ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Wednesday, January 7, 2009

അടിമത്തത്തെ ന്യായീകരിക്കുന്ന ദെവമോ?

മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ സാമൂഹ്യതിന്മയായിരുന്നു അടിമത്തവ്യവസ്ഥ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ -സാമൂഹികതയെ- നന്മതിന്മകളുടെ മാനദണ്ഡമായി സ്വീകരിക്കുന്ന സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതിലും ഹീനമായ ഒരു തിന്മ മാനവചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല. സഹസ്രാബ്ദങ്ങളോളം ലോകത്താകെ നിലനിന്ന ഈ സാമൂഹ്യദുരാചാരം സ്വതന്ത്രചിന്തയുടെ വികാസത്തോടെയാണ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്. മുഹമ്മദ് തന്റെ ‘ദൈവിക’ ദൌത്യവുമായി അറേബ്യയില്‍ രംഗപ്രവേശം ചെയ്യുന്ന കാലത്ത് അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. അടിമത്തം തെറ്റായ ഒരു ആചാരമാണെന്ന് അക്കാലത്ത് ആരും കരുതിയിരുന്നില്ല. അടിമകള്‍ക്കു പോലും അന്നങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല!

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അടിമകള്‍ക്കു പുറമെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ തടവുകാരാക്കപ്പെടുന്നവരും അടിമകളായി ക്രയവിക്രയം ചെയ്യപ്പെടുക പതിവായിരുന്നു. യുദ്ധങ്ങളുടെ ആധിക്യം അടിമവ്യാപാരത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഇടക്കിടെ ചെറിയ കലഹങ്ങള്‍ നടന്നിരുന്നെങ്കിലും വ്യാപകമായ യുദ്ധങ്ങളും പിടിച്ചടക്കലുകളും ആരംഭിച്ചത് മുഹമ്മദിന്റെ രാഷ്ട്രീയ മതം ശക്തി പ്രാപിച്ചതോടെയാണ്. അറേബ്യാ ഉപദ്വീപിലങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന അനേകം ഗോത്ര സമൂഹങ്ങളെ സായുധ ശക്തി കൊണ്ട് കീഴ്പ്പെടുത്തി ഒരു അറബ് സാമ്രാജ്യം പണിയുകയാണു മുഹമ്മദ് ചെയ്തത്. ഈ പടയോട്ടത്തിനിടയ്ക്ക് അനേകായിരം ‘ശത്രു’ ഗോത്രക്കാര്‍ തടവുകാരായി പിടിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തു. പ്രവാചകനു ശേഷം അറേബ്യക്കു പുറത്തേക്കും ഇസ്ലാമിന്റെ അധിനിവേശം അതിവേഗത്തില്‍ പടര്‍ന്നു കയറി. അതോടെ ഇസ്ലാമിക രാഷ്ട്രത്തിന്റെ സമ്പദ്ഘടനയ്ക്കു തന്നെ വിപുലമായ കരുത്തു പകര്‍ന്നുകൊണ്ട് അടിമക്കച്ചവടം ഒരു വന്‍ വ്യവസായമായി വളര്‍ന്നുവെന്നാണ് ഇസ്ലാം ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.:-

“അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരാന്‍ തുടങ്ങി. പല ഇനങ്ങളില്‍ പെട്ട അടിമകള്‍ അറേബ്യന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു. മധ്യപൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ കറുത്തവരായിരുന്നു. ചൈന ടര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ളവരും കിഴക്കന്‍ യൂറോപ്പ് ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വെള്ള നിറമുള്ളവരുമായ അടിമകള്‍ അറേബ്യയിലേക്കു പ്രവഹിച്ചു. സ്പെയ്നില്‍നിന്നുള്ള അടിമകളായിരുന്നു ഏറ്റവുമധികം വില മതിക്കപ്പെട്ടത്. ഒരു സ്പാനിഷ് അടിമക്ക് ശരാശരി ആയിരം ദീനാര്‍ വിലയുണ്ടായിരുന്നു.
തുര്‍ക്കിയില്‍നിന്നുള്ള അടിമയ്ക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളു. ഒരു യുദ്ധം കഴിയുമ്പോള്‍ ജേതാക്കള്‍ക്ക് അസംഖ്യം അടിമകളെ ലഭിക്കുക സ്വാഭാവികമാണ്. മൂസായിബ്നു നുസൈര്‍ എന്ന സൈനിക നേതാവ് ഇഫ്രീക്കിയായില്‍നിന്ന് മൂന്നു ലക്ഷം അടിമകളെ തടവുകാരായി പിടിച്ചുവെന്നു പറയപ്പെടുന്നു. സ്പെയ്നിലെ ഗോഥിക് പ്രഭു കുടുംബങ്ങളില്‍നിന്ന് അദ്ദേഹം 30000 കന്യകമാരെ അടിമകളാക്കി. ... മക്കായിലെ പ്രശസ്ഥ കവിയായിരുന്ന ഉമറുബ്നു അബീ റാബി ആ യ്ക്ക് തന്നെയും സ്വന്തമായി എഴുപതിലധികം അടിമകളുണ്ടായിരുന്നു. ഉമവ്വിയാ രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ വീതം സ്വന്തമായി സൂക്ഷിക്കുക പതിവായിരുന്നു. മുസ്ലിം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വെച്ചു പുലര്‍ത്തി. ” [പേജ്.175- അറബികളുടെ ചരിത്രം, ടി ജമാല്‍ മുഹമ്മദ്- കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്]



യുദ്ധത്തടവുകാരെ അടിമകളാക്കുന്ന ‘ജാഹിലിയ്യ’ സമ്പ്രദായത്തിന് ദൈവികാനുമതി നല്‍കുക വഴി ഇസ്ലാം അടിമത്തത്തെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണു ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ക്ക് ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനപ്രയാസം നേരിടുന്നതായി അവരുടെ വ്യാഖ്യാനക്കസര്‍ത്തുകള്‍ വ്യക്തമാക്കുന്നു.
ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്ന വാദം ആദ്യം ഉന്നയിച്ചത് സി എന്‍ അഹമ്മെദ് മൌലവിയെപ്പോലുള്ള ചില നവീകരണവാദികളായിരുന്നു. മതത്തിന്റെ ആധികാരികപ്രമാണങ്ങളും രേഖകളുമെല്ലാം മറച്ചു വെച്ച് സ്വന്തം യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തിയ വ്യാഖ്യാനക്കസര്‍ത്തുകള്‍ക്ക് സാമാന്യവിശ്വാസികളുടെ പോലും പിന്തുണ ലഭിച്ചില്ല. യാഥാസ്ഥിതിക മതപണ്ഡിതന്മാരാകട്ടെ ഇവരുടെ വാദഗതികളെ ശക്തിയുക്തം ഖണ്ഡിക്കുകയും ദീനി വിശ്വാസത്തിലുള്ള അവരുടെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി.

മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ അഭിപ്രായം നോക്കുക:‌

“ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്‍ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.
അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം.
യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?.....

മേല്‍ പ്രസ്താവിച്ചതില്‍നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമാ‍യ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി]



അടിമ സമ്പ്രദായം മനുഷ്യത്വത്തിനു നിരക്കാത്തതോ അപരിഷ്കൃതമോ അന്യായമോ ആയ ഒരാചാരമല്ല എന്നും അതു തികച്ചും ന്യായവും നീതിയുക്തവുമായ ഒരു ദൈവീക നടപടിക്രമം മാത്രമാണെന്നും തുറന്നു സമ്മതിക്കാനുള്ള ദീനീപരമായ സത്യസന്ധതയാണ് മുജാഹിദ് പണ്ഡിതന്‍ ഇവിടെ പ്രകടമാക്കുന്നത്. അത്രയും നല്ലതു തന്നെ!

അതേ സമയം അടിമത്തം പടിപടിയായി ഇല്ലാതാക്കാന്‍ ഇസ്ലാം നടപടി സ്വീകരിച്ചു എന്ന ഒരു പുത്തന്‍ വാദം ഇപ്പോള്‍ മുസ്ലിം പണ്ഡിതലോകത്ത് കൂടുതല്‍ പ്രബലമായി വരുന്നതായാണു കാണപ്പെടുന്നത്. ഇസ്ലാമിനെതിരെ പാശ്ചാത്യ ചിന്തകരും യുക്തിവാദികളും മറ്റും ഉന്നയിച്ചു വരുന്ന ഒരു പ്രധാന വിമര്‍ശനമെന്ന നിലക്ക് ഈ പ്രശ്നത്തിന് ഒരു ‘മറുമരുന്ന്’ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വാദം ഉയര്‍ന്നു വന്നത്. അറേബ്യയില്‍ സാര്‍വ്വത്രികമായിരുന്ന അടിമസമ്പ്രദായത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനാല്‍ ഘട്ടംഘട്ടമായി അതിനെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാം ശ്രമിച്ചു എന്ന അവകാശവാദത്തിനും മതപ്രമാണങ്ങളുടെയോ ചരിത്ര രേഖകളുടെയോ പിന്‍ബലം ഒട്ടുംതന്നെയില്ല.


ഖുര്‍ ആന്‍ അടിമത്തത്തിനെതിരായി ഒരു വെളിപാടുപോലും അവതരിപ്പിച്ചിട്ടില്ല. അതേ സമയം അടിമത്തത്തെ നിര്‍ലജ്ജം ന്യായിക്കരിക്കുന്ന ഒട്ടേറെ പ്രസ്താവനകള്‍ അതുള്‍ക്കൊള്ളുകയും ചെയ്യുന്നു. അല്ലാഹുവോടൊപ്പം ഇതര ദൈവങ്ങളും ആരാധിക്കപ്പെടുന്നതിലെ യുക്തിരാഹിത്യം ബോധ്യപ്പെടുത്താനായി ഖുര്‍ ആന്‍ ആവര്‍ത്തിച്ചവതരിപ്പിക്കുന്ന ഒരു ‘ഉപമ’ തന്നെ അടിമത്തത്തിനോടുള്ള ‘അല്ലാഹു’വിന്റെ നിലപാടിനു വ്യക്തമായ ദൃഷ്ടാന്തമാണ്.


ضَرَبَ ٱللَّهُ مَثَلاً عَبْداً مَّمْلُوكاً لاَّ يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقاً حَسَناً فَهُوَ يُنْفِقُ مِنْهُ سِرّاً وَجَهْراً هَلْ يَسْتَوُونَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ

Allah coineth a similitude: (on the one hand) a (mere) chattel slave, who hath control of nothing, and (on the other hand) one on whom we have bestowed a fair provision from Us, and he spendeth thereof secretly and openly. Are they equal? Praise be to Allah! But most of them know not.

“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്‍കിയ മറ്റൊരു സ്വതന്ത്രന്‍; അവന്‍ അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്.”[16:75]

ضَرَبَ لَكُمْ مَّثَلاً مِّنْ أَنفُسِكُمْ هَلْ لَّكُمْ مِّن مَّا مَلَكَتْ أَيْمَانُكُمْ مِّن شُرَكَآءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ كَذَلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْقِلُونَ

He has struck, He has coined, for you, O idolaters, a similitude, that is [actually drawn], from yourselves, and it is [as follows]: do you have among those whom your right hands own, that is to say, among your servants, any partners, of yourselves, [who may share] in what We have provided for you, of property and so on, so that you, and they, are equal therein, fearing them as you fear your own [folk], [just as you fear] those free men like you? (the interrogative is meant as a negation) in other words, ‘your servants are not partners of yours in what you own, so how can you make some of God’s servants partners of His. So We detail the signs, [so] We explain them in such detail, for people who understand, [a people who] reflect.
“നിങ്ങള്‍ക്കവന്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ഉദാഹരണം നല്‍കുന്നു. : നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൌഭാഗ്യത്തിലും നിങ്ങളോടൊപ്പം തുല്യ പങ്കാളിത്തമുള്ളവരും സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ , നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം വിശദീകരിച്ചു കൊടുക്കുന്നു.”[30:28]

അടിമത്തമുള്‍പ്പെടെ എല്ലാ തരം സാമൂഹ്യ ഉച്ച നീചത്വങ്ങളും ചൂഷണ വ്യവസ്ഥകളും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നു ഖുര്‍ ആന്‍ ആണയിട്ടുറപ്പിക്കുന്നുണ്ട്:

أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

Is it they who apportion their Lord's mercy) i.e. your Lord's prophethood and Scriptures, such that they give it to whoever they will? (We have apportioned among them their livelihood) their wealth and children (in the life of the world, and raised some of them above others in rank) and We raised the merits of some above others in relation to wealth and offspring (that some of them may take labour from others) that some may use others in the capacity of servants and slaves; (and the mercy of thy Lord) i.e. prophethood and Scripture; and it is also said that this means: Paradise for the believers (is better than (the wealth) that they amass) is better than what the disbelievers amass of wealth and adornment in the life of the world.

അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കുവാന്‍ വേണ്ടി.”[43:32]

മനുഷ്യന്‍ മനുഷ്യനെ സ്വകാര്യസ്വത്താക്കിവെക്കുക , മൃഗങ്ങളെപ്പോലെ ചന്തയില്‍ ക്രയവിക്രയം ചെയ്യുക, വരിയുടച്ച് ശണ്ഡീകരിച്ച ശേഷം കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുക, ചാട്ടവാറുകൊണ്ട് മര്‍ദ്ദിക്കുക, ഒരു മനുഷ്യജീവിക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുക, ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ ഉടമപ്പെടുത്തുക, തുടങ്ങിയ അതി നിഷ്ഠൂരമായ സാമൂഹ്യാതിക്രമങ്ങളെ ഇത്രയും ലാഘവത്തോടെ ന്യായീകരിക്കാന്‍ ഒരു ദൈവം മുതിരുമെന്നു നാം വിശ്വസിക്കണോ?


ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് എന്ന മനുഷ്യപ്രവാചകന് ഇതൊന്നും അനീതിയായി തോന്നിയിരുന്നില്ല എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മനുഷ്യന്റെ പ്രകൃതമതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും താദാത്മ്യപ്പെടുന്ന ഒരു നീതിബോധം മാത്രമേ എക്കാലത്തും മനുഷ്യര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയൂ. സാഹചര്യങ്ങളും സാമൂഹ്യഘടനയും മാറി വരുന്നതിനനുസരിച്ച് മനുഷ്യന്റെ മൂല്യബോധവുംക്രമാനുഗതമായി വികസിച്ചു വരുകയാണു ചെയ്യുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ പ്രപഞ്ചസ്രഷ്ടാവിന് ഒരു കിരാത ഗോത്ര സംസ്കൃതിയുടെ മൂല്യങ്ങള്‍ക്കപ്പുറം ചിന്തിക്കാനായില്ല എന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ? മനുഷ്യന്‍ മനുഷ്യനെ സ്വകാര്യ സ്വത്താക്കി ചൂഷണം ചെയ്യുന്നത് ദൈവ നിശ്ചയപ്രകാരമാണെന്നും അതില്‍ ചൂഷിതരും ഇല്ലാത്തവരും അസൂയപ്പെടേണ്ടതില്ലെന്നും ‘വെളിപാട്’ ഉരുവിടുന്നത് ദൈവമായിരിക്കാനിടയില്ല. അതു ചൂഷണത്തെ നീതീകരിക്കാനായി ചൂഷകന്‍ ആവിഷ്കരിച്ചതാകാനേ വഴിയുള്ളു. അടിമത്തത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി കരുതുന്ന ദൈവം , സ്രഷ്ടാവായ റബ്ബും സൃഷ്ടികളായ ഇലാഹുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനായി മനുഷ്യര്‍ക്കിടയിലെ അടിമയുടമാ ബന്ധത്തെ ഉദാഹരിക്കുകയോ , ചൂഷണാധിഷ്ഠിതമായ ഈ നീചവ്യവസ്ഥയുടെ കര്‍തൃത്വം സ്വയം ഏറ്റെടുക്കുകയോ ചെയ്യുമായിരുന്നില്ല.


ഒറ്റയടിക്ക് അടിമത്തം നിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഖുര്‍ ആന്‍ അതവസാനിപ്പിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാതിരുന്നത് എന്ന ന്യായീകരണം ഇസ്ലാമിന്റെ അടിസ്ഥാന ‍ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതോ സാമാന്യ യുക്തിക്കു നിരക്കുന്നതോ അല്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.


ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്‍ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ?


സാമാന്യ നീതിക്കു പോലും നിരക്കാത്തതും കാലഹരണപ്പെട്ടതുമായ ഇത്തരം വെളിപാടുകളെ ഖുര്‍ ആനില്‍ നിലനിര്‍ത്തിക്കൊണ്ട് മതം അടിമത്തത്തിനെതിരാണ് എന്നു മേനി പറയുന്നത് ആത്മ വഞ്ചനയല്ലാതെ മറ്റെന്താണ്? അടിമത്തത്തെ ന്യായീകരിക്കുകയും അതിനെതിരായി മൌനം ദീക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം കാരുണ്യവാനും നീതിമാനുമായി വാഴ്ത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത്? ഒരു ലക്ഷത്തില്‍പ്പരം ദൂതന്മാര്‍ വന്ന് സദാചാരം പഠിപ്പിച്ചിട്ടും സമൂഹത്തിലെ കൊടിയ തിന്മകള്‍ക്കെതിരെ ഒരു താക്കീതു നല്‍കാന്‍ പോലും സമൂഹം പാകപ്പെട്ടില്ലെങ്കില്‍ ദൈവം പിന്നെയെന്തിന് ഇങ്ങനെയൊരു പാഴ്വേലക്കു മുതിര്‍ന്നു?

അടിമകളെ വൃഷണമുടച്ചു ശണ്ഡീകരിക്കുന്ന ക്രൂരതപോലും അക്കാലത്തുണ്ടായിരുന്നു. അതുപോലും വിലക്കുന്ന ഒരു വെളിപാട് അല്ലാഹുവിന്റെ വേദപുസ്തകത്തിലില്ല എന്നതു ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം തന്നെ! അല്ലാഹുവിന്റെ പ്രവാചകന്മാരാരും അടിമസമ്പ്രദായത്തിനെതിരെ എന്തെങ്കിലും ഉരിയാടിയതായി കാണുന്നില്ല. അതേ സമയം എണ്ണപ്പെട്ട പല പ്രവാചകരും ഈ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളായിരുന്നു താനും. പല നബിമാര്‍ക്കും നൂറുകണക്കിനു വെപ്പാട്ടികളും അടിമകളും ഉണ്ടായിരുന്നു. സുലൈമാന്‍ നബിക്കു ഭാര്യാവെപ്പാട്ടി വൃന്ദത്തില്പെടുന്ന 1000 പെണ്ണുങ്ങളുണ്ടായിരുന്നുവത്രേ! അന്ത്യപ്രവാചകനും അടിമകളും വെപ്പാട്ടികളും ഉണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു.
മദ്യനിരോധനം ഘട്ടം ഘട്ടമായാണു ഖുര്‍ ആന്‍ ഏര്‍പ്പെടുത്തിയത്. എല്ലാ ഘട്ടവും ഖുര്‍ ആനിലുണ്ട്. ഒടുവിലെ ഘട്ടം എന്ന നിലക്കു മദ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവു ഖുര്‍ ആനില്‍ കാണാം. എന്നാല്‍ അടിമത്തത്തിനെതിരെ ഖുര്‍ ആനില്‍ യാതൊന്നും പറഞ്ഞതായി കാണുന്നില്ല.


അടുത്തത്:- അടിമമോചനം ഒരു ജാഹിലിയ്യാ സമ്പ്രദായം!

14 comments:

സുശീല്‍ കുമാര്‍ said...

നിരക്ഷരനായ ഒരു അന്ധവിശ്വാസി സമൂഹത്തിനു സ്വയം ഒരു ദോഷവും ചെയ്യുന്നില്ല; അയാള്‍ അന്ധവിശ്വാസിയായി തുടരുന്നു എന്നുമാത്രം. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നേടിയ ഒരു അന്ധവിശ്വാസി സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട മത ഗ്രന്ഥ്ങ്ങള്‍ക്ക്‌ പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന ദൈവരക്ഷകര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്‌. അവരുടെ ദൈവത്തെ രക്ഷാപ്പെടുത്താന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു.

അനില്‍@ബ്ലോഗ് // anil said...

ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് കാത്തിരിക്കയായിരുന്നു.
മറ്റൊന്നുംകൊണ്ടല്ല, ഇതേ വിഷയം വളരെ അടുത്ത് മറ്റൊരു പോസ്റ്റില്‍ ചര്‍ച്ചനടന്നതാണ്.

അവിടെ പറഞ്ഞുവന്നിരുന്ന പ്രധാന കാര്യം ഘട്ടം ഘട്ടമായി അടിമത്തം അവസാനിപ്പിക്കുക എന്നതാണ് ഇസ്ലം ദര്‍ശനം എന്നാണ്.
ആ സമയം ഇതില്‍ പരാമര്‍ശിക്കുന്ന അമാനി മൌലവിയുടെ അഭിപ്രായം ഞാന്‍ വായിച്ചതുമാണ് (നാലു വോള്യം ഉള്ളതില്‍ ഒന്നേ ഇനി ബാക്കിയുള്ളൂ.)

അതു മുജാഹിദുകാര്‍ പറയുന്നതാണെന്ന വാദം വരാം.മുജാഹിദുകാരുടെ മത നിഷേധത്തെപ്പറ്റി നെടുങ്കന്‍ പ്രസംഗങ്ങള്‍ ഇവിടെ അങ്ങാടിയില്‍ കേള്‍ക്കാറുണ്ട്.

കാത്തിരിക്കുകയാണ്, അഭിപ്രായങ്ങള്‍ക്കായി.

അനില്‍@ബ്ലോഗ് // anil said...

Track

Suvi Nadakuzhackal said...

ബൈബിളിലും അടിമത്തത്തെ ന്യായീകരിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും പഴയ നിയമത്തില്‍.

ഹിന്ദുത്തതിലെ ജാതി സമ്പ്രദായവും തീണ്ടലും തൊടീലും ഒരു പരിധി വരെ അടിമത്തം തന്നെ അല്ലേ?

Vivek said...

ഹിന്ദുത്തതിലെ ജാതി സമ്പ്രദായവും തീണ്ടലും തൊടീലും ഒരു പരിധി വരെ അടിമത്തം തന്നെ അല്ലേ
വളരെ ശരി.മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഒരു ഗിന്നസ് റെക്കോഡ് ഉണ്ടെങ്കില്‍ അതു ഹിന്ദു മതത്തിന്റെ പേരിലായിരിക്കും.

അനില്‍@ബ്ലോഗ് // anil said...

ബെസ്റ്റ്,
അപ്പൊള്‍ എല്ലാ മതങ്ങളും ഒരുപോലെ ആണെന്നു മനസ്സിലാക്കാമല്ലോ.

അനില്‍@ബ്ലോഗ് // anil said...

തീണ്ടലും തൊടീലും അടിമത്തമാണോ? അതൊരു അനാചാരമാണ്, പക്ഷെ മൃഗങ്ങളെപ്പോലെ മനുഷ്യനെ ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതുമായ്യി താരതമ്യം ചെയാനാവുമോ? ഇനി ആണെങ്കിലും എനിക്കത് പ്രശ്നമല്ല കെട്ടോ. :)

Vivek said...

പക്ഷെ മൃഗങ്ങളെപ്പോലെ മനുഷ്യനെ ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതുമായ്യി
മൃഗത്തെക്കാള്‍ കഷ്ടമായിരുന്നില്ലെ?വഴി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായിരുന്നില്ല.അടിമത്തം തന്നെ.ചില ജാതികള്‍ ജന്മനാ മറ്റുള്ളവര്‍ക്ക് മേല്‍ അധികാരം ഉള്ളവരാണെന്ന് വരുന്നത് അടിമത്തം തന്നെയല്ലെ.

അനില്‍@ബ്ലോഗ് // anil said...

ഹിന്ദുമതം ഒരു തല്ലിപ്പോളി മതമായിരുന്നു എന്നു തന്നെ കരുതാം. കല്ലിനെ , ആനയെ, പശുവിനെ, ലിംഗത്തെ , യോനിയെ അങ്ങിനെ നിരവധി ഐറ്റംസാണ് പൂജ. ഇതിനു സമാനമായി അന്നുണ്ടായിരുന്ന വ്യവസ്ഥിതിക്ക് മാറ്റം വരാനായ് ഉദയം ചെയ്ത പുതു മത സംഹിതയാണ് ഇസ്ലാം, പുതിയത്, കാലാകാലത്തേക്കുള്ളത്. ഈ നൂറ്റാണ്ടിലും പ്രസക്തവും, പാലിക്കപ്പെടേണ്ടതു. അതിനാലാണ് അതിനെപറ്റി ഇവിടെ ചര്‍ച്ച നടത്തുന്നത്.

ഹിന്ദുമതത്തെ പറ്റി ഇടാന്‍ അളില്ലാതെ പോയി. ആകെ ഗീതാ ദര്‍ശനങ്ങളാണ് കിട്ടുക, അതു തന്നെ നിയമാണെന്ന് അവര്‍ പറയുന്നുമില്ല, പിന്നെന്തു ചെയ്യും?

പാമരന്‍ said...

മുഹമ്മദിന്‌ സ്വന്തമായി അടിമകള്‍ ഉണ്ടായിരുന്നു എന്നതിനും അദ്ദേഹം അടിമ കൈമാറ്റം ചെയ്തിരുന്നു എന്നതിനും ഇസ്ലാമിക ചരിത്രത്തിലെ തന്നെ തെളിവുകളുമുണ്ട്‌ ഇവിടെ. മുഹമ്മദിനു സ്വന്തമായുണ്ടായിരുന്ന അടിമകളുടെ പേരുകളടക്കം.

സലാഹുദ്ദീന്‍റെ ബ്ലോഗില്‍ നടന്ന ചര്‍ച്ച.

V.B.Rajan said...

മതഗ്രന്ഥങ്ങളെല്ലാം മനുഷ്യ നിര്മ്മിതങ്ങളാണല്ലോ. ഇവ എഴുതപ്പെട്ട കാലത്തേ സാഹചര്യങ്ങള്‍ ഇവയില്‍ സ്വധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഖുറാനിലും, ബൈബിളിലും, ഭൂമി പരമ്പുപോലെ പരത്തിയിട്ടിരിക്കുന്നത്. മോല്ലമാരും, അച്ചന്മാരും ഭൂമിയെ ഒരുട്ടാന്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കാതിരിക്കാന്‍ കഴിയില്ല. തെറ്റിനെ തെറ്റായി അംഗീകരിക്കാതെ വാചക കസര്‍ത്തുകള്‍ നടത്തി ശരിയാക്കാനാണ് ഇവര്‍ സമയം ചെലവഴിക്കുന്നത്.

നമ്മുടെ കൊച്ചു കേരളത്തിലും അടിമ സമ്പ്രദായം നിലനിന്നിരുന്നു. Dr. Robin ജെഫ്രി തന്റെ Decline of Nair Dominance എന്ന ഗ്രന്ഥത്തില്‍ കേരളത്തില്‍ 1,30,000 അടിമകള്‍ ഉണ്ടായിരുന്നതായി പറയുന്നു. തിരുനക്കര(കോട്ടയം), ആലപ്പുഴ , കായംകുളം , കൊല്ലം , ആറ്റിങ്ങല്‍, ചിറയിന്കീഴ്, അഞ്ചു തെങ്ങ് തുടങ്ങിയവയാരിരുന്നു നമ്മുടെ പ്രധാന അടിമച്ചന്തകള്‍. 6 മുതല്‍ 18 രൂപ വരെയായിരുന്നു ഒരു അടിമയുടെ വില.

Siju | സിജു said...

നല്ല ലേഖനം

അടിമ ആവശ്യപെട്ടാല്‍ വിമോചനം നല്‍കണമെന്ന് ഖുറാനിലുള്ളതായി കണ്ടിട്ടുണ്ട്. എവിടെയാണെന്ന് സേര്‍ച്ച് ചെയ്തു നോക്കിയിട്ട് കണ്ടുപിടിക്കാന്‍ പറ്റിയില്ല.

നമ്മൂടെ ലോകം said...

ശരിക്കും അനില്‍@ബ്ലോഗ് പറഞ്ഞപോലെ ഹിന്ദുമതത്തെ പറ്റി പറയാൻ ഞാനു ഒത്തിരി ശ്രമിച്ചു. ജാതി വ്യവസ്ത, ബിംബാരാധന, ലിംഗം , യോനി , ആന, പാമ്പ് , വെള്ളം, വായു, അഗ്നി, പശു എന്നുവേണ്ട കണ്ണിൽ കണ്ട് സകലതിനേയും അവർ ആരാധിക്കുന്നു. മാത്രമോ നിങ്ങളേയോ എന്നെയോ കണ്ടാൽ ഹൈന്ദവാചാരപ്രകാരം ജീവിക്കുന്നവ്നാണങ്കിൽ കൈകൂപ്പി നമസ്തെ അല്ലങ്കിൽ നമ:ശിവായ എന്നു പറയും. അതായത് നിന്നിലെ ദൈവത്തെ നമിക്കുന്നു എന്നു? എന്നിലെവിടെയാ ദൈവം? എന്നാൽ ഇവിടെയൊക്കെ അവർ ദൈവത്തിനെ അറിയുന്നു എന്നാണത്രെ അവരുടെ വാദം! കാരണം ദൈവത്തെ ദൈവത്തിനുപോലൂം കാണാൻ ഒരു ജീവനുള്ള ശരീരം വേണമല്ലൊ! മാത്രമോ- ദൈവ സ്രുഷ്ടിയായ എന്തിലും, ദൈവ്ത്തിന്റെ സ്വാധീനം തീർച്ചയായും ഉണ്ടാകും അതിനാലാണാത്രെ ഈ വിവരം കെട്ട ഹിന്ദുക്കൾ ഇതിനെയൊക്കെ പൂജിക്കുന്നതും ബഹുമാനിക്കുന്നതു.

പിന്നെ ജാതിയെ പറ്റി ചിലരോട് സംശയം ചോദിച്ചപ്പോൾ ജാതി കുലത്തൊഴിലിനെ അടിസ്താനപ്പെടുത്തി ഉരുതിരിഞ്ഞു വന്ന ഒരു സംഭവാണത്രേ! തുട്ക്കത്തിൽ ചാതുർവർണ്ണ്യം മാത്രം. പിന്നീട് പുതിയ ഉപവിഭാഗങ്ങൾ - അതു ഉണ്ടയതു ശൂദ്രവിഭാഗത്തിൽ മാത്രം. പിന്നെ എങ്ങനെ തൊടലും തീണ്ടലും ഉണ്ടായി എന്നായി ചിന്ത: ഒരേ തൊഴിൽ പാരംബര്യമായി ചെയ്യുന്നവർ അവരുടെ തൊഴിലിനനുസരിച്ച് ആയിരിക്കും ജീവിക്കുക. മലിന ചുറ്റൂപാടിൽ ജോലിചെയ്യുന്നവർ അടുത്തു വരുമ്പോൾ അവർ ഏതു സാഹചര്യത്തിൽ നിന്നാണോ വരുന്നതു എന്തു വസ്തു കൊണ്ടാണൊ അവൻ തൊഴിലെടുക്കുന്നത്, ഇതനുസരിച്ചുള്ള ഗന്ധവും ചിലപ്പോൾ മലിനമായിരിക്കും. ഇതു ഇതൊന്നും പരിചയമില്ലാത്ത “ഏമാന്മർക്കു” മനം പുരട്ടലുണ്ടാക്കും. അപ്പോൾ ന്യായമായും അവരെ ദൂരെ നിർത്തിക്കാണും. അതു തുടർച്ച യായപ്പോൾ തീണ്ടലും തൊടലുമെല്ലം ഒരാചാരാമായി വന്നതാവണം എന്നാണു എനിക്കു തോന്നിയതു. എന്നാലും സുന്ദരികളായ പെൺകുട്ടികളാണങ്കിൽ ഇതൊന്നും പ്രശ്നമല്ലായിരുന്നുവത്രെ! അതു തന്നെ ഒരു തെളിവല്ലേ - ഇതു ചിലരുടെ മാത്രമായ താലപര്യങ്ങളായിരുന്നു എന്നു? എന്തായാലും ഇപ്പോൾ നമ്മുടെ നാട്ടിൾ (കേരളത്തിൽ മാത്രം) ഇതൊന്നും ഇല്ലല്ലോ! വടക്കേ ഇന്ത്യയിൽ ഇപ്പോഴും ഈ സമ്പ്രദായം നിലവിൽ ഉണ്ട്. വിദ്യാഭാസവും, ജീവിത നിലവരവും ഉയരുന്നതനുസരിച്ചു അവിടേയും ഇതും മാറും എന്നു പ്രതീക്ഷിക്കാം .

എന്നാൽ അടിമത്വം ആവട്ടേ ഇന്നു എത്ര വിദ്യാഭാസമുണ്ടങ്കിൽ പോലും വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്തെ ഒരു മൊണ്ണക്കു പോലും കയ്യിൽ പണമുണ്ടങ്കിൽ അവന്റെകാൽകീഴിൽ സ്വയം അടിമ ആകുന്നതും കാണാം!
അവിടെ വിൽക്കുകയോ വാങ്ങുകയോ വേണ്ട - സ്വയം പോയി അടിമ ആവുകയാണു..കലി കാലത്തിന്റെ ഒരു പോക്കേ..ഹ ഹ

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

മാഷേ,

കൊട്ടക്കണക്കിനു നന്ദി ആദ്യമേ പറയട്ടെ..! ഈ മതപുസ്തകങ്ങള്‍ എന്ന കാ​ലഹരണപെട്ട ചവറുകളെ പറ്റി ഈയുള്ളവനും പ്രാന്തു വന്നിരുന്നു. അവയിലെ മന്‍ടത്തരങ്ങള്‍ മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. എന്നിട്ടും ചില കോണകുന്ദന്മാര്‍ അവനവന്റെ മത പുസ്തകങ്ങള്‍ മുന്‍പനാണെന്നു പറഞ്ഞു ജീവിതം വേസ്റ്റാക്കുന്നതു കാണുമ്പൊള്‍ സഹതാപം തോന്നുന്നു...ഏന്നാണു മാഷേ, മനുഷ്യത്വത്തില്‍ വിശ്വഷിക്കുന്നവരുടെ കാ​ലം വരിക..!!

ഗീതയും കുറാനും ബൈബിളും തീട്ടം കോരാനെടുക്കുന്ന ഒരു തലമുറ തീര്‍ച്ചയായും വരും..! ആ തലമുറ ക്രിഷ്ണനേയും മുഹമ്മദിനേയും ക്രിസ്തുവിനേയും കല്ലെറിഞ്ഞു കൊല്ലട്ടെ..!

യദാര്‍ത്ത ദൈവം മതങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിമുക്തനാണല്ലോ..! അവനു റെപ്പുകള്‍ ഇല്ല...(അവതാരങ്ങളും പ്രവാചകന്മാരും)...!

www.vellathandu.blogspot.com