“അല്ലയോ നബിയേ താങ്കള്‍ക്കു ഞാന്‍ ഹലാലാക്കിയിരിക്കുന്നു; താങ്കള്‍ പ്രതിഫലംകൊടുത്ത ഭാര്യമാരെയും, താങ്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള അടിമവെപ്പാട്ടികളെയും, ഹിജ്രയില്‍ താങ്കളോടൊപ്പം പോന്ന പിതൃസഹോദര, സഹോദരീ പുത്രിമാരെയും, മാതൃ സഹോദര സഹോദ്രീ പുതിമാരെയും, അതു കൂടാതെ താങ്കള്‍ക്കു സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളെയും , പിന്നീടവളെ വിവാഹം ചെയ്യാമെന്ന നിലക്ക്, . ഈ അനുവാദം താങ്കള്‍ക്കു മാത്രമുള്ളതാണ്. മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
സധാരണ വിശ്വാസികളുടെ മേല്‍ അവരുടെ ഭാര്യമാരുടെയും ദാസിമാരുടെയും കാര്യത്തില്‍ ഞാന്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ എന്താണെന്നു എനിക്കറിയാം. താങ്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം നല്‍കുന്നത് താങ്കള്‍ക്ക് യാതൊരു ബുദ്ദിമുട്ടും ഈ കാര്യത്തില്‍ ഉണ്ടാകരുത് എന്നതിനാലാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ!” (33:50)



تُرْجِي مَن تَشَآءُ مِنْهُنَّ وَتُؤْوِيۤ إِلَيْكَ مَن تَشَآءُ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ ذَلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلاَ يَحْزَنَّ وَيَرْضَيْنَ بِمَآ آتَيْتَهُنَّ كُلُّهُنَّ وَٱللَّهُ يَعْلَمُ مَا فِي قلُوبِكُمْ وَكَانَ ٱللَّهُ عَلِيماً حَلِيماً
“ഈ സ്ത്രീകളില്‍ നിനക്ക് ഇഷ്ടമുള്ളവരെ അകറ്റി നിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും അക്റ്റി നിര്‍ത്തിയവരെ ഇഷ്ടമുള്ളപ്പോള്‍ തെരികെ വിളിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിലൊന്നും താങ്കള്‍ക്ക് ഒരു പ്രയാസവുമുണ്ടാവുകയില്ല. അവരുടെ കണ്ണു കുളിര്‍ക്കാനും അവര്‍ ദുഖിക്കാതിരിക്കാനും താങ്കള്‍ ‍ കൊടുക്കുന്നതില്‍നിന്നും സംതൃപ്തരാകാനുമൊക്കെ ഇതാണു നല്ല രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. സര്‍വ്വജ്ഞനും സ്നേഹമുള്ളവനുമാണു ദൈവം!”(33:51)


പ്രവാചക്ന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ഇസ്ലാമിന്റെ ഭരണാധികാരികളായി പിന്നീടു വന്ന രാജാക്കന്മാരും ഖലീഫമാരുമൊക്കെ
ആയിരക്കണക്കിനു വെപ്പാട്ടികളെയും ഭാര്യമാരെയും വെച്ചു സുഖിച്ചിരുന്നതായി ചരിത്രം പറയുന്നു.

പ്രവാചകന്മാര്‍ക്ക് ഇഷ്ടം പോലെ ഭാര്യമാരും വെപ്പാട്ടികളും സ്വയം സമര്‍പ്പിക്കാന്‍ വരുന്ന മറ്റു സ്ത്രീകളും....
സമ്പന്നരായ ഉടമകള്‍ക്ക് 4 ഭാര്യമാരും കാശു കൊടുത്തു വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടികളും പിന്നെ മുത് അയും.....
സധാരണക്കാര്‍ക്ക് മഹറു കൊടുക്കാന്‍ കഴിയുന്നത്ര ഭാര്യമാരും വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടിയും ...
അടിമക്ക് യജമാനന്‍ സമ്മതിച്ചാല്‍ ഒരു ഭാര്യ. അതും യജമാനന്റെ ആവശ്യം കഴിഞ്ഞു കിട്ടിയാല്‍ മാത്രം....
സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍ നിന്നോ ഉടമയില്‍ നിന്നോ വല്ലപ്പോഴും ഒത്തു കിട്ടുന്ന ഉഴം മാത്രം...
ഇന്നത്തെ കുടുംബം, കുടുംബത്തില്‍ മാത്രമൊതുങ്ങുന്ന ലൈംഗികത., സദാചാരം ; ഇതൊക്കെ ഇസ്ലാമിന്റെ സദാചാരത്തില്‍ നിന്നും എത്ര അകലെയാണെന്നൊന്നാലോചിച്ചു നോക്കൂ...

ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു.

ഇവിടെ ഉദ്ധരിച്ചിട്ടുള്ളതൊന്നും തിരൂരങ്ങാടി അച്ചടിച്ച കിതാബുകളല്ല, സാക്ഷാല്‍ ഖുര്‍ ആനും ഹദീസും മാത്രമാണെന്നും ഓര്‍മ്മിപ്പിക്കുന്നു.

Thursday, December 18, 2008

ലൈംഗിക സദാചാരം ഖുര്‍ ആനിന്റെ വീക്ഷണത്തില്‍ 1

ഖുര്‍ ആനില്‍ സ്ത്രീ പ്രശ്നങ്ങള്‍ വിവരിക്കുന്ന ‘അന്നിസ’ എന്ന അധ്യായത്തില്‍നിന്നുള്ള ഒരു വചനം കാണുക:

{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)


ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിട്ടുള്ള പോലെ , ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാനുള്ള ഒരു ഉഭയകക്ഷി കരാറല്ല മുസ്ലിം വിവാഹം. പ്രത്യുത , ഒരു സ്ത്രീ ഒരു നിശ്ചിത സംഖ്യക്കു പകരം , ഹ്രസ്വകാലത്തേക്ക് അവധി നിശ്ചയിച്ചോ അതല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് കാലാവധി നിശ്ചയിക്കാതെയോ തന്റെ ലൈംഗിക ശരീരത്തിലുള്ള അവകാശം പൂര്‍ണ്ണമായും ഒരു പുരുഷനു കീഴ്പ്പെടുത്തിക്കൊടുക്കാ‍മെന്ന് ഉറപ്പു നല്‍കുന്ന ഒരുടമ്പടി മാത്രമാണത്. അറബികള്‍ക്കിടയിലെ മറ്റേതൊരു വ്യാപാരവും പോലെ , ഇതു രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ച് വാമൊഴിയായി ഉറപ്പിക്കുന്ന കച്ചവടമാണ്. വിവാഹമൂല്യം കൈപ്പറ്റുന്നതോടെ ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തിലുള്ള എല്ലാ അവകാശവും നഷ്ടപ്പെടും. ഇതാണു നിയമം.

ഇവിടെ ഉദ്ധരിക്കപ്പെട്ട ഖുര്‍ ആന്‍ സൂക്തം സാധാരണ വിവാഹത്തെ കുറിച്ചുള്ളതല്ല. ഉലൂമുല്‍ ഖുര്‍ ആനില്‍ (ഖുര്‍ ആന്‍ സംബന്ധിച്ച വിജ്ഞാനം) , ആയത്തുല്‍ മുത് അ എന്നപേരില് (സുഖഭോഗത്തിന്റെ സൂക്തം ) അറിയപ്പെടുന്ന താല്‍ക്കാലിക ക്കരാറിനെ സംബന്ധിച്ചുള്ളതാണ്.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികാസ്വാദനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ സമ്മതമാരായുകയും നിശ്ചിത കാലയളവിലേക്കുള്ള ഒരു ഉടമ്പടി പ്രകാരം അവളുമായി ബന്ധപ്പെടുകയും , അപ്രകാരം സുഖമനുഭവിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച പ്രതിഫലം നല്‍കുകയും ചെയ്യണം എന്നാണിവിടെ’അല്ലാഹു’ ഉപദേശിക്കുന്നത്. സുഖമെടുക്കല്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ആവാമെന്നും പറയുന്നു.


നാടോടികളും കച്ചവടക്കാരുമായിരുന്ന അറബികള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു സമ്പ്രദായത്തെ ശരി വെക്കുക്കുന്നതാണീ ദിവ്യ വചനം! കച്ചവടത്തിനും മറ്റുമായി ദീര്‍ഘകാല യാത്രകളില്‍ ഏര്‍പ്പെട്ടിരുന്ന അറബികള്‍ അവരുടെ ഇടത്താവളങ്ങളില്‍ കണ്ടു മുട്ടുന്ന സ്ത്രീകളുമായി ഇത്തരം താല്‍ക്കാലികബന്ധങ്ങളിലേര്‍പ്പെടുക പതിവായിരുന്നു. സ്ത്രീകള്‍ ഇതൊരു ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ അവര്‍ക്ക് അതിനുള്ള അനുവാദം നല്‍കിയിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. “പ്രവാചകന്റെ കാലത്തും തുടര്‍ന്ന് അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ പ്രതിഫലം നല്‍കി ഏതാനും ദിവസത്തേക്ക് ഞങ്ങള്‍ സുഖമനുഭവിക്കാറുണ്ടായിരുന്നു.” എന്ന് ഇബ്നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട് ചെയ്യുന്നു. തുഛമായ പ്രതിഫലത്തിന് താല്‍ക്കാലിക വധുക്കളെ കിട്ടാന്‍ അക്കാലത്ത് പ്രയാസമുണ്ടായിരുന്നില്ല എന്നു സാരം.



ഖുര്‍ ആന്‍ വ്യക്തമായി അനുവാദം നല്‍കുന്ന ഈ സമ്പ്രദായം ഖലീഫ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹം നിരോധിച്ചുവെന്നാണ് സുന്നി വിഭാഗം പറയുന്നത്. ഷിയാ വിഭാഗക്കാര്‍ ഈ വാദത്തെ അംഗീകരിക്കുന്നില്ല. അല്ലാഹു ഖുര്‍ ആനിലൂടെ അനുവാദം നല്‍കിയതും നബി നടപ്പിലാക്കിയതുമായ ഒരു കാര്യം അല്ലാഹു തന്നെ മറ്റൊരു വെളിപാടിലൂടെ റദ്ദാക്കാത്തിടത്തോളം കാലം ഖലീഫ ഉമറിന് ഇതു നിരോധിക്കാന്‍ എന്തവകാശമാണുള്ളത് എന്ന ഷിയാ പക്ഷത്തിന്റെ ന്യായമായ ചോദ്യത്തിനുമുമ്പില്‍ സുന്നികള്‍ക്ക് ഉത്തരം മുട്ടുന്നു. ഷിയാക്കളുടെ വിജ്ഞാനകോശത്തില്‍ ഈ വിഷയം സംബന്ധിച്ച് നീണ്ട ചര്‍ച്ചയും സംവാദവും കാണാം :-


| w w w |\
| || || | || |\
| o_,_7 _|| . _o_7 _|| 4_|_|| o_w_, |\
| ( : / (_) / ( . |\
|______________________________________|\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\

Temporary Marriage in Islam (Part I)

Introduction

Fixed-Term/Temporary/Pleasure Marriage are different names for the Arabic word of "Mut'a" which is a contract between a man and woman, much in the same way the Long-Term/Permanent/Conventional Marriage is. The main difference is that the temporary marriage longs only for a specified period of time, and man and woman will become stranger to each other after the expiration date without divorce. One misconception regarding temporary marriage is that some people think that the woman engaged in temporary marriage can have contract every other hour. This is completely misrepresentation of temporary marriage. After such contract has been expired, the woman has to wait for two months (Iddah) before which she can not marry any one else. This issue, among others, will be discussed later in detail.
The first one who legislated Mut'a with all the rules pertaining to it, was the Messenger of Allah (PBUH&HF), after it was revealed in Quran. All Muslims agree that the Messenger of Allah legislated Mut'a and made it legal after his migration to Medina, and the Muslims practiced it during his lifetime. (see al-Mughni, by Ibn Qudamah, v6, p644, 3rd Edition). However there is a disagreement between the Shia and most of the Sunnis concerning whether the Prophet later banned it or not. Most Sunnis assert that although the Prophet legislated it, he later forbade it. This is while the Shia believe that temporary marriage was never abandoned by the Prophet (PBUH&HF). Allah revealed it in Quran, and it was being widely practiced to the end of his lifetime and during the period of Abu Bakr and the early days of Umar's rule, until Umar forbade it.
In Parts I through IV, we study the verse of Mut'a marriage in Quran and look into the Sunni commentary (Tafsir) of this verse, and review the traditions reported in the six authentic Sunni collections about Mut'a. In Part V we discuss the purposes of marriage as well as the chronological orders of the prohibition of illegal sex and the permission of Mut'a in the history of Islam. In Part VI the similarities and differences which exist between the two types of marriage are presented in detail. In Part VII we discuss the necessities and the advantages of the temporary marriage, and finally in Part VIII we answer some frequently asked questions regarding to the Mut'a.

Evidences From Quran and the Sunni Commentaries

Allah, to whom belong Might and Majesty, said:
(...Except the forbidden women) the rest are lawful unto you to seek them with gifts from your property (i.e., dowry), provided that you desire protection (from sin), not fornication. So for whatever you have had of pleasure (Istamta'tum) with them by the contract, give unto them their appointed wages as a duty. And there is no sin for you in what you both agree (in extending the contract) after fulfilling the (first) duty. Lo! Allah is ever Knower, Wise. (Quran 4:24)
: . . | : | . . : : : | | .
4,_p_, _9 . _8 q_7 | . _8 q_, |_9 . _8_,_o 4_, o_,_e_,_o_,_w | |_o_9
: / (_) / /. (_) / (_) . (

In the above verse, the Arabic equivalent of the word "marriage" or any of its derivatives has NOT been used. Rather the derivative of word "Mut'a" (pleasure/temporary marriage) has been used, i.e., "Istamta'tum". The word Istamta'a is the tenth verbal form of the root m-t-a. As we will show shortly, the word Istamta'a has also been widely used in the authentic Sunni collections for Temporary Marriage. Of course, Mut'a is one type of marriage, but some of it's regulations are different than the permanent marriage, including the fact that the couple can extend this contract by mutual agreement as the end of verse specifies.
Moreover, if we look at the Sunni commentaries of Quran, many Sunni scholars such as Fakhr al-Razi confirm that the above verse (4:24) was revealed about the Temporary Marriage (Mut'a). They straightforwardly mentioned that temporary marriage became Halaal (permitted) DUE TO the above verse, but they assert that it was later prohibited. It is astonishing that many Sunni commentators mentioned under the above verse that:
Ali (RA) said: The Mut'a is a mercy from Allah to his servants. If it were not for Umar forbidding it, no one would commit (the sin) of fornication except the wretched (Shaqi; an utmost wrong-doer)."
| | | || : : : || |
o > |_,_c |_8_, 4_|_|| o_7 4_o_7 4_e_,_o_|| . |
. . ( / / (_)
: ^ | || . . | : : || . | | | |
_o_w |_|| _, |_o 4_e_,_o_|| . _c _8_, _o_c . | |_| q_|
(_S (_S / (_) (_S / (_) /

Sunni references:
Tafsir al-Kabir, by al-Tha'labi, under commentary of verse 4:24 of Quran;
Tafsir al-Kabir, by Fakhr al-Razi, v3, p200, commentary of verse 4:24;
Tafsir al-Kabir, by Ibn Jarir al-Tabari, under commentary of verse 4:24 with authentic chain of narrators, v8, p178, Tradition #9042;
Tafsir al-Durr al-Manthoor, by al-Suyuti, v2, p140, from several chain of transmitters;
Tafsir al-Qurtubi, v5, p130, under commentary of verse 4:24 of Quran;
Tafsir Ibn Hayyan, v3, p218, under commentary of verse 4:24 of Quran;
Tafsir Nisaboori, by al-Nisaboori (8th century);
Ahkam al-Quran, by Jassas, v2, p179, under commentary of verse 4:24.
A very similar tradition has also been narrated by Ibn Abbas (RA), and was mentioned by al-Tabari and al-Tha'labi in their Tafsir of Quran.
It is interesting to note that Umar did not attribute the prohibition of Mut'a to the Prophet (PBUH&HF). They were others who did that after Umar mainly to justify what he did. Umar clearly mentioned that: "Mut'a WAS permitted at the time of the Prophet and I PROHIBIT it!" The great Sunni scholar, Fakhr al-Razi, who has been given the title of "Imam al-Mushakkikeen" (the leader of ever-questioners/ever-doubtful) by the Sunnis, in his voluminous commentary of Quran mentioned under the verse of Temporary Marriage that:
Umar said: Two types of Mut'a were (legal) during the time of the Prophet and I forbid them both, and I punish those who commit it.
They are: Mut'a of pilgrimage and Mut'a of women.
Sunni references:
Tafsir al-Kabir, by al-Fakhr al-Razi, v3, p201 under verse 4:24
Musnad Ahmad Ibn Hanbal, v1, p52
Here is the Arabic text of the above masterpiece of Umar:
| . . | |. | | || | |: . | / |: :
|_o_8_,_c _8_,| |_,| q | q_w _|| ]_8_c _|_c |_,_,|_) . |_,_e_,_o
(_S / (_| / / (_S (_)
| . || : : || : : | | : | |
_@ |_w_,_|| 4_e_,_o q _7_7_|| 4_e_,_o : |_o_8_,_|_c .__,_o |_c | q
/ (_. : . /

Notice that Mut'a can be of two kinds: Mut'a of women (pleasure/temporary marriage) and Mut'a of Pilgrimage (Hajj al-Tamattu'). The latter is a way of performing Pilgrimage and has no relation with the former which is one way of performing marriage. Both types of Mut'a were practiced at the time of the Prophet and Abu Bakr and the early days of Umar's rule. But they were prohibited by Umar. There is another verse in Quran which gives evidence to the permissibility of the Mut'a of Pilgrimage. However this type of Pilgrimage is not the subject of our discussion here.
As we see from the above quote, Umar did NOT say that Mut'a was canceled by the Prophet. If it was really the Prophet who canceled Mut'a, Umar would have say: The two Mut'a were Halaal and then became Haraam at the time of the Prophet, and I am informing you about the second law set by the Prophet which canceled the first. But it is evident that Umar is straightforwardly saying that he is the one who is making it Haraam!
Al-Zamakhshari, another Sunni commentator of Quran Under the commentary of 4:24, reported that this verse is from the "Muhkamat" of Quran, relating that from Ibn Abbas (RA). (Tafsir al-Kashshaf, by al-Zamakhshari, v1, p519).
Also Both Ibn Jarir al-Tabari and al-Zamakhshari narrated that:
"al-Hakam Ibn Ayniyah was asked if the verse of Mut'a of women is abrogated. He answered: 'No'."
Sunni references:
Tafsir al-Tabari, under commentary of verse 4:24 of Quran, v8, p178
Tafsir al-Kashshaf, by al-Zamakhshari, under the verse 4:24, v1, p519
Also Ibn Kathir mentioned his commentary:
"al-Bukhari declared that Umar used to forbid people on Mut'a."
Sunni reference: Tafsir Ibn Kathir, v1, p233
Also in another Sunni commentary it is reported that:
Umar said, while on the pulpit: "O folk! Three were (allowed) during the time of the Messenger of Allah (PBUH&HF), and I forbid them, and make them Haraam, and punish on them. They were: Mut'a of women, Mut'a of Hajj (pilgrimage), and saying 'Hayya Ala Khair al-Amal'."
Sunni references:
Sharh Al-Tajreed, by al-Fadhil al-Qoshaji, (Imama Section)
al-Mustaniran, by al-Tabari
al-Mustabeen, by al-Tabari
Remark: The third item mentioned above which was prohibited by Umar, is what is said in the Call for Prayer and Iqaamah after the phrase "Hayya Ala al-Falah", and it is practiced by the Shia to this date. It means "Hasten for the best deed". This part of call for prayer was abolished by Umar as well. Instead, he replaced it by the sentence: "Prayer is better than sleep"!
Interesting to know that there are some Sunni scholars who accepted that the Mut'a marriage is legal (Halaal) FOREVER exactly based on the above verse of Quran. Among those scholars are the Tunisian scholar, Shaikh al-Tahir Ibn 'Aashoor, under his Tafsir of the verse 4:24 of Quran. (See al-Tahrir wa al-Tanwir", by al-Tahir Ibn 'Aashoor, v3, p5). And there has been such open-minded scholars who did not allow the love of their leaders affect their judgment.
Some tried to cast doubt about the meaning of "Mut'a", by saying that it literally means pleasure and not necessarily a special type of marriage. These people, instead of searching for the practical definition of Mut'a in the History, Hadith, and Jurisprudence, they look it up Arabic dictionary! Even the Arabic dictionary gives the practical meaning of Mut'a, that is temporary marriage. All Shia and Sunni scholars agree to this very fact. al-Qurtubi, who is one of the great Sunni commentators of Quran, wrote: "There is NO dispute among the scholars, either early (salaf) and late (khalaf) scholars, that Mut'a is a marriage for a fixed period of time and that it does not involve inheritance."
Replacing the practical meaning and the linguistic meaning is very dangerous and is prohibited in the religious rules, because one may also say, "Salat" (prayer) means praise/supplication and is not necessarily the acts that Muslims do every day. Or "Zakat" (alms) means "to cleans" and is not necessarily paying money, and so on...
Perhaps such people did not even read the traditions related to "Mut'a of women" which gives its practical meaning used at the time of the Prophet and the early Caliphs and how the companions used to contract by a handful of date as dower. Even the English version of Sahih al-Bukhari and Sahih Muslim have translated the word "Mut'a al-Nisa" to "Temporary Marriage," and they also translated "Istimta'a" to "marrying temporarily", and the traditions in that section which is a section in the chapter of marriage, gives the total picture of its meaning. (Please see Part II for the details of these traditions from Sahih al-Bukhari and Sahih Muslim). Have these people ever heard of any other type of "Mut'a of women" in the history of Islam?
Some also tried to cast doubt about the meaning of the verse of Mut'a in Quran (4:24) by saying that the word "Istamta'a" refers to the consummation of the permanent marriage, after which dowry should be paid.
The above assertion is not correct. The best way to understand the meaning of the verse, is first to learn Arabic (since the exact translation of Quran to any other language is quite impossible), and second, to look at various commentaries (not just a filtered one), and third, to look at the traditions related to temporary marriage to see if they have used the word "Istamta'a". If we do all the three and search completely for different and controversial opinions, then we can say that we are close to the target.
In this part, we already provided references to many Sunni commentaries of Quran, in which the commentators confirmed that the verse was revealed for the temporary marriage, and they mentioned many traditions about the temporary marriage under the commentary of this verse. Then how can this verse be related to permanent marriage?! or perhaps you think these Sunni scholars had some loose screws upstairs. Few lines later, more interesting traditions from the Sunni commentaries under this verse are provided. Yet there many more available.
Moreover, who could we find better that Jabir Ibn Abdillah al-Ansari (RA), the great companion of the Prophet, who according to Sahih Muslim said: "Istamta'a means contracting temporary marriage" (Sahih Muslim, English version, v2, chapter DXLI titled: Temporary Marriage, Tradition #3246. Please see part II for the full Arabic text of the tradition). Jabir did NOT relate "Istamta'a" to consuming the marriage in general.
Furthermore, in the verse 4:24 Allah states, "...And there is no sin for you in what you both agree after fulfilling the duty (i.e., dowry of the first contract)". The mutual agreement after the duty refers to extending the period of temporary marriage after full payment of the previous dower, so that the woman can freely decide on the continuation of the marriage with no pressure or temptation. In this way, Allah encourages that people who are engaged in Mut'a will get more reward if they extend it to a bigger period (or perhaps convert it to a permanent marriage) by assigning a new dower after fulfilling the previous dower. Ibn Jarir al-Tabari wrote in his commentary of Quran:
Some traditions mention that the meaning of "And there is no sin for you in what you both agree after fulfilling the duty" means: O people! There is no sin for you to have an agreement between you and the women who you have had pleasure with them in a fixed-term contract, to extend the period at the time when the first period expires, and thus to prolong the temporary marriage by increasing the reward (of the Hereafter) as well as the duty (dowry) before you leave them. It is narrated on the authority of al-Suddy (RA) who said:
"And there is no sin for you in what you both agree after fulfilling the requirement. If the husband wishes he could convince her (to accept the renewal) after paying her the first dowry and just before the expiration date of marriage. In that case he would say to his wife: I contract Mut'a with you for such and such again. Thus he extends it before he leaves her due to the expiration of the first contract, and this is what the verse means." (Tradition #9046)
Sunni reference: Tafsir al-Tabari, by Ibn Jarir al-Tabari, under the verse 4:24, v8, p180.
Another reason for the fact that the dowry mentioned in the above verse does not refer to permanent marriage, is that Quran has already talked about the dowry for permanent marriage at the early part of the very same chapter by saying:
4:3
"...Marry women of your choice two or three or four; but if you fear that you shall not be able to deal justly (with them) then only one..."

4:4
"And give the women (of permanent marriage) their dower as a free gift"
It is clear that the above verses are about permanent marriage and the dowry associated with it. So there would be no need that Allah repeats it along with its associated dowry again in the very same chapter. However if Allah intended to discuss about Mut'a, then it is some thing new. And this can be inferred from the choice of words which Allah used in the verse of Mut'a (4:24) by using the derivative of Mut'a in contrast with the other verses around it.
4:24
(...Except the forbidden women) the rest are lawful unto you to seek them with gifts from your property, provided that you desire protection (from sin), not fornication. So for whatever you enjoyed (Istamta'tum) them by the contract, give unto them their wages as a duty. And there is no sin for you in what you both agree (in extending the contract) after fulfilling the duty (i.e., dowry of the first contract). Lo! Allah is ever Knower, Wise.
Thus, in fact, Allah is discussing different types of marriages: first, permanent marriage in the verses before Verse 24, then temporary marriage in Verse 24, and then marriage with the slave girls in Verse 25:
4:25
If any of you have not the means wherewith to wed free believing women they may wed believing bondwomen from among those whom you rightfully possess, and Allah has full knowledge about your faith. You are one from another; wed them with the leave of their owners and give them their wages according to what is reasonable; they should be chaste not lustful nor taking paramours; when they are taken in wedlock if they fall into shame their punishment is half that for free women. This (permission) is for those among you who fear sin; And if you be patient, it is better for you; and Allah is forgiving and Merciful.
Here Allah mentions the dower related to slave girls. Thus Allah repeated the issue of dowry three times, one for permanent marriage, one for temporary marriage and one for the bondwomen.
Again, to stress that Verse 4:24 was revealed about temporary marriage, we present more traditions from the Sunni commentators. Al-Tabari mentioned that:
Mujahid (RA) said: "The phrase 'So for whatever you have had of pleasure (Istamta'tum) with them by the contract [4:24]' means the Temporary Marriage (Nikah al-Mut'a)."
Sunni reference: Tafsir al-Tabari, by Ibn Jarir al-Tabari, under the verse 4:24, v8, p176, Tradition #9034.
Also many Sunni commentary books mentioned similar to the tradition of Sahih al-Bukhari (see part II) with more details and put it under the verse 4:24 of Quran:
Imran Ibn Husain narrated: "The verse of Mut'a (4:24) was revealed in Allah's Book, and there did NOT came any other verse after that to abrogate it; and the Prophet ORDERED US to do it, so we did it at the time of Allah's Apostle, and he did not forbade us from it till he died. But a man (who regarded it illegal) expressed what his own mind suggested."
Sunni reference:
Tafsir al-Kabir, by al-Tha'labi, under commentary of verse 4:24 of Quran
Tafsir al-Kabir, by Fakhr al-Razi, v3, pp 200,202, under the verse 4:24
Tafsir Ibn Hayyan, v3, p218, under commentary of verse 4:24 of Quran
Tafsir Nisaboori, by al-Nisaboori (8th century)
So it is clear that 'Imran Ibn Husain is talking about Mut'a of women here, otherwise the above Sunni commentators would not put it under this verse, or else such scholars are just stupid (may Allah protect us from such words). The positioning of such traditions is another proof for the fact that the verse 4:24 is about Mut'a of women.
In many traditions in the Sunni commentaries of Quran, the phrase "to an appointed time" has been added to Verse 4:24 after the word Istamta'tum. In other words, it reads "So for whatever you have enjoyed (Istamta'tum) them by the contract to an appointed time":
| | || . : : : | | .
_o_w_o |_7| _|| . _8_,_o 4_, o_,_e_,_o_,_w | |_o_9
(_S (_|. (_S (_) . (
^^^^^^^^^^^^^^^^^^^^^^^

This however should be considered as commentary of the verse which was revealed along with Quran, but NOT as a part of the Quran. In fact, many verses were revealed by Allah which are not embodied in the present Quran because they were commentaries of the verses of Quran, but not a part of Quran itself. It is well-known that Hadith Qudsi is also revelation, but it is not a part of Quran. In fact Quran testifies that anything that the Prophet said was revelation. Allah Almighty said in Quran about Prophet Muhammad (PBUH&HF) that:
"Nor does he (Muhammad) speak out of his desire. Whatever he says is nothing but a revelation that is revealed." (Quran 53:3-4).
Thus all the speeches of the Prophet were revelation, and surely the speeches of the Prophet were not limited to Quran. It also includes interpretation of Quran as well as his Sunnah. Now let's go back to the traditions which I wanted to present. It is narrated that:
Abu Nadhra said: Ibn Abbas (RA) recited the verse 4:24 with the addition of "to an appointed time". I said to him: "I did not read it this way." Ibn Abbas replied: "I swear by Allah, this is how Allah revealed it," and Ibn Abbas repeated this statement three times."
Sunni references:
Tafsir al-Kabir, by Ibn Jarir al-Tabari, under the verse 4:24, v8, p177, Tradition #9038
Tafsir al-Kabir, by al-Tha'labi, under commentary of verse 4:24 of Quran narrating similar tradition from Jubair.
also:
Abu Nadhra said: I asked Ibn Abbas about temporary marriage (Mut'a of women). Ibn Abbas (RA) said: "Do you not read 'For whatever you enjoyed (Istamta'tum) them by the contract to an appointed time'?" I said: "If I would have read it this way, I wouldn't ask you (about temporary marriage)!" He replied: "Certainly the verse is about it."
Sunni reference: Tafsir al-Kabir, by Ibn Jarir al-Tabari, under the commentary of verse 4:24, v8, p177, Traditions #9036-9037
It is also narrated that:
al-Suddy (RA) said: "The verse 'So for those of whom you have had pleasure with them by the contract to an appointed time' is about Mut'a, that is, a man marries a woman with a provision (i.e., dowry) for a fixed period of time and makes two witnesses, and (if virgin,) he asks the permission of her guardian, and when the time period is expired, they should separate and they will not inherit each other."
Sunni reference: Tafsir al-Kabir, by Ibn Jarir al-Tabari, under the commentary of verse 4:24, v8, p176, Tradition #9033
Moreover:
Abu Karib said Yahya said: "I saw a book with Nasir in which it was: 'So for whatever you have had of pleasure with them by the contract to an appointed time.'"
Sunni references:
Tafsir al-Kabir, by Ibn Jarir al-Tabari, under the verse 4:24, pp 176-177, Tradition #9035
Tafsir al-Kabir, by al-Tha'labi, under commentary of verse 4:24 of Quran narrating similar tradition from Ibn Abi Thabit.
Another companion, Ubay Ibn Ka'ab (who based on authentic Sunni sources the Prophet ordered the companions to trust him in the matter of Quran as one of the three trustee persons in this regard. See Sahih al-Bukhari, English, vol. 6, Tradition #521) also mentioned that additional phrase:
Qatadah (RA) said: "The way that Ubay Ibn Ka'ab recited the verse was: 'So for those of whom you enjoyed by the contract to an appointed time.'"
Sunni reference: Tafsir al-Kabir, by Ibn Jarir al-Tabari, under the commentary of verse 4:24, v8, p178, Tradition #9041
Beside the above mentioned authorities, there were others such as Sa'id Ibn Jubair, Abi Is'haq, and Umay who have also mentioned this extra phrase when reading this verse. Well, as I said, this extra phrase, though revealed, was only commentary and not a part of Quran. If one wants to write it, he should put it inside curly brackets showing that it is not a part of Quran. There are many of such extra phrases which can be found in both Shia and Sunni sources, but they are only the divine interpretation of the verses.
This concludes the discussion on the Quranic verse of Mut'a and what Sunni commentators had to say about the verse. In the next part, we Insha Allah study the authentic Sunni collections of traditions with regard to temporary marriage.
തുടര്‍ന്നുള്ള ചര്‍ച്ച ഇവിടെ






ഇതേ സൂക്തത്തിന്റെ തുടക്കത്തില്‍ ഇസ്ലാമിക സദാചാരത്തിന്റെ മറ്റൊരു പ്രാകൃതമുഖം കൂടി വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അടിമപ്പെണ്ണ് ഭര്‍തൃമതിയാണെങ്കിലും ഉടമസ്ഥന് അവളെ ഭോഗിക്കാം എന്നാണു ദൈവം അരുളുന്നത്! ഈ ദൈവം ഏതു നൂറ്റാണ്ടിന്റെ സദാചാരമാണു വെളിപ്പെടുത്തുന്നതെന്ന് സാമാന്യ ബുദ്ധി മരവിച്ചിട്ടില്ലാത്തവര്ക്കൊക്കെ ബോധ്യപ്പെടാന്‍ ഇതു തന്നെ ധാരാളം മതി!!!

Monday, September 8, 2008

കുടുമയിലെ ബുദ്ധി !

ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !


َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ

ഈ സൂക്തത്തിനു‍ മൌദൂദിയുടെ പരിഭാഷ ഇങ്ങനെ:

“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)


ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന്‍ നല്‍കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ:

“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന്‍ വെക്കുന്നു. അവന്‍ ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”


മേലോട്ടു സഞ്ചരിക്കുന്ന ഒരാള്‍ക്ക് 35000 നാഴിക കഴിഞ്ഞാല്‍ ഓക്സിജന്‍ ലഭിക്കുകയില്ല. ഓക്സിജന്‍ അതിനു താഴെ മാത്രമേ ലഭിക്കുകയുള്ളു എന്ന സത്യം അടുത്ത കാലത്താണു അറിവായത്. ഖുര്‍ ആനിതു നേരത്തേ പഠിപ്പിച്ചിരുന്നു. ”(ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും. പേജ് 17)


ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബഹിരാകാശ ശാസ്ത്രമായി വ്യാഖ്യാനിച്ചു കാടു കയറുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിനെയും അല്ലാഹുവിനെയും കൊച്ചാക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ കൃതിയാണിതെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കൃതിയില്‍ ഇതു പോലെ എന്തു തന്നിഷ്ടവും പ്രയോഗിക്കാന്‍ ധൈര്യം വരുമോ? .ഇവരൊന്നും യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയല്ല. വിശ്വാസം വിറ്റു കാശാക്കുന്ന കള്ള നാണയങ്ങളാണ്.
ആകാശത്ത് ഓക്സിജനില്ലെന്നൊക്കെ മനുഷ്യരോടു പറയാന്‍ ദൈവമുദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊക്കെ വളച്ചുകട്ടില്ലാതെ നേരെയങ്ങു പറഞ്ഞാല്‍ പോരെ?

അല്ലാഹുവനു‍ ഓക്സിജനെപ്പറ്റിയൊക്കെ വല്ല പിടിപാടുമുണ്ടായിരുന്നൊ? ഹൃദയം കുടുസ്സാകുന്നതിനെ പറ്റി പറഞ്ഞത് മനസ്സ് ഇടുങ്ങിപ്പോകുന്ന കാര്യമല്ലേ? അതെങ്ങനെ ഓക്സിജന്റെ കുറവാകുന്നത്? വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട അവശ്യമുണ്ടോ? വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്?


ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !


سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ
“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍ ‍; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)



ഇലക്ട്രോണിനു നെഗറ്റിവ് ചാര്‍ജ്ജും പ്രോടോണിനു പോസിറ്റിവ് ചാര്‍ജ്ജുമാണുള്ളത്. ഇക്കാര്യം 1400 കൊല്ലം മുന്‍പ് ഖുര്‍ ആന്‍ വെളിപ്പെടുത്തിയതു കണ്ടില്ലേ? കാര്യം മനസ്സിലായില്ലെങ്കില്‍ ഇതാ വ്യാഖ്യാനം :


“എല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ട് എന്ന സൂക്തം അഭിനവഗവേഷണങ്ങളിലേക്കു വെളിച്ചം പകരുന്നു. വൈദ്യുതിയുടെയും പരമാണുവിന്റെയും ഘടകങ്ങള്‍ കണ്ടു പിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വൈദ്യുതിയുടെ പോസിറ്റീവ് നെഗറ്റീവ് എന്നീ ഘടകങ്ങളണ് അവയുടെ ഗുണനിലവാരം സൃഷ്ടിക്കുന്നത്. കാന്തത്തിലും സൌത്ത് പോള്‍ നോര്‍ത്ത് പോള്‍ എന്നീ ഘടകങ്ങളുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ പരമാണു, വിഭജനം സ്വീകരിക്കാത്ത ചെറിയ ഘടകമാണെന്നായിരുന്നു ധാരണ. 1858ല്‍ തോംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റം വിഭജിച്ചു. അതിലെ ഇലക്ട്രോണ്‍ എന്ന ഘടകം കണ്ടു പിടിച്ചു. ഇതിനു നെഗറ്റീവ് ഗുണമാണുള്ളത്. റൂഥര്‍ഫോര്‍ഡാണു പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോടോണ്‍ കണ്ടു പിടിച്ചത്. അന്തിമ വിശകലനത്തില്‍ വസ്തുക്കളെല്ലാം ആറ്റമാണ്. അതിന്റെ ഗുണനിലവാരവും രണ്ടിനങ്ങള്‍ കൊണ്ടാണു ശാസ്ത്രം വിശദീകരിക്കുന്നത്. തൊണ്ണൂറോളം വരുന്ന പരമാണുക്കള്‍ പലവിധത്തിലും സങ്കലനം ചെയ്തിട്ടുള്ളതാണ് പ്രാപഞ്ചിക വസ്തുക്കള്‍ . അഖിലവും ഇണകളാണെന്ന ഖുര്‍ ആന്റെ അധ്യാപനം എത്ര ശാസ്ത്രീയമാണ്. ! ” (ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും പേജ് 24)


ഇവിടെ ഈത്തപ്പന പോലുള്ള സസ്യങ്ങള്‍ ആണ്‍ സസ്യവും പെണ്‍ സസ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നതും ജന്തുക്കള്‍ ഇണകളായി ജീവിക്കുന്നതും കണ്ടു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ഇണവര്‍ഗ്ഗങ്ങള്‍ എന്നു മുഹമ്മദ് പ്രസ്താവിച്ചത്. അതില്‍ അറബികള്‍ക്കറിയാത്ത കാര്യമൊന്നുമില്ല. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ എന്നാണുള്ളത്. പരമാണു ഘടകങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെട്ടു കണ്ടു പിടിച്ച കാര്യങ്ങളൊക്കെ വിളമ്പിയതു കണ്ടാല്‍ , ഇതൊക്കെ ഖുര്‍ ആന്‍ വായിച്ചു കണ്ടു പിടിച്ചതാണെന്നു തോന്നും. ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ?
എല്ലാ തരം ജീവികളും ഇണകളായാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പഴങ്ങള്‍ക്കെല്ലാം ഈരണ്ടു വീതം ഇണകളുണ്ടെന്നും ഖുര്‍ ആനിലെ വേറെ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ വ്യാഖ്യാനിക്കുന്നു. പഴങ്ങളിലെ ഇണകള്‍ പൂക്കളിലെ ആണ്‍പെണ്‍ ബീജങ്ങളാണെന്നും ജീവികളെല്ലാം ഇണ ചേര്‍ന്നാണു പ്രത്യുല്പാദനം നടത്തുന്നതെന്നുമാണു വാദം.


ഒരു തരത്തിലുള്ള ഇണചേരലും കൂടാതെ അലൈംഗിക പ്രത്യുല്പാദനം നടത്തുന്ന കോടിക്കണക്കിനു സസ്യങ്ങളും ജന്തുക്കളും പ്രകൃതിയിലുണ്ടെന്ന കാര്യം ഈ വ്യാഖ്യാനക്കാര്‍ക്കറിയില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.



കുടുമയ്ക്കുള്ളിലെ കുബുദ്ധി !


മക്കയില്‍ പ്രവാചകന്റെ ശത്രുപക്ഷത്തു നില കൊണ്ട ഖുറൈഷി പ്രമാണിമാരെ പുലഭ്യം പറയുന്ന നിരവധി വെളിപാടുകളുണ്ട് ഖുര്‍ ആനില്‍ .ആ കൂട്ടത്തില്‍ പെട്ടതാണ് 96-ആം അദ്ധ്യായത്തിലെ 8 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ . ക അബയില്‍ നമസ്കരിക്കുന്നതില്‍നിന്ന് ഒരിക്കല്‍ മുഹമ്മദിനെ തടഞ്ഞ ഒരു ഖുറൈഷി നേതാവിനെതിരെയാണ് കോപാകുലനായി ‘അല്ലാഹു’ ഇങ്ങനെ പ്രതികരിച്ചത്:-

كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِٱلنَّاصِيَةِ
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
“വേണ്ടാ, അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും ; കള്ളത്തരം പറയുന്ന കുടുമ; ചെറ്റത്തരം കാട്ടുന്ന കുടുമ!”
(96:15, 16)



ഇവിടെ ‘നാസ്വിയ’ എന്ന പദത്തിന് കുടുമ, ഉച്ചി, മൂര്‍ദ്ധാവ് എന്നൊക്കെയാണ് വിവിധ പരിഭാഷകര്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. കുതിരയെ നിയന്ത്രിക്കുക എന്നതിന് നാസ്വിയ പിടിച്ചു വലിക്കുക എന്നാണ് അറബികള്‍ അക്കാലത്തു പറഞ്ഞിരുന്നത്.
ഖുര്‍ ആനില്‍ തന്നെ പലയിടത്തും ഈ പ്രയോഗമുണ്ട്. ഒരുദാഹരണം നോക്കുക:


إِنِّي تَوَكَّلْتُ عَلَى ٱللَّهِ رَبِّي وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
“നിശ്ചയമായും , എന്റെ റബ്ബും നിങ്ങളുടെ റബ്ബും ആയ അല്ലാഹുവിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു നാസ്വിയ പിടിച്ചു [നിയന്ത്രിക്കുന്ന ] നിലയിലല്ലാതെ ഒരു ജന്തുവും ഇല്ല തന്നെ. നിശ്ചയമായും റബ്ബ് നേര്‍മാര്‍ഗ്ഗത്തില്‍ തന്നെ.”(11:56)


ഈ വാക്യത്തിനു വ്യാഖ്യാനമായി അമാനി മൌലവി എഴുതുന്നു:

“നാസ്വിയത് എന്ന വാക്ക് തലയുടെ മുന്‍ ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും , ആ ഭാഗത്തുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പ്പടിക്കും വിധേയനാകുമ്പോള്‍ അവന്‍ അവന്റെ നെറുകു പിടിച്ചിരിക്കുകയാണെന്നും അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബി ഭാഷയില്‍ പറയാറുണ്ട്. ഇതനുസരിച്ചാണ് 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ..” [ഖുര്‍ ആന്‍ വിവരണം]

എന്നാല്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ , അല്‍ഭുതകരമായ ശാസ്ത്ര സൂചനകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി , കുടുമയെ നെറ്റിയാക്കി മാറ്റുകയും ,നെറ്റി എന്നാല്‍ തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള pre frontal area എന്നാണുദ്ദേശ്യമെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എന്തിനാണെന്നല്ലേ?

മനുഷ്യരെ പാപം ചെയ്യാനും അക്രമം പ്രവര്‍ത്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗമാണെന്ന് ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടുണ്ടത്രേ! അക്കാര്യം 1400 കൊല്ലം മുമ്പേ ‘അല്ലാഹു’ തന്റെ വെളിപാടിലൂടെ സൂചിപ്പിക്കുകയായിരുന്നു പോലും !!


ഇപ്രകാരം മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയെക്കുറിച്ചും ബുദ്ധിയുടെ പ്രവര്‍ത്തനത്തെകുറിച്ചുമുള്ള ശാസ്ത്രസൂചനകള്‍ ഒളിപ്പിച്ചു വെച്ചു എന്നു പറയുന്ന ഖുര്‍ ആനില്‍ മനസ്സിന്റെയും ബുദ്ധിയുടെയും കേന്ദ്രമായി വര്‍ണിക്കപ്പെട്ടിട്ടുള്ളത് തലച്ചോറല്ല; ഹൃദയമാണെന്ന വസ്തുത ഈ ശാസ്ത്രജ്ഞാനികള്‍ മറച്ചു വെക്കുന്നു.


ഏതാനും ഉദാഹരണങ്ങള്‍ കാണുക:


كَذَلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ
"ആ വിവരദോഷികളുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കും." (30:59)



وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَٰتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي ءَاذَانِهِمْ وَقْراً وَإِن تَدْعُهُمْ إِلَىٰ ٱلْهُدَىٰ فَلَنْ يَهْتَدُوۤاْ إِذاً أَبَداً
"....ഖുര്‍ ആന്‍ ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്ക്കു മേല്‍ അവന്‍ മൂടി അണിഞ്ഞിരിക്കുന്നു...."(18:57)



لِّيَجْعَلَ مَا يُلْقِي ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِي شِقَاقٍ بَعِيدٍ
"പിശാചിന്റെ വെളിപാടുകള്‍, ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കും ഒരു പരീക്ഷണമാണ്...." (22:53)



يٰنِسَآءَ ٱلنَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً
"(നബിയുടെ ഭാര്യമാരേ)..... നിങ്ങള്‍ സൌമ്യമായി സംസാരിക്കരുത്. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അതു കേട്ടു മോഹിക്കും...." (33:32)



إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ

أَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
"......നിശ്ചയമായും അവന്‍ നെഞ്ചിലുള്ളതിനെ അറിയുന്നവനാണ്." (39:7)(11:5)


മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നേടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ഖുര്‍ ആനിലൊരിടത്തും കാണുന്നില്ല. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. മനുഷ്യര്‍ക്കറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാന്‍ സാധിക്കുകയില്ലല്ലോ! അതിനാല്‍ ഹൃദയമാണു മനസ്സിന്റെ കേന്ദ്രമെന്ന പാരമ്പര്യ അന്ധവിശ്വാസത്തെ ശരി വെക്കുക മാത്രമേ ‘അല്ലാഹു’വും ചെയ്യുന്നുള്ളു. ഈ വിവരക്കേടെല്ലാം സമര്‍ത്ഥമായി മറച്ചു പിടിച്ചുകൊണ്ടാണ് ഇല്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നെയ്തുണ്ടാക്കി ഇക്കൂട്ടര്‍ വിഡ്ഡി വേഷം കെട്ടുന്നത്.
അല്ലാഹു കുടുമ പിടിച്ചു വലിക്കും എന്നു പറഞ്ഞത് സാന്ദര്‍ഭികമായ ഒരു രോഷപ്രകടനം മാത്രമായിരുന്നു. ക അബയില്‍ നിസ്കരിക്കുന്നത് തടഞ്ഞതിലുള്ള അരിശം തീര്‍ക്കാന്‍ മുഹമ്മദ് മൊഴിഞ്ഞ വെളിപാടു മാത്രമാണിത്. കുടുമ തലച്ചോറാണെന്നു വ്യാഖ്യാനിക്കുന്നവര്‍ അള്ളാഹുവിന്റെ പിടിച്ചു വലി എന്താണെന്നും കൂടി വിശദീകരിക്കേണ്ടതുണ്ട്. മുടി പിടിച്ചു വലിക്കും പോലെ തലച്ചോറിന്റെ ഉള്ളില്‍ കയറി പിടിവലി നടത്താന്‍ പറ്റുകയില്ലല്ലോ.


ഇസ്ലാമിക ലോകം വിലക്കെടുത്ത ചില പടിഞ്ഞാറന്‍ കുടുമ കളാണ് ഇത്തരം പരിഹാസ്യമായ കസര്‍ത്തുകള്‍‍ക്കു പിന്നിലെ മുഖ്യ സൂത്രധാരകരെന്നതും ശ്രദ്ധേയമാണ്.


ഇതു കൂടി വായിക്കൂ

Sunday, September 7, 2008

പര്‍വ്വതങ്ങളും ഭൂമികുലുക്കവും


وَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ

“മനുഷ്യരെയും കൊണ്ട് ഭൂമി ചെരിയാതിരിക്കാന്‍ അതില്‍ പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു...” (16:15); (21:31)




ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്.‍ എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)
ഇവിടെയും ഖുര്‍ ആന്‍ പ്രസ്താവനയ്ക്ക് ഒരു ശാസ്ത്രക്കുപ്പായം അണിയിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു കാണുന്നു. ഭൂവല്‍ക്കത്തിലെ കുന്നുകളും മലകളും ഭൂകമ്പം തടയാന്‍ സഹായിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞരുടെ മേല്‍വിലാസമുള്ള ചിലര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പര്‍വ്വതങ്ങള്‍ക്കു വേരുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അതാണു കുറ്റിയെന്നും ആണിയെന്നുമൊക്കെ പറയാന്‍ കാരണമെന്നും അവര്‍ വ്യാഖ്യാനിക്കുന്നു.

ഭൂകമ്പം തടയുന്നതില്‍ പര്‍വ്വതങ്ങള്‍ക്കെന്തെങ്കിലും പങ്കുള്ളതായി ശാസ്ത്രം പറയുന്നില്ല. മാത്രമല്ല, പര്‍വ്വതങ്ങള്‍ പലതും രൂപം കൊണ്ടിട്ടുള്ളതു തന്നെ ഭൂകമ്പം മൂലവും അഗ്നി പര്‍വ്വതസ്ഫോടനം മൂലവുമാണെന്നാണു നിഗമനം. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുള്ള ഫലകങ്ങള്‍ (പാറയടുക്കുകള്‍ ) തെന്നി മാറുന്നതാണു ഭൂമി കുലുക്കം. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ഉരുകിയ ലാവയുടെ മര്‍ദ്ദവ്യതിയാനങ്ങളും ഉയര്‍ന്ന ഊഷ്മാവുമാണ് ഇതിനു കാരണം.

ഭൂകമ്പം മൂലം വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ മരിക്കുന്നു. കൊടിയ ദുരിതങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഭൂവുപരിതലത്തിലെ പാറയുടെ ദുര്‍ബലഘടനയും ഭൂഗര്‍ഭത്തിലെ ഉയര്‍ന്നതാപനിലയും നിയന്ത്രിച്ച് ഭൂമി കുലുക്കം ഇല്ലാതാക്കാന്‍ ദൈവത്തിനു കഴിയുന്നില്ല! മലകള്‍ കൊണ്ടു കുറ്റിയടിച്ചതു കൊണ്ടൊന്നും ഈ മഹാദുരന്തത്തിനു യാതൊരു ശമനവും കാണുന്നില്ല. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്. ശക്തി കൂടിയ കുലുക്കങ്ങള്‍ മാത്രമേ വലിയ അപകടങ്ങള്‍ക്കിടവരുത്താറുള്ളു. ഖുര്‍ ആന്‍ പറയും പോലെ മലകളും കുന്നുകളും കൊണ്ട് ഭൂകമ്പം തടയപ്പെടുന്നുവെങ്കില്‍ മലമ്പ്രദേശങ്ങളില്‍ ഭൂകമ്പം കുറഞ്ഞും സമതലങ്ങളില്‍ അതു കൂടിയും കാണപ്പെടേണ്ടതാണ്. എന്നാല്‍ വസ്തുത മറിച്ചാണ്. അല്ലാഹുവിന്റെ ‘കുറ്റികള്‍ ’ ഏറെയുള്ള പ്രദേശങ്ങളും ഭൂകമ്പപ്രദേശങ്ങള്‍ തന്നെ. ഏറ്റവും വലിയ കുറ്റിയാണല്ലോ ഹിമാലയം. അതിന്റെ മുകളിലാണ് അടുത്ത കാലത്ത് ഏറെ ദുരന്തം വിതച്ച നിരവധി ഭൂമികുലുക്കങ്ങള്‍ ഉണ്ടായത്. ഇന്ത്യക്കെതിരെ വിശുദ്ധ ജിഹാദിലേര്‍പ്പെട്ട ഇസ്ലാമിസ്റ്റ് ഭീകരരാണ് അടുത്ത കാലത്ത് കാശ്മീര്‍ മലനിരകളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പള്ളികളും മറ്റും തകര്‍ന്നടിഞ്ഞ് അതിനടിയില്‍ പെട്ടു ശ്വാസം മുട്ടി മരിച്ചു. ആരാധനാലയങ്ങളെ പോലും രക്ഷിക്കാനാകാതെ അല്ലാഹുവിനു പോലും നിസ്സഹയാനാകേണ്ടി വരുന്നു പലപ്പോഴും.

ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ മെനയുന്നു എന്നല്ലാതെ ഭൂകമ്പവും ഖുര്‍ ആന്‍ പറയുന്ന കുറ്റിയടിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല.


ഈ മറുവാദം കൂടി വായിച്ചു നോക്കൂ.


പൊന്തിപ്പറക്കുന്ന പര്‍വ്വതം!


وَإِذ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوۤاْ أَنَّهُ وَاقِعٌ بِهِمْ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
“അവര്‍ക്കു മേല്‍ ഒരു കുട പോലെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും അത് തങ്ങളുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം...”(7:171)
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِي ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
“പര്‍വ്വതത്തെ അവരുടെ തലയ്ക്കു മേല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം അവരോട് കരാര്‍ വാങ്ങി..”(4:154)(2:63)
وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ


ആരാധന അല്ലാഹുവിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും തൌറാത്തില്‍ വിശ്വസിക്കുന്നതിനും തയ്യാറാകാതെ പുറം തിരിഞ്ഞു നിന്ന ഇസ്രായീല്യരെ അല്‍പ്പം ‘ഗുണ്ടായിസം’ പ്രയോഗിച്ച് കീഴ്പ്പെടുത്താമെന്ന തീരുമാനപ്രകാരമാണു അല്ലാഹു ഇപ്രകാരമൊരു അല്‍ഭുതം കാട്ടിയതെന്നാണു വ്യാഖ്യാനം. ‘ഇതാ ഇപ്പോള്‍ വീഴും!’ എന്ന മട്ടില്‍ ഒരു ഭീമന്‍ പര്‍വ്വതം അവരുടെ തലക്കു മേല്‍ പൊന്തിപ്പറന്നു എന്നാണു ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. ഖുര്‍ ആനിലെ ശാസ്ത്ര വെളിപാടുകള്‍ കണ്ട് ഇസ്ലാം സ്വീകരിച്ചവരും ദീനിന്റെ വക്കീലന്മാരായി രംഗത്തു വന്ന ശാസ്ത്രജ്ഞന്മാരും ഇതിന്റെ ശാസ്ത്രീയ പൊരുളൊന്നു വിശദീകരിക്കാമോ?


THE SEAS NOT MINGLING WITH ONE ANOTHER



Muslims claim that the verses 55:19-20 are proof of the scientific miracle of the Quran 

"He has let loose the two seas, converging together, with a barrier between them they do not break through."

The popular site of Harunyahya claims 
"This property of the seas, that is, that they meet and yet do not intermix, has only very recently been discovered by oceanographers. Because of the physical force called "surface tension," the waters of neighbouring seas do not mix. Caused by the difference in the density of their waters, surface tension prevents them from mingling with one another, just as if a thin wall were between them. 
It is interesting that, during a period when there was little knowledge of physics, and of surface tension, or oceanography, this truth was revealed in the Qur'an."

Then they show the above picture and comment: 

"There are large waves, strong currents, and tides in the Mediterranean Sea and the Atlantic Ocean. Mediterranean Sea water enters the Atlantic by Gibraltar. But their temperature, salinity, and densities do not change, because of the barrier that separates them."

Was the knowledge that waters of different salinity, density and temperature do not mix unknown to anyone prior to Muhammad? Not really. A thousand years before Muhammad Aristotle wrote the following:
 
“The drinkable, sweet water, then, is light and is all of it drawn up: the salt water is heavy and remains behind,” Meteorology Book 2 Chapter 2  
It is clear that at the time of Aristotle, people knew that waters of different density and salinity do not mix. 

The following picture is from the red sea. Obviously the sailors navigating in that sea must have noticed the difference of color between the waters. 

 
Also it seems that Muslims do not understand the phenomenon at all. The sill of Gibraltar, the barrier that separates the Atlantic from Mediterranean is not responsible for not letting the two waters to mix. The waters do not mix because of the difference in their density, salinity and temperature. 
Furthermore the separation of these waters are not permanent. The waters of various densities, salinities and temperatures eventually mix. The phenomenon is short lived and is observerabe only when the two bodies of water meet. It is like pouring milk in the cup of coffee. At first one can see that milk creates a current inside the coffee but eventually they mix.
 
Is Muhammad talking about the Waters of Atlantic and Mediterranean sea? No! There is no such mention in the Quran. It could be any two bodies of water. Was this phenomenon unknown to people at the time of Muhammad? No! This is quite an observable phenomenon. Anyone who has seen a delta where rivers carrying colored sediments enter the sea or where two rivers of different colors or two seas meet, can see that for a long distance the two waters keep apart. Muhammad had not been to many seas. But there is no reason to believe that he had not heard of this curious phenomenon from those who had been. The knowledge was known to all seamen and people loved to share the stories of their adventures. Therefore this verse is not a miracle. It is a casual statement of a curious phenomenon that he had heard and was impressed by it but without understanding the physics behind it. He thought it is the work of a deity called Allah that keeps the waters apart. 
As the verse 25:53 makes it clear, Muhammad is talking about two seas one with sweet and palatable and the other with salty and bitter water.

"And He it is Who hath given independence to the two seas (though they meet); one palatable, sweet, and the other saltish, bitter; and hath set a bar and a forbidding ban between them." [Pickthal translation]. 

 The water in both Atlantic and Mediterranean are salty. Therefore this verse does not refer to any two seas but to the waters at estuary where an arm of the sea extends inland to meet the river. In this case there is no “forbidding partitions” between the waters as Muhammad said and they eventually mix. On one side we have the fresh waters of the river running into the sea and on the other side we have the salty water of the sea being pushed away. In between the two we have a mixture of the two waters. The Islamic sites claim this water in between, acts as the barrier. This statement is simply asinine to say the least. The waters eventually keep mixing until all the salt water and sweet water become one. The mixed water between the two waters is not the barrier but the reverse. It is the mixture of the two.

One Muslim insisted that despite the fact that the phenomenon was known, at that time it is still a miracle because Muhammad was illiterate and he could not have known this and he insisted that I prove that Muhammad had heard this from someone. 
I find this quite absurd. If I write the theory of relativity and claim this is revealed to me and I never heard of Einstein, it is not up to you to prove I have heard of him. It is up to me to prove I have not.

Here what we did is prove that this knowledge existed prior to Muhammad. People knew that waters of different density do not mix and they could observer it. Despite that Muhammad assumes that the waters never mix. Which is obviously incorrect. De states that there is a barrier between the waters, which is of course untrue. These verses point to Muhammad’s ignorance and they are no miracles at all.

Friday, September 5, 2008

പരാഗണവും പക്ഷി ശാസ്ത്രവും ഖുര്‍ ആനില്‍

പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?


وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ
“വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.
എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:12)



ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ  എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !


ഇവിടെ പരാമര്‍ശവിഷയം പരാഗണമാണെന്നതിനു തന്നെ തെളിവില്ല. ഇനി അതാണു വിഷയമെന്നു വന്നാല്‍ പോലും ഇക്കാര്യത്തില്‍ അല്‍ഭുതകരമായ പുത്തന്‍ അറിവുകളൊന്നുമില്ല. കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു. ഇ‍ക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്‍’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്.
കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”
അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം.


എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!
ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!



പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!


ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു. കൌതുകപൂര്‍വ്വം അവയെ നിരീക്ഷിച്ച മനുഷ്യര്‍ ഒരു കാലത്ത് പറവകളെപ്പോലെ വാനസഞ്ചാരം നടത്തുന്നതു സ്വപ്നം കണ്ടിരുന്നു. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം. മുഹമ്മദ് ജീവിച്ച കാലത്താകട്ടെ , പക്ഷികള്‍ക്കു താഴെ വീഴാതെ പറക്കാന്‍ കഴിയുന്നതിന്റെ ശാസ്ത്രം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മനുഷ്യനറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാനിടയില്ലല്ലോ! ഇതാ ഖുര്‍ ആനില്‍ ഒന്നാന്തരമൊരു ദൃഷ്ടാന്തം :-


أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ
ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)



പക്ഷികള്‍ പറക്കുമ്പോള്‍ അവ താഴെ വീഴാതിരിക്കുന്നത് ദൈവം അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണെന്ന ലളിതയുക്തിക്കപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആന്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അതേ സമയം ഖുര്‍ ആന്റെ ഈ പോരായ്മയും ആധുനിക പണ്ഡിതന്മാര്‍ പരിഹരിച്ചിരിക്കുന്നു. !

‘ഖുര്‍ ആനും പക്ഷി ശാസ്ത്രവും’ എന്ന പേരില്‍ തന്നെ നിരവധി പുസ്തകങ്ങളും വീഡിയോ ചിത്രങ്ങളുമെല്ലാം ഇതിനകം പുറത്തു വന്നിട്ടുണ്ട്. പറക്കാന്‍ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാര്‍ഗ്ഗവും തെറ്റാതെ മടങ്ങിയെത്താന്‍ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശകലനം ചെയ്യുന്ന ഈ രചനകള്‍ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകം തന്നെ . പക്ഷേ ആദ്യാവസാനം സൂക്ഷിച്ചു വായിച്ചാലും ഖുര്‍ ആനിലെന്തു പക്ഷിവിജ്ഞാനമാണുള്ളതെന്ന് മാത്രം ആര്‍ക്കും പിടി കിട്ടുകയില്ല. !

പക്ഷിയുടെ ശരീരഘടനയും സൌന്ദര്യവും വര്‍ണ്ണിച്ച ശേഷം , ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുകയും പരിണാമവാദത്തെ പരിഹസിക്കുകയും ചെയ്യുന്നു വെന്നല്ലാതെ ഖുര്‍ ആന്റെ ദൈവികത സ്ഥാപിക്കാനുതകുന്ന യാതൊന്നും ഈ കൃതികളിലോ ചിത്രങ്ങളിലോ പ്രതിപാദിക്കുന്നില്ല.

വിശ്വാസികളായ ആളുകള്‍ക്ക് ഈ കെട്ടുകാഴ്ച്ചകള്‍ കണ്ട് “ഹാവൂ ഇതൊക്കെ നമ്മുടെ ഖുര്‍ ആനിലും ഉണ്ടല്ലോ!” എന്ന് ഊറ്റം കൊള്ളാന്‍ ഇതൊക്കെ ധാരാളം മതിയാകും. പക്ഷെ യുക്തിബോധം മരവിച്ചിട്ടില്ലാത്ത സ്വതന്ത്ര ചിന്തകരെ ഇങ്ങനെയൊക്കെ വിഡ്ഡികളാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്‍കിയാല്‍ പോരേ? അപ്പോള്‍ മുട്ടത്തു വര്‍ക്കിയുടെയും പമ്മന്റെയും കൃതികളും ‘ദൈവികം’ തന്നെയാകുമല്ലോ? എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ?

ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!

Thursday, August 28, 2008

തേനീച്ച ശാസ്ത്രം ഖുര്‍ ആനില്‍

പഴം തിന്നുന്ന തേനീച്ച


തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-


وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ
“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)



എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)

അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്‍ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു.
തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.


തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!


കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്‍കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.


ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല് എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]

ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا  ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല.

ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-


إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)



നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.

ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:-


حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)



ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന്‍ ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.


അടുത്തത് - പരാഗണം; പിന്നെ പക്ഷിശാസ്ത്രം!

Thursday, August 21, 2008

വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍

2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !


മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:

أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:2,3)



ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.

എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ:
നുസ്വ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ?


ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാള‍ങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.


അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന്‍ ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !

അടുത്തത്
പരാഗണവും തേനീച്ചയും....

Tuesday, August 19, 2008

ബിഗ് ബാങ് തിയറി ഖുര്‍ ആനില്‍

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര്‍ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ!

ശാസ്ത്രകാരന്മാര്‍ ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?
ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.

1. വികസിക്കുന്ന പ്രപഞ്ചം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.
മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:

وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ

ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47) ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.

ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!


അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!


പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ..... എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ


"O ye who believe! Ask not questions about things which if made plain to you, may cause you trouble...  Some people before you did ask such questions, and on that account lost their faith." (Quran. 5:101-102)

മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!

അടുത്തത്-----
2.വിരലടയാളം.

Friday, August 15, 2008

കാലഹരണപ്പെട്ട കാലഗണന

കാലഹരണപ്പെട്ട കാലഗണന!


ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.

എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാ‍വാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:


“നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)
വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:
إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ



“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)


ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !

ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!

ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!

അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍

ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാല‍ത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:

وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)


പ്രവാചകന്റെ വിശദീകരണം കൂടി കാണുക:

ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.

ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.


ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.

സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:


وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)



അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.


മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)

‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:

“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”

ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.


أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)



ഖാഫ് മല!

قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)


ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു‍ ആകാശത്തിനു‍ ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”

ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!