ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, February 14, 2009

അടിമത്തം കാലഹരണപ്പെട്ടുവെങ്കില്‍ ഖുര്‍ ആനും കാലഹരണപ്പെട്ടു!

അമുസ്ലിം ഗോത്രങ്ങള്‍ പെട്ടെന്നു തന്നെ ഇസ്ലാമിനു കീഴടങ്ങുന്നതിനിടയാക്കിയത് ക്രൂരവും മനുഷ്യത്വഹീനവുമായ ഇത്തരം നടപടികളായിരുന്നുവെന്നതു ശരി തന്നെയാണ്. യുദ്ധത്തടവുകാരായ സ്ത്രീകളെ വെപ്പാട്ടികളായി ലഭിക്കുമെന്ന പ്രതീക്ഷ ചെറുപ്പക്കാരായ യോദ്ധാക്കളില്‍ ആവേശം ജനിപ്പിച്ചിരുന്നതായി ഇസ്ലാം ചരിത്രം വ്യക്തമാക്കുന്നു. എത്ര സാഹസികമായ യുദ്ധയാത്രകള്‍ക്കും ചെറുപ്പക്കാര്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടിരുന്നത് കൊള്ളമുതലും തടവുകാരികളും ലഭിക്കുമെന്ന പ്രലോഭനം മൂലമായിരുന്നു.

ഒരിക്കല്‍ ഒരു വിദൂര ഗോത്രത്തെ ആക്രമിക്കാന്‍ നബിയും അനുചരന്മാരും പുറപ്പെട്ടു. ആ ഗോത്രത്തിലെ സ്ത്രീകള്‍ അതിസുന്ദരികളാണെന്നു കേട്ടറിഞ്ഞ യുവ സൈനികര്‍ അത്യാവേശത്തോടെ യുദ്ധസന്നാഹങ്ങളുമായി പുറപ്പെട്ടു. കാര്യമായ രക്തച്ചൊരിച്ചിലോ ചെറുത്തു നില്‍പ്പോ കൂടാതെത്തന്നെ ലക്ഷ്യം നേടുകയും ചെയ്തു. നിരുപാധികം കീഴടങ്ങിയ ഗോത്രനിവാസികളെ തടവുകാരായി പിടിച്ചു. പിടിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം അവരുടെ ഭര്‍ത്താക്കന്മാരും ജീവനോടെ തടവുകാരാക്കപ്പെട്ട സന്ദര്‍ഭത്തില്‍ ആ സ്ത്രീകളെ പങ്കിട്ടു ഭോഗിക്കുന്നതില്‍ പന്തികേടു തോന്നിയ ചില അനുയായികള്‍ പ്രവാചകനോട് അഭിപ്രായമാരാഞ്ഞുവത്രെ. ഈ അവസരത്തിലാണ് ഭര്‍ത്താക്കന്മാരുള്ള അടിമസ്ത്രീകളും ഉടമകള്‍ക്കനുവദനീയമാണ് എന്ന ഖുര്‍ ആന്‍ വാക്യം(4:24) നബി ഓതിക്കേള്‍പ്പിച്ചത്!.

ഏഴാം നൂറ്റാണ്ടിലെ കാട്ടറബികള്‍ക്ക് സാന്ദര്‍ഭികമായി തോന്നിയ നീതി ബോധം പോലും വെളിപാടുകാരനായ ഈ ദൈവത്തിന് ഇല്ലാതെ പോയതും ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം തന്നെ.!!

ഇസ്ലാമിന്റെ നിയമസംഹിതകളും കര്‍മ്മശാസ്ത്രങ്ങളുമെല്ലാം , എല്ലാ തരം വ്യാപാര വ്യവഹാരങ്ങള്‍ക്കും വിശദീകരണം നല്‍കുന്നതു പോലും അടിമക്കച്ചവടത്തെ ഉദാഹരിച്ചുകൊണ്ടാണെന്നത് യാദൃച്ഛികമല്ല. ചില ഉദാഹരണങ്ങള്‍ കാണുക:
“പണയം കൊടുക്കുകയോ വായ്പ കൊടുക്കുകയോ ചെയ്യുന്ന സാധനത്തിന്റെ ചെലവ് അതിന്റെ ഉടമസ്ഥനാണു വഹിക്കേണ്ടത്. ഇടപാടിനു വിധേയമായ ഒരു വസ്തു ഒരടിമയാണെങ്കില്‍ ആ അടിമയുടെ വസ്ത്രച്ചെലവ് , ഭക്ഷണച്ചെലവ്, മുതലായവയും , മൃഗമാണെങ്കില്‍ അതിന്റെ തീറ്റച്ചെലവ്, ഓടിപ്പോയാല്‍ തിരഞ്ഞു പിടിക്കാനാവശ്യമായ ചെലവ്, അവയുടെ പാര്‍പ്പിടക്കൂലി എന്നിവയും വഹിക്കേണ്ടത് അവയെ പണയം വെച്ച ആളുകളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ... ഒരാള്‍ ഒരു അടിമസ്ത്രീയെ മറ്റൊരാള്‍ക്കു പണയം വെച്ചാല്‍ , പണയം വാങ്ങിയവന്റെ അനുവാദം കൂടാതെ ആ സ്ത്രീയെ അവള്‍ മച്ചിയായിരുന്നാല്‍ പോലും , പണയം വെച്ചവന്‍ സംയോഗം ചെയ്യുക എന്നതു നിഷിദ്ധമാകുന്നു. കാരണം, പണയം വെച്ചതോടു കൂടി അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സംയോഗം ചെയ്യുകയില്ല എന്നുറപ്പുള്ള പക്ഷം ആ സ്ത്രീയും അവളെ പണയം വെച്ചവനും തമ്മില്‍ മറ്റു ശൃംഗാരകേളികള്‍ നടത്തുന്നത് അനുവദിക്കപ്പെടാവുന്നതാണ്.”( ഫത് ഹുല്‍ മുഈന്‍- മൂന്നാം ഭാഗം, പേജ് 27)

കച്ചവടത്തില്‍ ഒരു ഉപഭോഗ്താവിന്റെ അവകാശങ്ങള്‍ വിവരിക്കുന്നേടത്ത് ഫത് ഹുല്‍ മുഈന്‍ ഇങ്ങനെ പറയുന്നു:-
“ഒരാള്‍ ഒരു വസ്തു വാങ്ങുകയും , തന്റെ അറിവില്ലായ്മയാല്‍ വാങ്ങുന്ന അവസരത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില അഭംഗികള്‍ [വിലയിടിവുണ്ടാക്കുന്ന ദോഷങ്ങള്‍ ] ആദ്യമേതന്നെ അതിനുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ആ സാധനം ആരോടു വാങ്ങിയോ അയാള്‍ക്കു തിരിച്ചു കൊടുത്ത് വില തിരിച്ചു വാങ്ങാനുള്ള അവകാശം വാങ്ങിയവനുണ്ട്........
ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള്‍ വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരിക്കുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ . വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ , ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഭാ. 3. പേ. 13)

മറ്റൊരു മതഗ്രന്ഥത്തില്‍ നിന്ന്:-
“പാല്‍ കൂടുതലുണ്ടെന്നു തോന്നിപ്പിച്ച് വാങ്ങുന്നവനെ വഞ്ചിക്കുവാന്‍ വേണ്ടി ദിവസങ്ങളോളം പാല്‍ കറന്നെടുക്കാതെ മൃഗങ്ങളുടെ അകിട് കെട്ടിനിര്‍ത്തുന്നത് ഹറാമാണ്. ...തിരിച്ചു കൊടുക്കല്‍ അനുവദനീയമാണെന്ന വിഷയത്തില്‍ അകിട് കെട്ടി നിര്‍ത്തുന്നതുപോലെയാണ് അടിമസ്ത്രീയുടെ മുഖം ചുവപ്പിക്കുക , മുടി കറുപ്പിക്കുക, മുതലായവയെല്ലാം.”( ഉംദ. പേ.294)
 "വാങ്ങിയ അടിമ, വൃഷണം നീക്കപ്പെട്ടവനോ മോഷ്ടാവോ , വലിയവനായിരിക്കെ വിരിപ്പില്‍ മൂത്രിക്കുന്നവനോ ആണെന്ന് കചവടാനന്തരം വ്യക്തമായാല്‍ അവനെ തിരിച്ചു കൊടുക്കാവുന്നതാണ്.” (ഉംദ: പേജ്.296)

യജമാനന്‍മാരുടെ അവകാശങ്ങളെക്കുറിച്ചു വാചാലമാകുന്നു മതഗ്രന്ഥങ്ങള്‍:
“ഒരു യജമാനത്തിയുടെ കൈക്കാരന് അവളുടെ സമ്മതത്തോടെ അവളുടെ ദാസിയെ വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. അക്കാര്യത്തില്‍ ദാസിയുടെ സമ്മതം പരിഗണിക്കേണ്ടതില്ല. ദാസിയുടെ വിവാഹക്കാര്യം തീരുമാനിക്കാനുള്ള അധികാരം യജമാനത്തിക്കാണെന്നതാണു കാരണം. ...ഒരു അടിമസ്ത്രീയുടെ യജമാനന്‍ തെമ്മാടി നേതാവായിരുന്നാലും , അവളുടെ സമ്മതം കൂടാതെ അവളെ വിവാഹം ചെയ്തു കൊടുപ്പാനുള്ള അധികാരം അവനുണ്ട്. അവള്‍ പലര്‍ക്കും അടിമപ്പെട്ടവളാണെങ്കില്‍ അവരിലെല്ലാവരുടെയും അനുവാദം വുവാഹത്തിനാവശ്യമാണ്. അവര്‍ക്കും മറ്റു ചിലര്‍ക്കും ഗനീമത്തായി ലഭിച്ചതാണ് അവളെന്നിരുന്നാലും ശരി, അവരെല്ലാവരുടെയും അനുവാദത്തോടെ മാത്രമേ വിവാഹം പാടുള്ളു. വിവാഹം അവളുടെ ഗുഹ്യസ്ഥാനത്തെ പ്രയോജനപ്പെടുത്താനുള്ള ഇടപാടായതാണിതിനു കാരണം. ആ പ്രയോജനമാവട്ടെ അവളുടെ ഉടമസ്ഥന്റെ അവകാശത്തില്‍ പെട്ടതുമാകുന്നു. വിവാഹക്കാര്യത്തില്‍ അവളെ നിര്‍ബ്ബന്ധിക്കാന്‍ അവളുടെ ഉടമസ്ഥനധികാരമുണ്ട്. “ (ഭാ.3- പേ.133)
“ തന്നെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ഒരു ദാസി ആവശ്യപ്പെട്ടാല്‍ അവളുടെ യജമാനന്‍ അവളെ വിവാഹം ചെയ്തു കൊടുത്തേ മതിയാകൂ എന്നു നിര്‍ബ്ബന്ധമില്ല. അത് അവളുടെ വില ചുരുങ്ങുന്ന ഇടപാടായിത്തീരുമെന്നുള്ളതാണിതിനു കാരണം. ..യജമാനന്റെ സമ്മതമില്ലാതെ ഒരടിമ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ ആ വിവാഹം സാധുവാകുകയില്ലെന്നു മാത്രമല്ല ആ ഭാര്യാഭര്‍ത്താക്കന്മാരെ പരസ്പരം വേര്‍പെടുത്തേണ്ടതാകുന്നു. ഒരു അടിമ വിവാഹത്തിനു സമ്മതം ചോദിച്ചാല്‍ യജമാനന്‍ സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. മോചനം പ്രതീക്ഷിക്കുന്ന അടിമയായാല്‍ പോലും ശരി, സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. “ (പേ.134)
ഒരടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നതും മതം വിലക്കിയിരിക്കുന്നു. അടിമസ്ത്രീകള്‍ മാറു മറയ്ക്കേണ്ടതില്ല എന്നാണു മറ്റൊരു മതവിധി. നിസ്കരിക്കുമ്പോള്‍ പോലും അവള്‍ മുട്ടു പൊക്കിളിനിടയിലുള്ള ഔറത്തു മാത്രം മറച്ചാല്‍ മതി !. “ഭാര്യ അടിമസ്ത്രീയാണെങ്കില്‍ അവള്‍ സുന്ദരിയായിരുന്നാല്‍ പോലും വേലക്കാരിയെ വെച്ചുകൊടുക്കേണ്ട ആവശ്യമില്ല” എന്നും ഫത് ഹുല്‍ മുഈന്‍ ഉപദേശിക്കുന്നു.

ദാസിയില്‍ ജനിക്കുന്ന സന്തതിയെക്കുറിച്ച് ഇസ്ലാം വിധിക്കുന്നതിപ്രകാരമാണ്:- “തനിക്കോ തന്റെ മകനോ ഉടമസ്ഥതയുള്ള ദാസിയില്‍ നിന്ന് ഒരാള്‍ക്കൊരു കുട്ടി ജനിച്ചാല്‍ ആ കുട്ടി സ്വതന്ത്രനാകുന്നു. ആ ദാസിയെ തന്റെ സന്താനത്തിന്റെ മാതാവ്(ഉമ്മു വലദ്) എന്ന നിലയില്‍ പരിഗണിക്കപ്പെടും. അവളെ വില്‍ക്കലും സംഭാവന കൊടുക്കലും നിരോധിതമാണ്. അവളെക്കൊണ്ടു ശുശ്രൂഷ ചെയ്യിക്കലും , അവളെ കൂലിക്കു കൊടുക്കലും, വിവാഹം ചെയ്തു കൊടുക്കലും അനുവദനീയമാണ്. അവളുടെ തൊഴിലിന്റെ വേതനം യജമാനനുള്ളതാണ്. വിവാഹത്തിലൂടെയോ വ്യഭിചാരത്തിലൂടെയോ അന്യന്റെ ദാസിയില്‍നിന്ന് ഒരാള്‍ക്കൊരു കുട്ടി ജനിച്ചാല്‍ ആ കുട്ടി അവളുടെ യജമാനനുടമപ്പെട്ടതാണ്.” (ഉംദ; പേ.326)

സന്താനത്തിനു ജന്മം നല്‍കുക വഴിയോ മറ്റു വിധത്തിലോ മോചനം നേടിയ ഒരടിമയുമായി യജമാനനുള്ള ബന്ധം തീര്‍ത്തും അറ്റു പോകുന്നില്ല. പ്രസ്തുത അടിമ അവകാശികളില്ലാതെ മരണപ്പെടുകയാണെങ്കില്‍ അയാളുടെ സ്വത്തുക്കള്‍ പഴയ യജമാനന് അവകാശപ്പെട്ടതാകും. “ഒരു അടിമ അടിമത്വമോചനം സിദ്ധിച്ച ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും അവള്‍ പ്രസവിക്കുകയും ചെയ്താല്‍ ആ കുട്ടിയുടെ വലാ അത്ത് (യജമാനാവകാശം) മാതാവിനെ മോചിപ്പിച്ച വ്യക്തിക്കാകുന്നു. അതിനു ശേഷം അവന്റെ പിതാവ് അടിമത്വമോചിതനായാല്‍ വലാ‍് പിതാവിനെ മോചിപ്പിച്ചവനിലേക്കു നീങ്ങും.”( ഉംദ പേ.384)

വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തവരോട് അടിമസ്ത്രീകളെ അവരുടെ യജമാന്മാരുടെ അനുവാദത്തോടെ കല്യാണം കഴിക്കാനാണു ഖുര്‍ ആന്‍ ഉപദേശിച്ചിട്ടുള്ളത്. എന്നാല്‍
“ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാകുന്നു. സ്വന്തം ദാസിയെയോ , മകന്റെ ദാസിയെയോ , തന്റെ യജമാനത്തിയെയോ വിവാഹം ചെയ്യലും ഹറാമാണ്. എങ്കിലും ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ ഉടമാവകാശത്തിലൂടെ സംയോഗം ചെയ്യല്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.” (ഉംദ. പേ.401)

“നാലില്‍ കൂടുതല്‍ ഭാര്യമാര്‍ സ്വതന്ത്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹറാമാകുന്നു. ഏകഭാര്യയെക്കൊണ്ടു മതിയാക്കലാണുത്തമം. ഉടമാവകാശത്തിലൂടെ എത്ര സ്ത്രീകളെയും ഭോഗിക്കുന്നതില്‍ വിരോധമില്ല. അടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് ഹറാമാണ്. വ്യഭിചാരത്തെ ഭയക്കുകയും സുഖാനുഭവത്തിനു പറ്റുന്ന സ്വതന്ത്ര സ്ത്രീ ഇല്ലാതിരിക്കുകയും സ്വതന്ത്ര സ്ത്രീയുടെ മഹറോ അല്ലെങ്കില്‍ പക്വത പ്രാപിച്ച ദാസിയുടെ വിലയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒഴികെ മുസ്ലിമായ ദാസിയെ നിക്കാഹു ചെയ്യല്‍ സ്വതന്ത്ര പുരുഷന് അനുവദനീയമല്ല. ”( ഉംദ: പേ.401)

“സ്വതന്ത്രനായ പുരുഷനു മൂന്നു തലാഖ് ചൊല്ലുവാന്‍ അധികാരമുണ്ട്. അടിമക്കു രണ്ടു തലാഖിനേ അധികാരമുള്ളു.”( പേ.423)
“അടിമകള്‍, തൂപ്പുവേലക്കാര്‍, കുളിപ്പുര സൂക്ഷിപ്പുകാര്‍, മുതലായ മാന്യതയില്ലാത്ത ജോലികളിലേര്‍പ്പെട്ടവരുടെ സാക്ഷി മൊഴി സ്വീകാര്യമല്ല.”( പേ.482)

ഇസ്ലാം മതത്തിന്റെ പ്രാമാണിക രേഖകളില്‍ അടിമകളെ കുറിച്ചും വെപ്പാട്ടികളെ കുറിച്ചുമൊക്കെ രേഖപ്പെടുത്തി വെച്ചിട്ടുള്ള വിധിവിലക്കുകളുടെ ഏതാനും സാമ്പിളുകള്‍ മാത്രമാണ് മേല്‍ ഉദ്ധരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇസ്ലാം അടിമത്തമില്ലാതാക്കാന്‍ കര്‍മ്മ പദ്ധതികളാവിഷ്കരിച്ചുവെന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ടെന്നു മാന്യ വായനക്കാര്‍ തീര്‍ച്ചപ്പെടുത്തുക.!

യുക്തിവാദികളുടെയും മറ്റും വിമര്‍ശനങ്ങള്‍ക്കു മറുവാദം നിരത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആധുനിക പണ്ഡിതന്മാര്‍ അടിമത്തത്തിനു ന്യായീകരണം കണ്ടെത്താനായി ഉന്നയിക്കുന്ന ‘യുക്തി’വാദങ്ങളെല്ലാം തീര്‍ത്തും ദുര്‍ബ്ബലവും ബാലിശവുമാണ്.

ഒറ്റയടിക്കു അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അതു വിപരീതഫലം ഉളവാക്കുമായിരുന്നു, അതിനാല്‍ പടി പടിയായി അതു നിരോധിച്ചു; ആദ്യം അടിമകള്‍ക്കു മാന്യമായ ജീവിത സൌകര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കി, പിന്നെ അവരെ മുഴുവന്‍ മോചിപ്പിക്കാന്‍ പരിപാടിയിട്ടു; പൂര്‍ണ്ണമായും നിരോധിക്കാതിരുന്നത് യുദ്ധത്തടവുകാരെ മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ്; അടിമസ്ത്രീകളെ വെപ്പാട്ടികളാക്കി വീതം വെക്കുന്നത് സദാചാരം കാക്കാനാണ; ഒരാള്‍ക്കു സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോല്‍ കൈമാറേണ്ടതുകൊണ്ടാണ് അടിമക്കച്ചവടം ഹലാലാക്കിയത്; സമ്പന്നര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തി സുഖിച്ചത് അവരുടെ വിവരക്കേടു കൊണ്ടാണ്; എന്നിങ്ങനെ പോകുന്നു ഞൊണ്ടി ന്യായങ്ങള്‍! ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നവര്‍ക്കു പോലും ഈ ന്യായീകരണങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നു തോന്നുന്നില്ല. മതപ്രമാണങ്ങളോ ചരിത്ര രേഖകളോ ഈ പറഞ്ഞ ന്യായങ്ങള്‍ക്കൊന്നും ബലം നല്‍കുന്നില്ല എന്നതാണു വാസ്തവം. അടിമത്തത്തിലൂടെ മനുഷ്യത്വഹീനമായ രീതിയില്‍ ലൈംഗികാതിക്രമങ്ങള്‍ കാണിക്കുന്നതിനെപ്പോലും നിര്‍ലജ്ജമായി വെള്ളപൂശുന്നവര്‍ക്ക് സ്വന്തം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ നിന്നുകൊണ്ടു ന്യായീകരിക്കാന്‍ പറ്റാത്തതായി എന്തസംബന്ധമാണുള്ളത്?
ചന്തയില്‍ കൊണ്ടു നിര്‍ത്തിയ അടിമപ്പെണ്ണിനെ കക്ഷം മണത്തു നോക്കിയും മാറിടമളന്നു നോക്കിയും വില പേശി വാങ്ങുകയും , ദാസിപ്പെണ്ണിനെ പാരിതോഷികമായി കൈമാറുകയും , മകന്റെ ദാസിയില്‍ അച്ഛനു കുട്ടി ജനിക്കുന്നതിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയും മറ്റും മറ്റും ചെയ്യുന്ന ഒരു കിരാത സംസ്കാരത്തെ ഇരുപതാം നൂറ്റാണ്ടു വരെ സംരക്ഷിച്ചു പോന്നത് സദാചാരം സംരക്ഷിക്കാനാണെന്നൊക്കെ ഞായം പറയുന്നവരുടെ ചര്‍മ്മബലം അപാരം തന്നെ!!

ഇക്കൂട്ടരോട് ഒന്നു ചോദിക്കാനാഗ്രഹിക്കുന്നു: അടിമത്തം തെറ്റാണ് എന്ന നിഗമനത്തിലാണല്ലോ ഇപ്പോള്‍ ഈ ന്യായീകരണങ്ങളൊക്കെ ചമയ്ക്കുന്നത്. ഏതു മാനദണ്ഡപ്രകാരമാണു അടിമത്തവും വെപ്പാട്ടിപ്പണിയുമൊക്കെ തെറ്റാകുന്നത്? ലോകാവസാനം വരെ ശരിതെറ്റുകളുടെ അടിസ്ഥാന മാനദണ്ഡം ഖുര്‍ ആനും ഹദീസുമാണെന്നു പറയുന്ന മത വക്താക്കള്‍ ഇന്ന് അടിമത്തത്തിനെതിരെ സംസാരിക്കുന്നതിന്റെ സാംഗത്യമെന്ത് എന്നാണു ചോദ്യം. അതു കാലഹരണപ്പെട്ട സദാചാരമാണെന്നു സമ്മതിക്കുന്നുവെങ്കില്‍ ഇസ്ലാമും അതിന്റെ വേദപ്രമാണവും കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാനുള്ള സത്യസന്ധതയാണു കാണിക്കേണ്ടത്.

27 comments:

vahab said...

ജബ്ബാര്‍ മാഷെ...
അടിമത്ത സംബന്ധമായ കാര്യങ്ങളില്‍ വിധി പറയുന്നുണ്ട്‌ എന്നതിനാല്‍ അത്‌ അംഗീകരിക്കപ്പെട്ടു എന്ന്‌ മനസ്സിലാക്കരുത്‌. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എന്തു ചെയ്യണമെന്നാണ്‌ മതം പറയുന്നത്‌. മനുഷ്യപ്പട്ടി ജനിച്ചാല്‍ (മനുഷ്യനും പട്ടിയും ബന്ധപ്പെട്ട്‌ ഒരു കുഞ്ഞുണ്ടായാല്‍) എന്തു ചെയ്യണമെന്ന്‌ ഇസ്‌്‌ലാം ചര്‍ച്ച ചെയ്യുന്നുണ്ട്‌. ഇതിനര്‍ത്ഥം മനുഷ്യന്‍ പട്ടിയുമായി ബന്ധം നടത്തണമെന്നും കുട്ടികളെ ഉണ്ടാക്കണമെന്നുമല്ല.
ചരിത്രപരമായ കാരണങ്ങളാല്‍ പഴയ കാലത്ത്‌ സമൂഹത്തില്‍ അടിമത്തസമ്പ്രദായമുണ്ടായപ്പോള്‍ മതം അതിന്റെ നിലപാട്‌ വ്യക്തമാക്കിയെന്നു മാത്രം. അടിമകളെ മോചിപ്പിക്കുന്നത്‌ പുണ്യകര്‍മ്മമാണ്‌ ഇസ്‌്‌ലാമില്‍. പല മതകര്‍മ്മങ്ങളിലും വരുന്ന വീഴ്‌ചകളില്‍ പരിഹാരമായി അടിമകളെ മോചിപ്പിക്കാനുള്ള ഓപ്‌ഷന്‍ ഇസ്‌്‌ലാം നല്‍കുന്നുണ്ട്‌.

നിലാവ്‌ said...

മനുഷ്യനും പട്ടിയുമായി ബന്ധപ്പെട്ടാൽ മനുഷ്യപട്ടിയുണ്ടാകുമോ??? എന്റെ ദൈവമെ എന്നെയങ്ങ്‌ കൊല്ല്.

ea jabbar said...

വഹാബേ, ലേഖനത്തിന്റെ അവസാനഭാഗമാണിത്. ആദ്യഭാഗങ്ങള്‍ വായിക്കൂ.

ea jabbar said...

ഈ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെയും

Siju | സിജു said...

Thanks

M.A Bakar said...
This comment has been removed by the author.
M.A Bakar said...

വര്‍ഷങ്ങളായി യുക്തിവാദികള്‍ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന പല സംഗതികളില്‍ ഒന്നാണു 'ഇസ്ളാമിലെ അടിമ വ്യവസ്ത'.
ഇസ്ളാമിലെ അടിമ വ്യവസ്ത എന്ന്‌ പറയുന്നതു തന്നെ തെറ്റായ സൂചനകളാണു.. കാരണം അടിമ വ്യവസ്ത ഇസ്ളാമിന്‍റെ സൃഷ്ടിയോ അതിന്‍റെ നടത്തിപ്പിന്‍റെ ഉടമയോ അല്ല. യുക്തിവാദികള്‍ ആരാധിക്കുന്ന ഡാര്‍വിന്‍റെ 'അര്‍ഹരുടെ അതിജീവനവും കീഴടക്കലും' എന്ന നിയമത്തിന്‍റെ സാധൂകരണം എന്ന്‌ തോന്നുംവിധം, പണ്ട്‌ കാലങ്ങളില്‍ വേട്ടയാടിപ്പിടിക്കലിന്‍റെയും കീഴടക്കലിന്‍റെയുമൊക്കെ ഫലമായി എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്ന വിഭാഗമാണു അടിമകള്‍. പിന്നീടവര്‍ ക്രയവിക്രയ ചരക്കുകളും സമ്പത്തിന്‍റെ മാനദണ്ഠങ്ങളുമായി മാറി.

ഈ ചുറ്റുപാടിലാണു ഇസ്ളാം ഭരണം തുടങ്ങുന്ന സന്ധര്‍ഭത്തില്‍ പോലും അടിമകള്‍ക്ക്‌ ചില അവകാശങ്ങളും ആദരവുകളും നല്‍കുന്നതു..
തീര്‍ച്ഛയായും അതൊരു സ്വതന്ത്രമനുഷ്യനു തുല്യമായ അവകാശങ്ങളുള്ള പരിസ്തിറ്റിയായിരിക്കില്ല, അല്ലെങ്കില്‍ അങ്ങനെ അപ്പ്ളേ ചെയ്യാന്‍ സാധിക്കില്ല എന്നതു യുക്തിവാദിയായ താങ്കളുടെ യുക്തിക്കും തെറ്റായിതോന്നാനുള്ള ഒരു യുക്തിയും ഞാന്‍ കാണുന്നില്ല.

അവര്‍ക്കായി നിയമസംഹിതകളില്‍ ഇടം ഉണ്ടാക്കിയതുതന്നെ വിപ്ളവകരമായ മാറ്റമാണു.. ഇതര സംസ്കാരങ്ങളിലും, താങ്കളും പരിഷ്കൃതര്‍ എന്ന്‌ വാഴ്ത്തുന്നവരുമായ യൂറോപ്യന്‍മാരുടെ കീഴിലും അടിമകളുടെ അവസ്ത എന്തായിരുന്നു എന്ന്‌ താങ്കല്‍ക്കും അറിയാം.. ഇന്നും ഇറാഖ്‌ അമേരിക്കന്‍ ജയിലുകളിലും ഗ്വാണ്ടനാമോ തടവറകളിലും യുദ്ധത്തടവുകാര്‍ അനുഭവിക്കുന്ന മ്ലേചത ഇസ്ളാമിലെ ഭരണകാലത്തെ ഇത്തരം തടവുകാരുമായി തമ്യം ചെയ്ത്‌ നോക്കൂ.. താങ്കളുടെ യുക്തി അന്വേഷിക്കേണ്ടത്‌ ഇവിടങ്ങളിലാണു..

ഇസ്ളാമിക വ്യവസ്തയില്‍ അടിമകള്‍/യുദ്ധത്തടവുകാര്‍ (ഖുര്‍-ആനില്‍ അടിമകള്‍ എന്ന്‌ ഇവരെ പറയുന്നേയില്ല എന്നും ഓര്‍ക്കണം) ഉണ്ടാക്കുന്നതു അന്നത്തെ ചില അനിവാര്യമായ യുദ്ധം എന്ന ഒറ്റ സന്ദര്‍ഭം മാത്രമാണു.. പക്ഷേ ഒരായിരം ഇവരുടെ മോചന മാര്‍ഗങ്ങളാണു ഇസ്ളാം മുന്നോട്ട്‌ വയ്ക്കുന്നതു എന്നും നിങ്ങല്‍ നിഷേധിക്കില്ലല്ലോ.. !

മറ്റ്‌ വ്യവസ്തകളിലും സമൂഹങ്ങളിലും അടുത്തകാലം വരെ അടിമ മോചനം എന്ന സങ്കല്‍പ്പമേ ഉണ്ടായിരുന്നില്ല. ഒരു അടിമയെ സഹോദരനായി കാണാനാണു ഇസ്ളാമിക കല്‍പ്പന. ഒരു അടിമസ്ത്രീയെ ഉടമ ഭോഗിച്ഛാല്‍ അവളെ ക്രയവിക്രയം ചെയ്യാനുള്ള അധികാരം അയാല്‍ക്ക്‌ നഷ്ടമാകും. ഇനി അവളെ സ്വതന്ത്രയാക്കുക , അല്ലെങ്കില്‍ ഭാര്യയാക്കുക എന്നതാണു അയാള്‍ക്ക്‌ ചെയ്യാന്‍ ബാക്കിയുണ്ടാവുക.

ലോകം മുഴുവന്‍ വ്യാപിച്ഛ്‌ കിടന്ന ഇസ്ളാമിക ഖിലാഫത്തിലെ എക്കാലത്തെയും മഹാനായ ഭരണാധികായിയായിരുന്ന ഹാരൂണ്‍ റഷീദ്‌, ഒരു അടിമ സ്ത്രീയുടെ മകനായിരുന്നു. ഇസ്ളാമില്‍ അടിമകള്‍ ഒരു അയിത്തവിഭാഗമല്ല. അടിമകളായല്ല അവര്‍ അഭിസംബോധനം ചെയ്യപ്പെട്ടിരുന്നതും.. ഉന്നതരായിത്തീരാനുള്ള എല്ലാ വാതിലുകളും അവര്‍ക്ക്‌ ഇസ്ളാമില്‍ തുറന്നിട്ടിരുന്നു.. ഇസ്ളാമില്‍ മാത്രം..

നിങ്ങള്‍ പറയുന്നു >>>> ...... ഒറ്റയടിക്കു അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അതു വിപരീതഫലം ഉളവാക്കുമായിരുന്നു, അതിനാല്‍ പടി പടിയായി അതു നിരോധിച്ചു; ആദ്യം അടിമകള്‍ക്കു മാന്യമായ ജീവിത സൌകര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കി, പിന്നെ അവരെ മുഴുവന്‍ മോചിപ്പിക്കാന്‍ പരിപാടിയിട്ടു; പൂര്‍ണ്ണമായും നിരോധിക്കാതിരുന്നത് യുദ്ധത്തടവുകാരെ മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ്; ............ എന്നിങ്ങനെ പോകുന്നു ഞൊണ്ടി ന്യായങ്ങള്‍! <<<<

ഇതിലൊന്നും ഒരു യുക്തിയും 'യുക്തിവാദി' എന്ന്‌ പറയപ്പെടുന്ന താങ്കള്‍ക്ക്‌ കാണുന്നില്ലേ..

യുക്തിവാദം എന്നു പറയുന്നതു വിദ്വേഷം എന്നാണോ മനസ്സിലാക്കേണ്ടതു.. ഇതെല്ലാം ഞൊണ്ടിവാദങ്ങള്‍ എന്ന്‌ പറയുന്നതല്ലേ ഞൊണ്ടിത്തം..

ഇസ്ളാമിക ഭരണമാരംഭിക്കുന്നതിനുമുമ്പുണ്ടായിരുന്ന അടിമവ്യവസ്തക്ക്‌ നിയന്ത്രണങ്ങളൂം, മാനവികതയും, മോചനമാര്‍ഗ്ഗങ്ങളും ഖുര്‍-ആന്‍ ഉണ്ടാക്കിക്കൊടുത്തു എന്ന കാരണത്താല്‍, ഇന്ന്‌ ആ അവസ്ത നിലവിലില്ലാത്തതിനാല്‍ അത്തരം നിയമങ്ങള്‍ അപ്രസക്തമായതൊഴിച്ഛാല്‍, ഇന്നും സജീവമായിതന്നെ മനുഷ്യന്‍റെ എല്ലാ മേഘലയും ചൂഴ്ന്ന്‌ നിലനില്‍ക്കുന്ന അല്ലെങ്കില്‍ ഹൃദയങ്ങല്‍ പരിവര്‍ത്തിക്കുന്ന അല്ലെങ്കില്‍ മനുഷ്യന്‍ സ്വയം കീഴടങ്ങുന്ന ഏതെങ്കിലുമൊരു ഗ്രന്ഥം ലോകത്തുണ്ടെങ്കില്‍ അതു ഖുര്‍-ആന്‍ മാത്രമാണു. അങ്ങനെയല്ലെങ്കില്‍ വേറൊരു ഗ്രന്ഥം ചൂണ്ടിക്കാണിക്കൂ..

അതു കാലഹരണപ്പെട്ടു എന്നാണു യുക്തിയെങ്കില്‍ ഈ യുക്തിയില്ലാ വാദങ്ങള്‍ക്കും പ്രസ്താനങ്ങല്‍ക്കുമാണു കാലഹരണം സംഭവിച്ഛുകൊണ്ടിരിക്കുന്നതു..

Siya said...

http://mayakazhchakal.blogspot.com/2009/01/blog-post.html

ഇതൊന്നും തങ്ങളെ പോലുള്ള മനുഷ്യ സ്നേഹികള്‍ (???) കാണുന്നില്ല എന്നുണ്ടോ

കൊട്ടുകാരന്‍ said...

മറ്റൊരു പ്രഭാഷണം- മതവും സദാചാരവും-

Unknown said...

Muhammad ibnu Abdulla, a middle class merchant of Makka developed a delusion that he is the messenger of Allah, the almighty sitting on a throne on the 7th sky above. Now, delusion is a false belief, which is bizarre and incorrigible, not shared by the society. A delusion usually develops as a symptom of mental illnesses like schizophrenia and paranoia. But in a normal person on some occasions delusions may develop. Muhammad ibnu Abdulla the merchant of Makka was psyhologically normal to the absolute. Moreover he was a genius, a political genius to be specific. A false belief which confines to the individual himself or herself is a delusion, and if that delusion is shared by the society then it becomes the religious faith. Thus Muhammad's delusion became the core of the Islamic faith! Muhammad developed a new methodology for the production of scripture. In fact it was not a new methodology. He adopted that methodology from the Kahins (soothsayers) of the day. His genius prompted him to present the verses he formed in his mind in a novel way, and his presentations became the Qur'an. Now, Muhammad lived in the last decades of the sixth and first decades of the seventh century. Naturally his utterings contained the aspect of social and individual life in that period. Since you mentioned the question of slavery, I shall quote a qur'an verse wherein the slave and lex talionis comes together. English translation is by Pickthall:
"O ye who believe! Retaliation is prescribed for you in the matter of the murdered; the freeman for the freeman, and the slave for the slave, and the female for the female. And for him who is forgiven somewhat by his (injured) brother, prosecution according to usage and payment unto him in kindness. This is an alleviation and a mercy from your Lord. He who transgresseth after this will have a painful doom."
The verse contains mention not only of slavery but also of the retaliatory judicial system (lex talionis). Both systems were live at the time of Muhammd. Both have long been discarded by the human societies. This explains the contextuality of the Qur'anic verses. If a person believes that the verses like these are eternal, as a psychologist, I can assess his intellectual faculty as a little lower than average.

ea jabbar said...

മുഹമ്മദലി സാറിനു നന്ദി.
താങ്കള്‍ ഉദ്ധരിച്ച വചനത്തെ ആധാരമാക്ക്യുള്ള ഈ കുറിപ്പു കൂടി നോക്കുമല്ലോ!

കാലം said...

“I am a psychiatrist and I am a Marxist. Bacuse I am a Marxist I need not say that I do not believe in any religion. I am interested in evolution and history of religions. I am a writer in Malayalam, the language of the people of the Indian state of Kerala.“മോമാലി സാറിന്റെ അസുഖം എന്താണെന്ന് മനസ്സിലായല്ലോ :)

Unknown said...

The comment by "kaalam" is good one because it exposes the intolerance of not only the individual, but also that of the Islamic faith. Intolerance often leads to anger, which is a self destructive emotion. Muhammad ibnu Abulla identified this fact. And anger may sometimes induce Explosive Disorder (ED). Intermittent Explosive Disorder is seen in 7 per cent of the population. Now, psychiatry has identified the Explosive Disorder as the main causative element behind the terrorist activities of all kinds. Intolrant religion contributes more to the terrorist activities. Another causative element behind the Islamic terrorist activities is its advocacy of retaliation through the Qur'anic verses themselves. I am thankful to "kaalam" for giving me the opportunity to present the thoughts on the intolerance of the Islamic faith.

കാലം said...

പ്രിയ ഡോ. എന്‍.എം മുഹമ്മദലി

ഞാന്‍ എവിടെയാണ് അസഹിഷ്ണുവായത് എന്ന് എനിക്ക് മനസ്സിലായില്ല. താങ്കളുടെ മനശ്ശാസ്ത്ര വായനയുടെ ഒരു ആഴം വായനക്കാരെ ബോധ്യപെടുത്താന്‍ താങ്കളുടെ തന്നെ പ്രൊഫൈല്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്.

അപ്പോഴേക്കും ഞാന്‍ അസഹിഷ്ണുവാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും അത് ഇസ് ലാമിന്റെ തന്നെ ജന്മ ഗുണമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന, മാര്‍ക്സിസം എന്ന മത വിശ്വാസത്തിന്റെ വക്താവും, അതേ വഴിക്കു തന്നെ മനുഷ്യന്റെ മനസ്സുകള്‍ പഠിക്കാനും ശ്രമിക്കുന്ന താങ്കളള്‍ക്ക് മനശ്ശാസ്ത്ര പഠനം എന്ന പേരില്‍ ആരെയും എന്തും പറയാം. അത് അസഹിഷ്ണുതയല്ല!!!



താങ്കള്‍ മാര്‍ക്സിനെ കുറിച്ചുള്ള മനശ്ശാസ്ത്ര പഠനം ഒന്നും നടത്തിയിട്ടില്ലേ?


എന്താണ് ഈ മനസ്സ് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി വിവരിക്കാമോ? (മലയാളത്തിലായാല്‍ വളരെ ഉപകാരമായിരിക്കും)

എല്ലാ ജീവജാലങ്ങള്‍ക്കും മനസ്സും മനസാക്ഷിയുമുണ്ടോ ?

താങ്കള്‍ നടത്തുന്ന മനശ്ശാസ്ത്ര പഠനമെല്ലാം , ഒരു മാര്‍കിസിസ്റ്റ് മത വിശ്വാസിയായ താങ്കളുടെ, ഇസ് ലാമിനോടുള്ള കടുത്ത അസഹിഷ്ണുതയുടെ ഫലമാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്കത് നിഷേധിക്കാന്‍ കഴിയുമോ?

മുഹമ്മദ് ഇബ്നു അബ്ദുല്ലയെ കുറിച്ച് ഇവിടെ വായിക്കുക.

Unknown said...

Maudoodism is a kind of Clerical Fascim. New post on http://momali-manas.blogspot.com/

കാലം said...

മാ‍ര്‍കിസം നടപ്പാക്കാന്‍ ശ്രമിച്ച് കൊണ്ട്, കോടിക്കണക്കിനാളുകളെ കൊന്നൊടുക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര ഭരണാധികാരികളിരൊളായ ജോസഫ് സ്റ്റാലിന്‍

മാര്‍കിസം, ഫാസിസം, നാസിസം എന്ന കണക്ക് മൌദൂതിസം എന്ന ഒരു ‘ഇസം’ ത്തെ കുറിച്ച് എനിക്കറിയില്ല.

ജോസഫ് സ്റ്റാലിന്‍ നടപ്പാക്കാന്‍ ശ്രമിച്ചത് ഏത് തരം ഫസിസമായിരുന്നു എന്ന് താങ്കള്‍ക്ക് വ്യക്തമാക്കാമോ?

ea jabbar said...

സ്റ്റാലിന്റെ ഭരണ മാതൃകയെ മൌദൂദി പുകഴ്തിയിട്ടുണ്ട്. ഇസ്ലാമിക ഭരണം അതുപോലെയായിരിക്കണമെന്ന്!

കാലം said...

സ്റ്റാലിന്റെ ഭരണ മാതൃകയെ മൌദൂദി പുകഴ്തിയിട്ടുണ്ട്. ഇസ്ലാമിക ഭരണം അതുപോലെയായിരിക്കണമെന്ന്!
റഫററന്‍സ് കൂടി കൊടുക്കൂ മാഷേ.

ആളുകള്‍ മൌദൂതിയെ പറ്റി മനസ്സിലാക്കട്ടെ!

ea jabbar said...

മൌദൂദിയുടെ കുതുബകളും, ഫത് വകളും കിതാബുകളും ഒക്കെയെടുത്തൊരാവര്‍ത്തി വായിച്ചു നോക്കിയാല്‍ കാണും . കണ്ടില്ലെങ്കില്‍ അപ്പൊ റഫറന്‍സ് തരാം!

കാലം said...

നല്ല റഫറന്‍സ്!!!

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...
This comment has been removed by the author.
ea jabbar said...

ഇടക്കെട്ടിന്റെ ദൈവീകത!! പുതിയ പോസ്റ്റ്..

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
കൊള്ളാമല്ലോ ഖുറാന്‍ !!!
ഇന്ത്യയിലെ ഇത്തിക്കണ്ണിവിഭാഗത്തില്‍ പെട്ട ബ്രാഃമണ മന്ത്രവാദികള്‍ എഴുതിയുണ്ടാക്കിയ കുനുഷ്ട് ശാസ്ത്രങ്ങളായ
ചാണക്യസൂത്രവും, ഭൃഗുസംഹിതയെന്ന മനുസ്മൃതിയും,
അതുപോല്ഉള്ള മറ്റു കുടിലതന്ത്രരചനകളും
തോറ്റുപോകുന്ന തരത്തിലുള്ള അടിമത്വമാണല്ലോ കിത്താബില്‍!

വിശുദ്ധ ഗ്രന്ഥമായി ആചരിക്കേണ്ട പൊത്തകം തന്നെ :)
മതാന്ധതയാല്‍ മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ക്കെ ഇതൊക്കെ ദൈവീകമാണെന്ന് വിശ്വസിക്കാനും,വിശ്വസിപ്പിക്കാനും കഴിയു.

shaji said...

ea jabbar എന്നതിന്ടെ അര്‍ഥം അറിഞ്ഞാല്‍ കൊള്ളാം

CKLatheef said...

ജബ്ബാര്‍ മാഷെ താങ്കളുടെ അടവ് താങ്കളുടെ അനുയായികളും നന്നായിപയറ്റുന്നുണ്ട്. മൂഹമ്മദാലിയെ നോക്കൂ മൂഹമ്മദ് നബിയുടെ മനശാസ്ത്രം വിശകലനം ചെയ്ത് സ്‌റ്റോക്ക് തീര്‍ന്നതുകൊണ്ടോ അല്‍പം മനസാക്ഷി ഉള്ളതുകൊണ്ടോ എന്നറിയില്ല മൗദൂദിയിലേക്ക് ചാടി. ഒരു പക്ഷം കാലം മൗദൂദിയുടെ ആളാണെന്ന് കരുതിയാകും. ഏതായാലും അദ്ദേഹം ആ കെണിയില്‍ പെട്ടില്ല. ... ഗോക്കളെല്ലാം എന്ന് പറഞ്ഞപോലെ താങ്കള്‍ അദ്ദേത്തിന്റെ പിന്നാലെ പോയി എത്തിയത് ഒരു വരിപറഞ്ഞാല്‍ മറുപടിയാകുന്ന ഒരു ചേദ്യത്തിന് താങ്കള്‍ നല്‍കിയത്:

'മൌദൂദിയുടെ കുതുബകളും, ഫത് വകളും കിതാബുകളും ഒക്കെയെടുത്തൊരാവര്‍ത്തി വായിച്ചു നോക്കിയാല്‍ കാണും . കണ്ടില്ലെങ്കില്‍ അപ്പൊ റഫറന്‍സ് തരാം!'


ആളുകളെ ഇങ്ങനെ വട്ടം കറക്കുന്നത് ശരിയാണോ.

ഇതും താങ്കള്‍ പോസ്റ്റിയ വിഷയവും തമ്മിലുള്ള ബന്ധമെവിടെ എന്ന് പറയാമോ. അടിമത്തത്തെപ്പറ്റി എനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതിനാല്‍. ഇവിടെയും അത് ആവര്‍ത്തിക്കുന്നില്ല.

ജാതവേദസ് said...

ഹ,,,ഹ,,,,ഹ എത്ര മഹാനായ ദൈവം. വെറുതെ അല്ല മുസ്ലിങ്ങള്‍ engene ആയി പോയത്