ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Friday, August 7, 2009

മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?

അല്ലാഹുവിന്റെ സ്വര്‍ഗ്ഗം!

مَّثَلُ ٱلْجَنَّةِ ٱلَّتِي وُعِدَ ٱلْمُتَّقُونَ فِيهَآ أَنْهَارٌ مِّن مَّآءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي ٱلنَّارِ وَسُقُواْ مَآءً حَمِيماً فَقَطَّعَ أَمْعَآءَهُمْ

സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. 47;15


A similitude, a description, of the Garden promised to the God-fearing: [the Garden] that is shared equally by all those who enter it (this first clause is the subject, of which the predicate [follows:]) therein are rivers of unstaling water (read āsin or asin, similar [in form] to dārib, ‘striker’, and hadhir, ‘cautious’), that is to say, one that does not change, in contrast to the water of this world, which may change due to some factor; and rivers of milk unchanging in flavour, in contrast to the milk of this world, on account of its issuing from udders, and rivers of wine delicious to the drinkers, in contrast to the wine of this world, which is distasteful to drink; and [also] rivers of purified honey, in contrast to the honey of this world, which when it issues out of the bellies of bees becomes mixed with wax and other elements; and there will be for them therein, varieties [of], every fruit and forgiveness from their Lord, for He is pleased with them, in addition to His beneficence towards them in the way mentioned, in contrast to one who is a master of servants in this world, who while being kind to them may at the same time be wrathful with them. [Is such a one] like him who abides in the Fire? (ka-man huwa khālidun fī’l-nāri, the predicate of an implied subject, which is a-man huwa fī hādha’l-na‘īm, ‘Is one who is amidst such bliss [as him who abides in the Fire]?’). And they will be given to drink boiling water which rips apart their bowels, that is, their entrails, so that these will be excreted from their rears. (Am‘ā’, ‘bowels’, is the plural of mi‘an, its alif being derived from the yā’ of their saying mi‘yān [as an alternative singular to mi‘an]) [.ജലാലൈന്‍ ]

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌. 55:46
(But for him who feareth the standing before his Lord) but he who fears standing before his Lord upon being on the verge of committing a transgression and thus desists from it (there are two Gardens) the Garden of Eden and the Firdaws.

فِيهِمَا عَيْنَانِ تَجْرِيَانِ
അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌. 55:50

فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ
അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌. 55:52
In both of them, of every fruit (fākiha) of [the fruits of] this world — or [it, fākiha, means] all those things in which one delights (yutafakkahu bihi) — there are two kinds, two varieties, one juicy, one dried, and those which in this world are bitter, like colocynth, will be sweet [therein].

مُتَّكِئِينَ عَلَى فُرُشٍ بَطَآئِنُهَا مِنْ إِسْتَبْرَقٍ وَجَنَى ٱلْجَنَّتَيْنِ دَانٍ അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട്‌ നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട്‌ തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.55:54
[They will be] reclining (muttaki’īna is a circumstantial qualifier operated by an omitted [verb], that is to say, yatana‘‘amūna, they will enjoy bliss [while reclining]’) upon couches lined with [heavy] silk brocade, (istabraq) thick or coarse silk, the outer lining being of fine silk (sundus). And the fruits of both gardens will be near, so that it may be reached by the one standing up, the one sitting down or the one lying down.

فِيهِنَّ قَاصِرَاتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ
അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56
In them, in the two gardens and what they comprise of upper chambers and palaces, are maidens of restrained glances, [restricting] their eyes to those spouses of theirs from among [either] the men or the jinn who are reclining, [maidens] who have not been touched, [who] have not been deflowered — and these [maidens] are [either] houris or women of this world who [will] have been created [anew], by any man or jinn before them.

كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ
അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. 55:58
It is as though they are rubies, in their purity, and pearls, in their fairness.

وَمِن دُونِهِمَا جَنَّتَانِഅവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌. 55:62
مُدْهَآمَّتَانِ
കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍ 55:64

فِيهِمَا عَيْنَانِ نَضَّاخَتَانِ
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌. 55:66

فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ
അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌. 55:68

فِيهِنَّ خَيْرَاتٌ حِسَانٌ
അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. 55:70

حُورٌ مَّقْصُورَاتٌ فِي ٱلْخِيَامِ
കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! 55:72
Houris, secluded in pavilions.

That is, kept in seclusion (maḥbūsāt) in pavilions. It was related from Muḥammad b. Sawwār, on the authority of his chain of transmission, that Abū Mūsā al-Ash'arī (rḍ) related that the Prophet (ṣ) said, 'Verily the believer will have in Paradise a pavilion made of white pearl, thirty miles in length, in which there are many inhabitants but they do not see one another.

لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ
അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:74

مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ
പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. 55:76

وَٱلسَّابِقُونَ ٱلسَّابِقُونَ
أُوْلَـٰئِكَ ٱلْمُقَرَّبُونَ
فِي جَنَّاتِ ٱلنَّعِيمِ
ثُلَّةٌ مِّنَ ٱلأَوَّلِينَ
وَقَلِيلٌ مِّنَ ٱلآخِرِينَ
عَلَىٰ سُرُرٍ مَّوْضُونَةٍ
مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
لاَّ يُصَدَّعُونَ عَنْهَا وَلاَ يُنزِفُونَ
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
وَحُورٌ عِينٌ
كَأَمْثَالِ ٱللُّؤْلُؤِ ٱلْمَكْنُونِ
----
فِي سِدْرٍ مَّخْضُودٍ
وَطَلْحٍ مَّنضُودٍ
وَظِلٍّ مَّمْدُودٍ
وَمَآءٍ مَّسْكُوبٍ
وَفَاكِهَةٍ كَثِيرَةٍ
لاَّ مَقْطُوعَةٍ وَلاَ مَمْنُوعَةٍ
وَفُرُشٍ مَّرْفُوعَةٍ
إِنَّآ أَنشَأْنَاهُنَّ إِنشَآءً
فَجَعَلْنَاهُنَّ أَبْكَاراً
عُرُباً أَتْرَاباً

( സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും ) മുന്നേറിയവര്‍ ( പരലോകത്തും ) മുന്നോക്കക്കാര്‍ തന്നെ.
 അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
 പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ഒരു വിഭാഗവും
പില്‍ക്കാലക്കാരില്‍ നിന്ന്‌ കുറച്ചു പേരുമത്രെ ഇവര്‍.
സ്വര്‍ണനൂലുകൊണ്ട്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
(There wait on them) for service (immortal youths) servants; it is also said that these are the children of the disbelievers who are made servants for the people of Paradise. Another way of reading this verse is (There wait on them youths, and they are immortal): i.e. they will never die nor leave the Garden.

കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്‌.

The youth will go round (With bowls and ewers and a cup from a pure spring) of pure running wine

അതു ( കുടിക്കുക ) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല.
wherefrom they suffer no headache nor any stupefaction (read yanzafūna or yanzifūna, [respectively derived] from nazafa or anzafa al-shāribu, ‘the drinker became inebriated’), in other words, they do not get a headache from it nor do they lose their senses, in contrast to [the case with] the wine of this world; [ജലാലൈന്‍ ]
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.)
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
and houris, maidens with intensely black eyes [set] against the whiteness [of their irises], with wide eyes (‘īn: the ‘ayn here is inflected with a kasra instead of a damma because it [the kasra] better harmonises with the yā’; the singular is ‘aynā’, similar [in pattern] to hamrā’; a variant reading [for wa-hūrun ‘īn] has the genitive case wa-hūrin ‘īn)
( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
 മുള്ളിലാത്ത ഇലന്തമരം,
അടുക്കടുക്കായി കുലകളുള്ള വാഴ,
വിശാലമായ തണല്‍,
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
ധാരാളം പഴവര്‍ഗങ്ങള്‍,
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.

Verily We have created them with an [unmediated] creation, namely, the wide-eyed houris, [We created them] without the process of birth,
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
and made them virgins, immaculate — every time their spouses enter them they find them virgins, nor is there any pain [of defloration] —
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37
Lovers) to their husbands and flirtatious with them, (friends) all with the same age, i.e. 33 years of age,

قُطُوفُهَا دَانِيَةٌ
അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.69:23
whose clusters, whose fruits, are in easy reach, nearby, reached [easily] by one who may be standing, or sitting or reclining.

كُلُواْ وَٱشْرَبُواْ هَنِيئَاً بِمَآ أَسْلَفْتُمْ فِي ٱلأَيَّامِ ٱلْخَالِيَةِ
കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടും. )63:24

وَجَزَ
مُّتَّكِئِينَ فِيهَا عَلَىٰ ٱلأَرَائِكِ لاَ يَرَوْنَ فِيهَا شَمْساً وَلاَ زَمْهَرِيراً
وَدَانِيَةً عَلَيْهِمْ ظِلاَلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلاً
وَيُطَافُ عَلَيْهِمْ بِآنِيَةٍ مِّن فِضَّةٍ وَأَكْوابٍ كَانَتْ هُمْ بِمَا صَبَرُواْ جَنَّةً وَحَرِيراًقَوَارِيرَاْا
قَوَارِيرَاْ مِن فِضَّةٍ قَدَّرُوهَا تَقْدِيراً
وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً
عَيْناً فِيهَا تُسَمَّىٰ سَلْسَبِيلاً
وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤاً مَّنثُوراً


അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌.
അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.
ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്‍മാര്‍ ) ചുറ്റി നടക്കുന്നതാണ്‌.
വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക്‌ ( പാത്രങ്ങള്‍ക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും.
ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.
അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.
(There) in the Garden (are they watered with a cup) of wine (whereof the mixture is of Zanjabil,
അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.76:12-19
There wait on them youths of immortal youths) in Paradise who never die or are taken out of it; it is also said this means: youths wearing beautiful garments, (whom, when you see) O Muhammad, (thou wouldst take for scattered pearls) because of their brightness; and it is also said this means: because of their scatteredness.

عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوۤاْ أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَاباً طَهُوراً
അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌.
…Their Lord will give them a pure drink.

Sahl said:

God has informed His servants of the impurity (najāsa) of intoxicating drinks (khumūr) in this world. This is why He differentiated between that which is pure and purifying (ṭ Āhir wa ṭ uhūr), [namely], the wines of Paradise, and the wines of this world in their impurity. The wines of this world are sullied and they sully the one who drinks them with sins (āthām), whereas the wines of Paradise are purifying and purify the one who drinks them from every blemish (danas), thereby making him acceptable for the Holy Assembly (majlis al-quds) and the Glorious Spectacle (mashhad al-'izz).

[Once] while Sahl was performing the prayer of darkness ('atma), he recited God's words, Exalted is He: Their Lord will give them a pure drink. Then he began moving his mouth as if he was sucking something. When he finished his prayer he was asked, 'Do you drink during the prayer?' To which he answered:

By God, if I had not experienced its taste when I recited it as if I was drinking it, I would not have acted so. [Tafsir al-Tustari]


لَـٰكِنِ ٱلَّذِينَ ٱتَّقَواْ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِي مِن تَحْتِهَا ٱلأَنْهَارُ وَعْدَ ٱللَّهِ لاَ يُخْلِفُ ٱللَّهُ ٱلْمِيعَادَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവര്‍ക്കാണ്‌ മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.39:2

(But those who keep their duty to their Lord) those who believe in Allah's divine Oneness, i.e. Abu Bakr and his believing brothers, (for them are lofty halls) they have canopies (with lofty hails above them) raised above them, (built (for them), beneath which) beneath its houses and trees (rivers) of wine, water, honey and milk (flow. (It is) a promise of Allah. Allah faileth not His promise) to the believers.

فِيهَا سُرُرٌ مَّرْفُوعَةٌ
وَأَكْوَابٌ مَّوْضُوعَةٌ
وَنَمَارِقُ مَصْفُوفَةٌ
وَزَرَابِيُّ مَبْثُوثَةٌ
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
അണിയായി വെക്കപ്പെട്ട തലയണകളും,
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌. 88:13-16

إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤاً وَلِبَاسُهُمْ فِيهَا حَرِيرٌ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്‌. പട്ടായിരിക്കും അവര്‍ക്ക്‌ അവിടെയുള്ള വസ്ത്രം.22:23

(Lo! Allah will cause those who believe) in Muhammad (pbuh) and in the Qur'an (and do good works) acts of obedience between themselves and their Lord (to enter Gardens beneath which) beneath their trees and habitations (rivers) of wine, water, honey and milk (flow, wherein they will be allowed) to wear in Paradise (armlets of gold, and pearls, and their raiment therein) in Paradise (will be silk) whose quality is beyond description

لاَّ يَسْمَعُونَ فِيهَا لَغْواً إِلاَّ سَلاَماً وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيّاً
സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌.19:62

(They hear therein) in Paradise (no idle talk) false oath, (but only Peace) but they greet one another to honour each other; (and therein they have food) their food in Paradise (for morn and evening) in the measure of the morning and evening of this worldly life.

هُمْ وَأَزْوَاجُهُمْ فِي ظِلاَلٍ عَلَى ٱلأَرَآئِكِ مُتَّكِئُونَ
لَهُمْ فِيهَا فَاكِهَةٌ وَلَهُمْ مَّا يَدَّعُونَ

അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌. 36:56,57

وَكَوَاعِبَ أَتْرَاباً
وَكَأْساً دِهَاقاً

തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. 78:33
And maidens for companions) who are all of the same age: 33 years of age,
and buxom maidens…

He said:

Young and attractive concubines, atrāb means of equal age.
നിറഞ്ഞ പാനപാത്രങ്ങളും. 78:34
and a brimming cup, wine filling the vessels in which it is in; in sūrat al-Qitāl [it is said], and rivers of wine [Q. 47:15].

لاَ يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِّنْهَا بِمُخْرَجِينَ
അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. 15:48


സ്വര്‍ഗ്ഗത്തിലെ സുഖഭോഗങ്ങളെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുള്ള ഏതാനും വിവരണങ്ങള്‍ കൂടി കാണുക:

“പതിനലാം രാവിലെ പൂര്‍ണചന്ദ്രന്റേതായിരിക്കും ഒന്നാമതായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം. അവരവിടെ തുപ്പുകയോ മൂക്കു ചീറ്റുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ഇല്ല. അവരുടെ പാത്രങ്ങള്‍ സ്വര്‍ണത്തിന്റേതായിരിക്കും. ചീര്‍പ്പുകള്‍ സ്വര്‍ണത്തിന്റേതും വെള്ളിയുടേതുമായിരിക്കും. സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്ന കുറ്റികളില്‍ അവര്‍ ഊദ് ആണു പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്റെ മണം. അവരിലോരോരുത്തര്‍ക്കും ഈരണ്ടു ഭാര്യമാര്‍ വീതം ഉണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ തുടയുടെ ഉള്ളിലെ മജ്ജ പോലും പുറത്തു കാണും. ...അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. അവര്‍ മൂക്കു പിഴിഞ്ഞൊഴിക്കുകയില്ല. ...
എഴുപതിനായിരം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ...
സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു യാത്രക്കാരന്‍ നൂറു കൊല്ലം സഞ്ചരിച്ചാലും അതിന്റെ തണല്‍ അവസാനിക്കുകയില്ല. ..” [ബുഖാരി]

“...സ്വര്‍ഗ്ഗക്കാര്‍ തിന്നുകയും കുടിക്കുകയും സംഭോഗം ചെയ്യുകയും ചെയ്യും. ഒരു പുരുഷനു 100 പുരുഷന്മാരുടെ ലൈംഗിക ശക്തിയുണ്ടാകും. .. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തേണ്ട ആവശ്യം നേരിടുകയില്ല. വയര്‍ കാലിയാക്കാന്‍ വിയര്‍പ്പു മതിയാകും. കസ്തൂരിയുടെ മണമുള്ള വിയര്‍പ്പാണു പുറത്തു വരുക....” [അഹ്മദ്, നസാഇ]

“സ്വര്‍ഗ്ഗവാസികള്‍ ലൈംഗികബന്ധം പുലര്‍ത്തും. എന്നാല്‍ ലൈംഗികാവയവം തളരുകയോ കാമവികാരം നിലയ്ക്കുകയോ പുരുഷനു ശുക്ലമോ, സ്ത്രീക്കു മദജലമോ ആര്‍ത്തവമൊ സ്രവിക്കുകയുമില്ല....”[തിര്‍മുദി, ഥബ് റാനി]

സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരാള്‍ക്കു പോലും ഇഹലോകത്തെ ഭാര്യമാര്‍ക്കു പുറമെ 72 ഭാര്യമാര്‍ വീതം ഉണ്ടാകും. ..
രണ്ടു ഭാര്യമാര്‍ ആദം സന്തതികളില്‍ പെട്ടവരും 72 പേര്‍ അല്ലാഹു ആ ലോകത്തേക്കായി പ്രത്യേകം സൃഷ്ടിച്ചവരും...[ഫത് ഹുല്‍ ബാരി]

ദീനിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തില്‍ മരിച്ചവരും പരിക്കേറവരും അവരുടെ രക്തക്കറയോടെത്തന്നെയാണു സ്വര്‍ഗ്ഗത്തിലെത്തുക. പക്ഷെ അവരുടെ ചോരക്കും കസ്തൂരിയുടെ മണമായിരിക്കും. വിചാരണയൊന്നും കൂടാതെ അവരെ നേരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുകയാണു ചെയ്യുക. മയ്യിത്തു കുളിപ്പിക്കുകപോലും വേണ്ട.
സ്വര്‍ഗ്ഗത്തിലെ ഏറ്റവും സുന്ദരിയായ ഹൂറി ആര്‍ക്കുള്ളതാണെന്നും നബി പറഞ്ഞുവെച്ചിട്ടുണ്ട്. സംശയിക്കേണ്ട ! ദത്തു പുത്രനായ സെയ്ദിനള്ളതാണ്! കാര്യം മനസ്സിലായില്ലേ? അതാണു മുഹമ്മദ്!

ഉമ്മുസലമയുടെ സംശയം!
...ഉമ്മുസലമ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ , ഇഹലോകത്ത് ഒരു സ്ത്രീ ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താവായി സ്വീകരിച്ചു ജീവിച്ചിട്ടുണ്ടാകും. സ്വര്‍ഗ്ഗത്തില്‍ ആ ഭര്‍ത്താക്കന്മാരെല്ലാം ഉണ്ടാവുകയും ചെയ്യും. എങ്കില്‍ ആരായിരിക്കും അവിടെ അവളുടെ ഭര്‍ത്താവ്? നബി അരുളി: “ഉമ്മു സലമാ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ അതില്‍ നിന്നും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കും.” [അത്തര്‍ഗീബു വത്തര്‍ഹീബ്]

അവസാനത്തെ ഭര്‍ത്താവായിരിക്കും എന്നു വേറെ ഹദീസിലും പറയുന്നുണ്ട്!

ഏതായാലും സ്ത്രീക്ക് അവിടെ ഒരു മുഴുവന്‍ ഭര്‍ത്താവിനെയെങ്കിലും കിട്ടാന്‍ സാധ്യതയില്ല. 74 ഭാര്യയുള്ള ഒരാളുടെ കൂടെ 74ല്‍ ഒരുവള്‍ മാത്രമായി കഴിഞ്ഞു കൂടേണ്ടിവരും. !

ഒരു മതപണ്ഡിതന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതുകൂടി കാണുക:
“ചിലയാളുകള്‍ ചോദിക്കാറുണ്ട്. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ ലഭിക്കുമെങ്കില്‍ ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാരെ ലഭിക്കും? ഈ ചോദ്യം തിര്‍ത്തും അസംബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ പുരുഷന് ഒന്നില്‍ കുടുതല്‍ ഭാര്യമാരുണ്ടാകുന്നത് അനുഗ്രഹമാണ്. അതേ സമയം അന്തസ്സുള്ള മാന്യയാറ്യ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നിലധികം ഭര്‍ത്താക്കന്മാരുണ്ടാവുക എന്നത് അപമാനകരവുമാണ്. മാന്യയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ബഹു ഭര്‍തൃത്വം ഇഹലോകത്ത് അപമാനകരമാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും അത് അപമാനകരം തന്നെ. സ്വര്‍ഗ്ഗീയ വനിതകളെ ഖുര്‍ ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് “ദൃഷ്ടികള്‍ താഴ്ത്തുന്നവര്‍” എന്നാണ്. ഭര്‍ത്താവല്ലാത്തവരുടെ നേരെ ദൃഷ്ടി അയക്കുന്നതില്‍നിന്നും സ്വമേധയാ വിട്ടു നില്‍ക്കുന്നവരാണവര്‍ .ഭര്‍ത്താക്കന്മാരില്‍നിന്നു തന്നെ പൂര്‍ണ്ണ സംതൃപ്തി അവര്‍ക്കു ലഭിക്കും. പിന്നെന്താണവര്‍ക്ക് മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യം? പാശ്ചാത്യ ലോകത്തെ പരിഷ്കൃത വനിതകളെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരല്ല സ്വര്‍ഗ്ഗീയ വനിതകള്‍ എന്നോര്‍ക്കുക.”[മരണശേഷം എന്തു സംഭവിക്കുന്നു? - അഹമ്മദ് ഫൈസി. പേ.220]

അപ്പൊ സ്വര്‍ഗ്ഗത്തിലും ഒരു ആണിന് ഒരു ഹൂറിയില്‍നിന്നും പൂര്‍ണ്ണ സംതൃപ്തി ലഭിക്കില്ല. ഒരുപാടെണ്ണത്തിനെയും കൊണ്ട് കുത്തഴിഞ്ഞു നരങ്ങിയാലേ പൂര്‍ണ്ണ സംതൃപ്തി കിട്ടൂ! പെണ്ണിന് ഒരു പുയ്യാപ്ലേന്റെ 74 ല്‍ ഒരു കഷണം മാത്രം മതി പൂര്‍ണ സംതൃപ്തി കിട്ടും ഏത്?!!!

ആറാം നൂറ്റാണ്ടില്‍ മുഹമ്മദിനോടൊപ്പം അറേബ്യാ മരുഭൂമിയില്‍ ജീവിച്ചിരുന്ന പ്രാകൃതരും മൃഗതുല്യരുമായിരുന്ന നാടോടി അറബികള്‍ക്ക് അത്യാവശ്യം വേണ്ട വിഭവങ്ങളൊക്കെ അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗത്തിലുണ്ടെന്നതു ശരി . ദിവസത്തില്‍ ഒരു നേരം പോലും വയറു നിറയെ ആഹാരം കിട്ടാതെ അലഞ്ഞു നടന്നിരുന്നവര്‍ക്ക് നിത്യവും രാവിലെയും വൈകുന്നേരവും [രണ്ടു നേരം] ഭക്ഷണം കിട്ടുന്ന സ്വര്‍ഗ്ഗം അത്യാകര്‍ഷകമായ ഒരു ഇടം തന്നെ. ഒരു മരുപ്പച്ച കാണാന്‍ അനേകം നാഴിക കൊടും വെയിലത്തു നടന്നു നീങ്ങേണ്ടിയിരുന്ന അറബിക്ക് 100 കൊല്ലം നടന്നാലും തീരാത്ത തണലുള്ള മരം മനം കുളിര്‍പ്പിക്കുന്ന പ്രതീക്ഷയാണ്‍. ഒരു തോല്‍പ്പാത്രം വെള്ളം കൊള്ളയടിക്കാന്‍ യുദ്ധം ചെയ്തിരുന്ന ആ മരുനിവാസികള്‍ക്ക് കുളിരരുവികളും പാല്‍പ്പുഴയും തേനരുവിയും മദ്യമൊഴുകുന്ന പുഴയുമൊക്കെ ഉള്ള ഒരു തോട്ടം ,അവരുടെ സ്വപ്ന സാഫല്യത്തിന്റെ അങ്ങേ അറ്റമാണെന്നതില്‍ സംശയമില്ല. മുള്ളു നിറഞ്ഞ ഈത്തപ്പന യില്‍ വലിഞ്ഞു കേറി കഷ്ടപ്പെട്ട് അതു പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന അറബികളോട് ഇരുന്നും കിടന്നും കൈ നീട്ടിയാല്‍ കയ്യിലേക്കു ചാഞ്ഞു വരുന്ന പഴങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ക്കതു കൌതുകകരമായ ഒരനുഭവമാകും തീര്‍ച്ച. വാറ്റു ചാരായമുണ്ടാക്കി കുടിച്ചു ശീലിച്ചവര്‍ക്ക് ചങ്കില്‍ കുത്താത്ത തലവേദനയില്ലാത്ത ശുദ്ധമായ വീഞ്ഞ് ഒരു പ്രതീക്ഷ തന്നെ.
മുല തുറിച്ചുന്തി നില്‍ക്കുന്ന വെളുത്ത സുന്ദരികളും പളുങ്കു മണികള്‍ പോലുള്ള ബാലകന്മാരുമൊക്കെ അറബി ജീവിതത്തിലെ പ്രധാനവിഭവങ്ങളായിരുന്നുവല്ലോ
ഊദും കസ്തൂരിയും അവര്‍ക്ക് പരിചിതമായ സുഗന്ധവസ്തുക്കള്‍ . കാടയിറച്ചിയും മീനിന്റെ കരളും അറബികളുടെ ഇഷ്ടഭോജ്യങ്ങള്‍ തന്നെ.
അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗം അക്കാലത്തെ കാട്ടറബികളെ മാത്രം ഉദ്ദേശിച്ചു സംവിധാനം ചെയ്യപ്പെട്ടതാണെങ്കില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു സ്ഥലം തന്നെ! എന്നാല്‍ പ്രപഞ്ചമുണ്ടാക്കും മുമ്പേ സര്‍വ്വപ്രപഞ്ച നാഥനായ ദൈവം ലോകമാകമാനമുള്ള സര്‍വ്വകാലമനുഷ്യര്‍ക്കുമായി ഒരുക്കി വെച്ച കാര്യമാണീ പറയുന്നതെങ്കില്‍ ഇത്രയും ദരിദ്രമായ -വരണ്ട-ഒരിടം വേറെ യില്ല എന്നു പറയേണ്ടി വരും. മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഒരു ദൈവം കാണുന്നത് ഇങ്ങനെയൊരു നാലാം കിട വ്യഭിചാരശാലയിളേക്കുള്ള സീസണ്‍ ടിക്കറ്റ് കരസ്ഥമാക്കുക എന്നതാണെങ്കില്‍ ഈ ദൈവത്തെ കുറിച്ചും അദ്ദേഹത്തിന്റെ പൊതു നിലവാരത്തെക്കുറിച്ചും നമുക്ക് സഹതപിക്കേണ്ടി വരും.

റഷ്യയിലും ഫിന്‍ലന്റിലുമൊക്കെ കൊടും തണുപ്പു സഹിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ നരകമായിരിക്കും സ്വര്‍ഗീയാനുഭവമായി തോന്നുക. തീ കായാന്‍ പറ്റിയ സ്ഥലം. വനാന്തരവാസികളായ മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ ആ ഇമ്മിണി വല്യ മരം ഒട്ടും കൌതുകമുണ്ടാക്കാനിടയില്ല. നദീതീരങ്ങളില്‍ വര്‍ഷം തോറും വെള്ളപ്പൊക്കദുരിതം അനുഭവിച്ചു കഴിയുന്നവരോട് അരുവിയുടെ പോരിശ പറഞ്ഞാല്‍ അവര്‍ക്കത് ഒട്ടും ആകര്‍ഷകമായിരിക്കുകയില്ല.
നമ്മുടെ ചന്ദനത്തൈലത്തിനു മുമ്പില്‍ അല്ലാഹുവിന്റെ ഊദും അത്തറും ഒന്നുമല്ല. നല്ല മുല്ലപ്പൂവിന്റെ മണം അല്ലാഹുവിന്റെ കസ്തൂരിയെക്കാള്‍ എത്ര ഭേദം. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം ഭക്ഷിക്കാന്‍ കിട്ടുന്നത് മീനിന്റെ കരളിന്റെ തുടുത്ത കഷ്ണമായിരിക്കുമെന്ന പ്രസ്താവം വായിച്ചാല്‍ വെജിറ്റേറിയന്‍ ശീലിച്ച ഒരാള്‍ക്ക് ഓക്കാനമായിരിക്കും വരുക!
ശാരീരികവും മൃഗീയവുമായ ഭോഗങ്ങള്‍ക്കുപരി മനുഷ്യന്റെ ജീവിതാസ്വാദനത്തിനു തന്നെ സര്‍ഗ്ഗാത്മകവും കലാപരവും ആത്മീയവുമായ എന്തെന്തു മാനങ്ങള്‍ ഉണ്ട്. അതൊന്നും ഈ വരണ്ട സ്വര്‍ഗ്ഗത്തില്‍ ഇല്ല. സംഗീതം, നൃത്തം , വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങള്‍ , വിനോദങ്ങള്‍ , കളികള്‍ ..അങ്ങനെ എന്തെല്ലാമുണ്ട്. ഇതൊന്നും ഈ ദൈവത്തിന്റെ സൌന്ദര്യശാസ്ത്രത്തില്‍ ഇല്ലാതെ പോയതെന്തേ?

ആത്മാവിന്റെ പൂര്‍ണതയും മോക്ഷവുമൊക്കെ ജീവിത ലക്ഷ്യമായി അവതരിപ്പിക്കുന്ന എത്രയെത്ര ആത്മീയദര്‍ശനങ്ങള്‍ ലോകത്തുണ്ട്. അതിന്റെയൊക്കെ നാലയലത്തു പോലും എത്തി നോക്കാന്‍ ഈ പരമദരിദ്രമായ ജീവിതദര്‍ശനത്തിനു യോഗ്യതയുണ്ടോ? മുഹമ്മദ് ഒരു സമര്‍ത്ഥനായ യോദ്ധാവും കഴിവുറ്റ ഒരു സംഘാടകനുമൊക്കെയായിരുന്നു. പക്ഷെ ഒരു തത്വചിന്തകന്‍ -ദാര്‍ശനികന്‍ - എന്ന നിലയില്‍ അദ്ദേഹം വെറുമൊരു വട്ടപ്പൂജ്യമാണെന്ന കാര്യം സാക്ഷ്യപ്പെടുത്താന്‍ ഈ സ്വര്‍ഗ്ഗവിവരണം തന്നെ ധാരാളം മതി. അദ്ദേഹത്തിന്റെ ദൈവവും മരുഭൂമിയിലെ കൊടും വറുതി ബാധിച്ച ഒരു പരമദരിദ്രനായതും സ്വാഭാവികം മാത്രം!

27 comments:

CKLatheef said...

നാലാംകിടവ്യഭിജാരശാല എന്ന് പറയാന്‍ കാരണമെന്താണ്. സൌകര്യം പോരാ എന്ന് തോന്നിയതിനാലോ?. അതോ അങ്ങനെ എരിവും പുളിയുംക്കുട്ടിപ്പറഞ്ഞാലെ ഇതുപോല ആരെങ്കിലുമൊക്കെ പ്രതികരിക്കൂ എന്നതിനാലോ?. പരിശുദ്ധരായ ഇണകള്‍ എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. എന്നിട്ടും വ്യഭിചാരം എന്ന് പ്രയോഗിക്കാന്‍ കാരണമെന്ത്. അതോ ഒന്നലധികം ഇണകളുണ്ടാകും എന്ന് പറഞ്ഞത് കൊണ്ടോ?. സ്ത്രീകളുമായി വ്യഭിചാരമല്ലാത്ത ഒരു ബന്ധവും നടക്കുകയില്ലേ?. എതായാലും മാഷ് ഗവേഷണത്തില്‍ തന്നെയാണ് എന്ന് മനസ്സിലാകുന്നു.

ea jabbar said...

അന്റാര്‍ടിക്കയിലെ നിസ്കാരവും നോമ്പും! ലത്തീഫ് കോവൂരിന്റെ ലേഖനം.

ea jabbar said...

ചന്ദ്രനില്‍ എങ്ങനെ മാസപ്പിറവികാണും? എങ്ങനെ നോമ്പു നോല്‍ക്കും?ലതീഫിന്റെ കുറിപ്പ് രണ്ടാംഭാഗവും കൂടി നോക്കുക.

Umesh::ഉമേഷ് said...

ഹെന്തു്‌! ബ്ലോഗെഴുതാന്‍ സൌകര്യമില്ലാത്ത സ്വര്‍ഗ്ഗമോ?

മേല്പ്പറഞ്ഞ നേരമ്പോക്കൊക്കെ ചെയ്തിട്ടു്‌ അതിനെപ്പറ്റി ഒരു പോസ്റ്റെഴുതാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തോന്നു സ്വര്ഗ്ഗം?

സുധീര്‍_ഓയൂര്‍ said...

മാഷെ വളരെ ഉപകാരം , ഇത്രേ ഒക്കെയെ ഉള്ളൂ സോര്‍ഗം . കുരാന്‍ വായിച്ചു മനസിലാക്കാന്‍ കഴ്വില്ല . ഞാന്‍ കരുതി വേറെ എന്തെക്കൊയോ ആയിരിക്കും സോര്‍ഗം എന്ന് . അങ്ങനെ കരുതി വെറുതെ നോയമ്പ് നോടും , നിസ്കരിച്ചും , സമയം കളഞ്ഞു . ഇതൊക്കെ യാണ് എന്ന് അറിഞ്ഞിരുന്നു എങ്കില്‍ , അതിനെ കാല്‍ നല്ല വേശ്യലയവും , ബാറുകളും ഇവിടെ തന്നെ ഇല്ലേ . ഇനി ഇല്ല നിര്‍ത്തി . ഈ ലോകത്തെ സുകങ്ങള്‍ തന്നെ സോര്ഗത്തെ ക്കള്‍ നല്ലത്
രെക്ഷപെട്ടു . ഇനി പൊയ് ഒന്ന് പുകവലികാമ്.
നന്ദി മാഷെ നന്ദി
എനിക്ക് നേര്‍ വെളിച്ചം കാണിച്ചു തന്ന നിങ്ങളാണ് എന്റെ പ്രവാചകന്‍

CKLatheef said...

ഉമേഷ് താങ്കള്‍ ഇങ്ങനെ സ്വര്‍ഗത്തെക്കുറിച്ച് നിരാശപ്പെടേണ്ടിവരുന്നത് യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്. ഖുര്‍ആന്‍ സ്വര്‍ഗത്തെക്കുറിച്ച് പരിചയപ്പെടുത്തുമ്പോള്‍ ഇതുകൂടി പറയുന്നുണ്ട്.
''ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ സുവാര്‍ത്തയാല്‍ സന്തുഷ്ടരായിക്കൊള്ളുക. ഞങ്ങള്‍ ഈ ഐഹികജീവിതത്തിലും പരലോകത്തിലും നിങ്ങളുടെ മിത്രങ്ങളാകുന്നു. അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും. ഏറ്റം പൊറുക്കുന്നവനും അളവറ്റ ദയാപരനുമായ ആ മഹശ്ശക്തിയില്‍നിന്നുള്ള ആതിഥ്യമത്രെ അത്. ''
അതുകൊണ്ട് ബ്ളോഗെഴുതാന്‍ കഴുയുമോ. പുട്ടും കടലയും കിട്ടുമോ എന്നൊക്കെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.

ഒരു നുറുങ്ങ് said...

ജബ്ബാര്‍ മാഷെ,
ആടു തിന്നാത്ത,അതെ ആടു കടിക്കാത്ത വല്ല
‘വെളിപാടും’നിങ്ങളുടെ കയ്യിരിപ്പിലുണ്ടെങ്കിലൊന്നു
പറഞ്ഞു തരീന്‍ മാഷെ!ഞങ്ങളുമൊന്നതു പഠിച്ചോട്ടെ!
സ്വര്‍ഗം ഭൂമിയിലെങ്കിലും കിട്ടുമല്ലൊ!
ഈ ജബ്ബാര്‍ എന്ന് പറഞ്ഞാല്‍ എന്ത്വാ?ഏതാണാ ഭാഷ?
അതിന്‍റര്‍ഥം ഒന്ന് ആടു തിന്നാതെ വെളിപാടാക്കൊ മാഷെ?

ea jabbar said...

കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു കഴിഞ്ഞില്ല.!!

*******
കുര്‍ ആന്‍ ദൈവിക വെളിപാടല്ല എന്നിതാ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വിശ്വാസികളായ സുഹൃത്തുക്കളേ...! നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?

ea jabbar said...

എന്തുകൊണ്ടാണു മറ്റു മതങ്ങളെ മൃദുവായും ഇസ്ലാമിനെ കഠിനമായും എതിര്‍കുന്നത്?

സഹൃദയന്‍ ... said...

ലാത്തീഫെ സമാധാനമായി..
എങ്ങനെ അവിടെ ഒരു ലാപ്ടോപ്പും ബ്രോഡ്‌ ബാന്‍ഡ്‌ connectionum എടുക്കും എന്നോര്‍ത്ത് തല പുകയ്ക്കുക ആയിരുന്നു ഇത്ര നാളും.. അവിടെ അതൊക്കെ ഫ്രീ ആയി കിട്ടും എന്നറിഞ്ഞപ്പോള്‍ സന്തോഷമായി..

BTW, ഒരു സംശയം.. ദൈവം എങ്ങനെ connectivity ഒപ്പിക്കും.. satellite-il നിന്ന് നേരിട്ട് അടിച്ചു മാറ്റുമോ?

പിന്നെ, ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ഒക്കെ ചേര്‍ന്ന് ഗൂഗിള്‍-ന്റെ സെര്‍വര്‍ അക്സസ്സ് ചെയ്യാന്‍ നോക്കിയാല്‍ അത് overload ആവില്ലേ? അതോ കാഫിറുകളുടെ സെര്‍വര്‍ ദൈവം ഫ്രീ ആയി അപ്ഗ്രേഡ് ചെയ്യുമോ?

CKLatheef said...

സഹൃദയാ താങ്കള്‍ക്കും ജബ്ബാര്‍ മാഷിനും പലകാര്യങ്ങളും അറിയാത്തത് മൂലമൂള്ള പ്രയാസം കണ്ടിട്ടാ ഒരു അഭിപ്രായം പറയാമെന്ന് വെച്ചത്. ഏതായാലും എനിക്കും സന്തോഷമായി കാരണം താങ്കള്‍ക്കും ഉമേഷിനും അല്‍പം സന്തോഷം നല്‍കാന്‍ ഇയ്യുള്ളവനായല്ലോ. താങ്കള്‍ ഇങ്ങനെ സംശയം ചോദിക്കാന്‍ തുടങ്ങിയാല്‍ എന്റെ ഉള്ള സന്തോഷം പോകും.

സഹൃദയന്‍ ... said...

A brilliant and thought provoking article:

mahboobfaisal

I'm not supporting any religion but the Indian culture.

We have to understand the fact that, an unprecedented communal harmony existed here till the era of Shah Jahan. (If Muhammad was an Indian, he couldn't have even conceived the idea of Islam.)

Aurangzeb is the first, who started spreading of Islam through the sword in India.

Remember, it was not so long back. Since then Islam is being hated by ethnic Indians. Each Muslim has the responsibility to remove that stains from the Indian soul.

ചാർ‌വാകൻ‌ said...

വല്ലാതെ ചിരിപ്പിച്ചുകളഞ്ഞല്ലോ മാഷെ.

Anonymous said...

സ്വര്‍ഗത്തിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് എന്തൊക്കെ ആസ്വദിക്കാന്‍ പറ്റും ?

ഉറുമാമ്പഴവും സോഫകളും മാത്രമോ

അതൊ അവര്‍ക്ക് യഥേഷ്ടം ഇണചേരാന്‍ സുന്ദരപുരുഷന്മാരും അവിടെയുണ്ടാവുമോ

ea jabbar said...

“ചിലയാളുകള്‍ ചോദിക്കാറുണ്ട്; ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ ലഭിക്കുമെങ്കില്‍ ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാരെ ലഭിക്കും? ഈ ചോദ്യം തീര്‍ത്തും അസംബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ ,പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് അനുഗ്രഹമാണ്. അതേ സമയം അന്തസ്സുള്ള മാന്യയായ സ്ത്രീയെ സംബന്ധിച്ചേടത്തോളം ഒന്നിലധികം ഭര്‍ത്താക്കന്മാരുണ്ടാവുക എന്നത് അപമാനകരവുമാണ്. മാന്യയായ സ്ത്രീയെ സംബന്ധിച്ചേടത്തോളം ബഹുഭര്‍തൃത്വം ഇഹലോകത്ത് അപമാനകരമാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും അത് അപമാനകരം തന്നെയാണ്‍. സ്വര്‍ഗ്ഗ വനിതകളെ കുര്‍ ആന്‍ വിശേഷിപ്പിക്കുന്നത് “ദൃഷ്ടി താഴ്ത്തുന്നവര്‍” എന്നാണ്. ഭര്‍ത്താവല്ലാത്തവരുടെ നേരെ ദൃഷ്ടി അയക്കുന്നതില്‍ നിന്നും സ്വമേധയാ വിട്ടു നില്‍ക്കുന്നവരാണവര്‍ . ഓരോ സ്വര്‍ഗ്ഗീയ വനിതയും തന്റെ ഭര്‍ത്താവിനെ അതിരറ്റു സ്നേഹിക്കുന്നു. ഭര്‍ത്താക്കന്മാരില്‍ നിന്നും അവര്‍ക്കു പൂര്‍ണ സംതൃപ്തി ലഭിക്കുകയും ചെയ്യും. പിന്നെന്താണവര്‍ക്കു മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യം? പാശ്ചാത്യ ലോകത്തെ പരിഷ്കൃതവനിതകളെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരല്ല സ്വര്‍ഗ്ഗീയ വനിതകള്‍ എന്നോര്‍ക്കുക. ”
[മരണാനതര സംഭവങ്ങള്‍ ‍- അഹ്മദ് ഫൈസി. ]

ea jabbar said...

അവര്‍ക്ക് അവരുടെ പഴയ ഭര്‍ത്താവു മാത്രം. അയാള്‍ക്ക് 72 ഭാര്യമാര്‍ വേറെ കാണും. അപ്പോള്‍ എഴുപത്തിരണ്ടില്‍ ഒന്നു ഭര്‍ത്താവ്. എന്നാല്‍ത്തന്നെ പൂര്‍ണ സംതൃപ്തി ! എന്താ പോരേ? ആണുങ്ങള്‍ക്ക് പൂര്‍ണ സംതൃപ്തി കിട്ടാന്‍ സ്വന്തം ഭാര്യയെ കൂടാതെ 72 എണ്ണം വേറെ വേണം.
ഭര്‍ത്താവ് നരകത്തിലാണെങ്കില്‍ ആ പെണ്ണിനു കട്ടപ്പൊക !

Anonymous said...

ഒരു പിടി ചോദ്യത്തില്‍ പൊതിഞ്ഞ ഉല്കണ്ടകള്‍

പ്രിയ ജബ്ബാര്‍ മാസ്റ്റര്‍ ,

ബ്ലോഗുഗളുടെ ഇടയില്‍ രസിച്ചു നടക്കുമ്പോള്‍ താങ്കളുടെ വിമര്‍ശനത്തില്‍ അടിമുടി കുതിര്‍ന്നു കിടക്കുന്ന ബ്ലോഗ്‌ കാണാന്‍ ഇടയായി ...താങ്കളുടെ പ്രസംഗവും കേള്‍ക്കുകയുണ്ടായി ....

എനിക്കൊരു സംശയം ....കളിയാക്കാനും കുറ്റപെടുത്താനും ചോദ്യം ചെയ്യാനും എല്ലാര്‍ക്കും കഴിയുന്നു ...എനിക്കും ...പക്ഷെ ഉത്തരങ്ങള്‍ നല്‍കാനും ....ആശ്വാസം നല്‍കാനും നീതിനല്കാനും കഴിയുന്നില്ല ....താങ്കള്‍ എന്ത് പറയുന്നു ???

താങ്കളുടെ യുക്തിയില്‍ പ്രപഞ്ചം എങ്ങിനെ രൂപം കൊണ്ടു???മനുഷ്യഉല്‍പ്പത്തിയെ കുറിച്ച് താങ്കളുടെ വീക്ഷണം ???യുക്തി വാദത്തില്‍ എങ്ങിന്നെ ?????? എവിടെയാണ് മനുഷ്യന് പൂര്‍ണ നീതി ലഭിക്കുക ???

ഞാന്‍ ഒരു അന്വേഷിയാണ് ....പലതും പഠിക്കാനും അറിയാനും ഉള്ള ഒരു ത്വര വല്ലാണ്ട് ഉണ്ട് ....സമാധാനം എങ്ങിനെ കൊണ്ടുവരും ജീവിതത്തിലേക്ക് ....മതങ്ങളെ വലിച്ചെറിഞ്ഞാല്‍ ജീവിതത്തിന്റെ വഴിയും ഗതിയും മാര്‍ഗവും ലക്ഷിയവും എന്താണ് ???മരണം എന്ന പ്രതിഭാസം എന്താണ്??? യുക്തി വാദത്തിലൂടെ,മതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ,മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ നീതിയും സമാധാനവും കൊണ്ടുവരാന്‍ കഴിയുമോ ???

മനസ്സിനെ ആശ്വസിപ്പിക്കുന്ന ഉത്തരങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ ...

സ്നേഹത്തോടെ

Fazil said...

മാഷെ ഒരു സംശയം ചോദിക്കട്ടെ (not for argument), ഒരു യുക്തിവാദിയെ സംബന്തിച്ചു വ്യഭിചാരം തെറ്റാണോ? Putting in other words, യുക്തിവാദികള്‍ മാത്രം ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വ്യഭിചാരം തെറ്റാണോ? ആണെങ്കില്‍ എന്തുകൊണ്ട്?

ഇനി മാഷിന്റെ ബ്ലോഗിലേക് വരട്ടെ. ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ ഒരു പ്രധാന പ്രശ്നം അവര്‍ വളരെ അധികം നെഗറ്റീവ് ആണ് എന്നതാണ്. ഏതാണ്ട് ജൂതന്‍മാരോളം തന്നെ ബുദ്ധിശക്തിയുള്ള മലയാളി ഇന്നും പുരോഗമിക്കാത്ത് ഈ നെഗറ്റീവ് എനര്‍ജി കാരണം ആണ്. മലയാള മനോരമയില്‍ തുടങ്ങുന്ന മാധ്യമങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള് ‍ആണ്. മലയാളിക്ക് എന്നും മറ്റുള്ളവന്റെ ദുഖം കാണാനും കുശുമ്പു പറയാനും പിന്നെ ഏതൊരു കാര്യത്തിലും തെറ്റ് കണ്ടു പിടിക്കാനും ആണ് എപ്പോഴും ഇഷ്ടം. മാഷിന്റെ ബ്ലോഗ്‌ ഈ നെഗറ്റീവ് ഇസത്തിന്റെ നല്ല ഒരു ഉദാഹരണമാണ് എന്ന് പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട്.

വേറെ ബുക്കുകള്‍ ഒന്നും നോകാതെ മാഷിന്റെ ബ്ലോഗില്‍ നിന്നും CK ലത്തീഫിന്റെ കമന്റില്‍ (3 sept) നിന്നും ഞാന്‍ മനസ്സിലാകിയ കാര്യങ്ങള്‍ പറയട്ടെ; ഒരു മനുഷ്യന്റെ ജീവിത ആവശ്യങ്ങള്‍ ആയ ഭക്ഷണം, വസ്ത്രം, പാര്‍പിടം, sex തുടങ്ങിയവ സ്വര്‍ഗത്തില്‍ ഉണ്ട്; അത് അവയുടെ പൂര്‍ണരൂപത്തില്‍ തന്നെ അവിടെ ഉണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലത്തെ വേശ്യാലയവുമായി താരതമ്യപ്പെടുത്തുന്നത് മലയാളിയുടെ നെഗറ്റീവ് എനര്‍ജി കാരണം മാത്രം ആണ്. പുരുഷ സ്ത്രീ ബന്ദം 1 :1 ആണ് ശരി, അത് മാത്രം ആണ് ശരി എന്നതിലെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അങ്ങനെ ശാസ്ത്രം പറയുന്നുണ്ടോ? പ്രകൃതിയിലെ മറ്റു ചില ജീവികളില്‍ 1 :N കണ്ടു വരുന്നുണ്ട്.

മാഷിന്റെ തന്നെ മറ്റൊരു കമെന്റ് (Oct 20) ശ്രദ്ധയില്‍ പെട്ടു. പെട്ടെന്ന് കാണുമ്പോള്‍ തമാശയാണെങ്കിലും അതിലെ അവസാനത്തെ വാചകം വളരെ പ്രസക്തമാണ്, "ഭര്‍ത്താവ് നരകത്തിലാണെങ്കില്‍ ആ പെണ്ണിനു കട്ടപ്പൊക !"; ഇത് തീര്‍ച്ചയായും ഒരു ഡെഡ് ലോക്ക് ആണ്; ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അള്ളാഹു എങ്ങനെ കൈകാര്യം ചെയ്യും? ഒരു യുക്തിവാദിക്കും ചിന്തിക്കുന്ന വിശ്വാസിക്കും ഇതുപോലത്തെ ആയിരക്കണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനാകും. പിന്നെ ഈ ചോദ്യത്തിന്റെ ഉത്തരം മാഷിനു അറിയില്ല എന്ന് കരുതി ആ ചോദ്യത്തിന് ഉത്തരമേ ഇല്ല എന്ന് പ്രക്യാപിക്കുന്നത് സ്വയം മഠയനാകുന്നതിനു തുല്യമാണ്?

അല്ലാഹുവിനെ മനുഷ്യനായി കാണുന്നതുകൊണ്ടും spacetime ഇല്‍ നിന്ന് വ്യത്യസ്തമായി പ്രപഞ്ചത്തെ കാണാന്‍ ശ്രമിക്കാതതുകൊണ്ടും ആണ് ഇത്തരത്തിലുള്ള ഉത്തരങ്ങള്‍ ഇല്ല എന്ന് തോനിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. നമക്ക് മാഷിന്റെ തന്നെ കമെന്റ് എടുക്കാം. ഭര്‍ത്താവ് നരകതിലാനെങ്കിലും simulated reality എന്ന ഹൈപോതെസിസിലൂടെ ഭാര്യക്ക്‌ വേണമെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ കഴിയാം. അള്ളാഹു simulated reality ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത് എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്; മറിച്ചു ഇത്തരത്തിലുള്ള ഉത്തരമില്ല ചോദ്യങ്ങളുടെ ഉത്തരം സ്വര്‍ഗത്തില്‍ മാത്രമല്ല വേണമെങ്കില്‍ ഭൂമിയില്‍ വരെ സാധ്യമാണ് എന്നാണു.

KK Alikoya said...

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?

ഇസ്‌ലാം എന്ത് പറഞ്ഞാലും അതിനെ മോശമായ അര്‍ത്ഥത്തിലേ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുള്ളു എന്ന തീരുമാനം യുക്തിയല്ല; യുക്തിവാദവുമല്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗ്ഗം ഒരു വ്യഭിചാരശാലയാണെന്ന രീതിയല്‍ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലവതരിപ്പിച്ച വാദം ഒരു മുന്‍വിധിയുടെ സൃഷ്ടിയാണ്‌; അതാണെന്നതിന്ന് വേണ്ടുവോളം തെളിവുകള്‍ ആ ലേഖനത്തിലുണ്ട്. അതിന്‍റെ ഹെഡ്ഡിംഗ് തന്നെയാണ്‌ ഒന്നാമത്തെ തെളിവ്. സ്വര്‍ഗ്ഗത്തെക്കുറിക്ക് സുദീര്‍ഘമായ വിവരണം അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗം ഒരു വ്യഭിചാരശാലയാണെന്ന് ധ്വനിപ്പിക്കുന്ന ഒന്നും അതിലില്ല. 'അവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ടാകും' എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. (ആദ്ധ്യായം 2: സൂക്തം 25) 'വിശുദ്ധരായ ഇണകള്‍' എന്നതിന്ന് 'നികൃഷ്ടരായ വ്യഭിചാരിണികള്‍' എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് യുക്തിയാണോ? ഇതാണോ യുക്തിവാദം?
ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒരാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്നാണ്‌ വ്യഭിചാരം എന്ന് പറയുന്നത്. പണമോ കേവല 'സുഖ'മോ ആവാം ഈ വൃത്തികേടിന്‍റെ ലക്‌ഷ്യം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ബന്ധപ്പെടുമെന്ന ഒരു നേരിയ സൂചനയെങ്കിലും ഖുര്‍ആനിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല; മറിച്ചുള്ള സൂചനകള്‍ ധാരാളമുണ്ട് താനും.
ഖുര്‍ആനില്‍ നിന്ന് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തങ്ങളില്‍ ചിലത് കാണുക: "അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56"
അഥവാ ആര്‍ക്കാണോ ഈ സ്ത്രീകള്‍ ഇണകളായി നല്‍കപ്പെടുന്നത് അവരല്ലാതെ മറ്റാരും അവരെ സ്പര്‍ശിച്ചിട്ടില്ല. അത് മാത്രവുമല്ല ദൃഷ്ടി നിയന്ത്രിക്കുന്നവരുമാണവര്‍. അഥവാ അവ്രുടെ ഇണകളെയല്ലാതെ മറ്റാരെയും നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍!
"അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37"
കന്യകയെന്ന സങ്കല്‍പ്പത്തെ ആദരിക്കാന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലായിരിക്കാം. എന്നാലും അതിന്‍റെ അര്‍ത്ഥം അറിയാതെ പോകുന്നത് ഉചിതമല്ലല്ലോ.
കന്യകമാരായ വ്യഭിചാരിണികളുണ്ടാകുമോ??
അതും പരിശുദ്ധരായ വ്യഭിചാരിണികള്‍?
അന്യരാരും സ്പര്‍ശിക്കാത്ത വ്യഭിചാരിണികള്‍?
അന്യ പുരുഷനെ കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാത്ത വ്യഭിചാരിണികള്‍?
അങ്ങനെയൊന്ന് സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ എല്ലാവരും ശ്രമിക്കേണ്ടത് ആ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്‌. കാരണം, ലോകാല്‍ഭുതങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ അല്‍ഭുതം ഒന്ന് നേരില്‍ കാണാന്‍ വേണ്ടി നമുക്കൊന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ശ്രമിക്കാം.

KK Alikoya said...

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ? (2)

ഇനി കന്യക, സ്ത്രീകളുടെ പരപുരുഷ ബന്ധം, ചരിത്ര്യശുദ്ധി ഇവയെക്കുറിക്കുള്ള യുക്തിവാദ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം.
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ്‌ യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്‌."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
ഒരു കന്യകയെ കാണുമ്പോള്‍ ഒരു യുക്തിവാദിക്ക് പറയാനുള്ളതെന്തായിരിക്കും?: ഈ കന്യകാത്വം നീ കാത്തുസൂക്ഷിക്കരുത്; കാരണം ഇത് നിന്‍റെ അടിമത്തത്തിന്‍റെ അടയാളമാണ്‌. അത് നശിപ്പിക്കലാണ്‌ നിന്‍റെ സ്വാതന്ത്ര്യം എന്നാണ്‌.
ഒരു വിവാഹിതയോടിവര്‍ക്ക് പറയാനുള്ളത്: നീ പതിവ്രത ആകാന്‍ പാടില്ല; അത് സ്ത്രീ സ്വാതന്ത്ര്യത്തിന്ന് വിരുദ്ധമായ അറുപിന്തിരിപ്പന്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന്‍റെ സൃഷ്ടിയാണ്‌. അത് കൊണ്ട് വിവാഹ ബാഹ്യമായ ലൈംഗിക ബന്ധം നിനക്കുണ്ടാകണം: അപ്പോള്‍ മാത്രമേ നീ സ്വതന്ത്ര ആവുകയുള്ളു.
അവിവാഹിതരായ അമ്മമാരോടിവര്‍ക്ക് പറയാനുള്ളതിതാണ്‌: നിങ്ങളാണ്‌ യഥാര്‍ത്ഥ സ്വതന്ത്ര സ്ത്രീകള്‍; കന്യകകളും പതിവ്രതകളും ആധുനിക കാലഘട്ടത്തിന്‍റെ മൂല്യം മനസ്സിലാക്കിയിട്ടില്ലാത്ത പഴഞ്ചന്‍മാരാണ്‌. യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹം നിര്‍മ്മിച്ച പുരുഷാധിപത്യ സദാചാര തേര്‍വാഴ്ചയ്ക്ക് അടിമപ്പെട്ടവരാണവര്‍. നിങ്ങളെ സമൂഹം പുച്ഛിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; സമൂഹത്തിന്‍റെ തെറ്റായ മൂല്യ സങ്കല്‍പ്പങ്ങളാണ്‌ അതിന്ന് കാരണം. ആ സദാചാര മൂല്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ്‌ ഞങ്ങള്‍. നിങ്ങളാണ്‌ ഞങ്ങളുടെ പ്രചോദനം; നിങ്ങളാണ്‌ ഞങ്ങളുടെ മാതൃക. ഭൂമിയിലെ സകല സ്ത്രീകളും നിങ്ങളെ പോലെ സ്വതന്ത്രരാകുന്ന നാളിലാണ്‌ ഞങ്ങളുടെ വിപ്ലവം വിജയിക്കുന്നത്.
എന്നിട്ടോ, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തിന്ന് നേരെ തിരിഞ്ഞിട്ട് നാല്‌ ആട്ടും തുപ്പും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നല്ലാതെ എന്ത് പറയാന്‍!

യുക്തിവാദിക്ക് അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അവരുടെ ഇണകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കും വരെ കന്യകകളായിരിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നു. വിശുദ്ധരായ ഇണകളായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. സ്വന്തം ഇണകളെയല്ലാതെ മറ്റാരെയും നോക്കുക പോലും ചെയ്യാത്തവരായി അവരെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു.
ഇത്തരം ആശയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നവന്ന്, സ്വര്‍ഗ്ഗത്തില്‍, അല്ലാഹു ഇടമനുവദിക്കുകയില്ലെന്ന് യുക്തിവാദി മനസ്സിലാക്കുന്നു.
ഇതൊക്കെയാണ്‌ യുക്തിവാദിക്ക് സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‌ കാരണം. അഥവാ അതൊരു വ്യഭിചാരശാല ആയതല്ല; ആകാതിരുന്നതാണ്‌ യുക്തിവാദിയായ ഇ. എ. ജബ്ബാറിനെ രോഷം കൊള്ളിക്കുന്ന കാര്യം.

ea jabbar said...

യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന്താണെന്നും അറിയിക്കാമോ? കയ്യിലുണ്ടെങ്കില്‍ അതിന്റെ പേജും സ്കാന്‍ ചെയ്തിടുമല്ലോ . അതു റഫര്‍ ചെയ്തിട്ടേ അതേകുറിച്ചു പറയാനൊക്കൂ.

ea jabbar said...

സ്വര്‍ഗ്ഗം പുരുഷന്മാര്‍ക്കു മാത്രം സുഖിക്കാനുള്ള ഒരിടമാണെന്നേ തോന്നൂ കുര്‍ ആന്‍ വായിച്ചാല്‍.
പ്രധാന്‍ വിഭവം തരുണികളും.
ആറാം നൂറ്റാണ്ടിലെ നിലവാരമില്ലാത്ത ഒരു പുരുഷനു ഭാവനയില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ‘സുഖവാസകേന്ദ്രം‘ മാത്രമാണു അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !
വാക്കുകള്‍ മാറ്റിപ്രയോഗിച്ചതുകൊണ്ടൊന്നും ആശയത്തിനു മാറ്റമുണ്ടാവില്ല ! പ്രവാചകനു താല്‍പ്പര്യമുണ്ടായിരുന്ന കാര്യങ്ങളൊക്കെ അവിടെയുണ്ടെന്നതും ശ്രദ്ദേയമാണ്.

ea jabbar said...

ലതീഫ് പറഞ്ഞു:-
അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും.
----
സ്വര്‍ഗ്ഗത്തിലെ ഹൂറികളെ മുഴുവനും തനിക്കു മാത്രമായി കിട്ടണം എന്നൊരു ലംബടന്‍ ആശിച്ചു പൊയാല്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊഹ !

ea jabbar said...

അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും.
-----
എന്റെ ഉമ്മയോടു ഞാന്‍ ഒരിക്കല്‍ ചോദിച്ചു: ഉമ്മ അവിടെയെത്തിയാല്‍ എന്താണാഗ്രഹിക്കുക?
ഉമ്മ പറഞ്ഞു: എന്റെ മക്കളെ എല്ലാം എന്റടുക്കല്‍ ആക്കണം എന്നായിരിക്കും ഞാന്‍ ആഗ്രഹിക്കുക എന്ന്.
അപ്പോള്‍ യുക്തിവാദിയായ ഞാനും ചുളുവില്‍ സ്വര്‍ഗ്ഗത്തിലെത്തും ! അല്ലാഹു വടി പിടിക്കും !!

CKLatheef said...

ea jabbar said..

>>> യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന്താണെന്നും അറിയിക്കാമോ? കയ്യിലുണ്ടെങ്കില്‍ അതിന്റെ പേജും സ്കാന്‍ ചെയ്തിടുമല്ലോ . അതു റഫര്‍ ചെയ്തിട്ടേ അതേകുറിച്ചു പറയാനൊക്കൂ. <<<

യുക്തിരേഖ 99 സെപ്റ്റംബര്‍ ലക്കം തെരഞ്ഞ് നോക്കുക. റാപ്പര് പൊട്ടിച്ച് വായിച്ചാല് പ്രസ്തുത ലേഖനം കാണാം. ഇതിനകം തൂക്കിവിറ്റങ്കില് ഇതാ ഇവിടെയുണ്ട്.

Fazil said...

@KK Alikoya,
ശരിക്കും ഉരുളക്ക്‌ ഉപ്പേരി പോലെയുള്ളതായിരുന്നു താങ്കളുടെ വിശദീകരണം. യുക്തിവാദി സമൂഹത്തില്‍ ആരോഗ്യകരമായ രീതിയില്‍ വ്യഭിചരിക്കുകയാണെങ്കില്‍, ഇണ ഒരേ ലിങ്കത്തില്‍ പെട്ടതായാലും[1], രക്തബന്ധത്തില്‍ പെട്ടതായാലും[2], എന്തിനു മനുഷ്യ വര്‍ഗത്തില്‍ പെടാത്ത മൃഗമായാല്‍ പോലും[3] ഒരു പ്രശ്നവുമില്ല; വ്യഭിചാരം ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത് എന്ന് മാത്രം.

ea jabbar said...
യുക്തിരേഖയില്‍ ആരെഴുതിയ ലേഖനമാണതെന്നും തലക്കെട്ടെന്താണെന്നും അറിയിക്കാമോ? കയ്യിലുണ്ടെങ്കില്‍ അതിന്റെ പേജും സ്കാന്‍ ചെയ്തിടുമല്ലോ . അതു റഫര്‍ ചെയ്തിട്ടേ അതേകുറിച്ചു പറയാനൊക്കൂ.


അപ്പോള്‍ യുക്തിവാദി സംസ്ഥാനസമിതിയംഗമായ മാഷ്‌ പോലും യുക്തിരേഖ വായിക്കാറില്ല എന്ന് മനസ്സിലായി; "യുക്തിവാദിസംഘത്തിന്റെ പ്രസിദ്ധീകരണം" എന്ന പേരില്‍ താഴെ നല്‍കിയിട്ടുള്ള പരസ്യം ഒക്കെ വെറും waste ആണല്ലേ? നേതാവ് പോലും വായിക്കുന്നില്ലെങ്കില്‍ പിന്നെ മുപ്പതു വര്‍ഷം അല്ല മുന്നൂറുവര്‍ഷം മുടങ്ങാതെ അച്ചടിച്ചിട്ടെന്തു കാര്യം?

"സ്ത്രീകളുടെ അവകാശങ്ങളും ലൈംഗിക സദാചാരവും" എന്ന തലക്കെട്ടില്‍ എം. ടി. ഋഷികുമാര്‍ സെപ്റ്റംബര്‍ 1999 ലെ യുക്തിരേഖയില്‍ (page 13-14) എഴുതിയ ലേഖനമാണ് ഇത്. സ്കാന്‍ ചെയ്ത പേജുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍നിന്ന് download ചെയ്യാം.

1. Page 13
2. Page 14

ഇനി മാഷ്‌ പറ; താങ്കളടക്കമുള്ള യുക്തിവാദികള്‍ ഞങ്ങളെ ക്ഷണിക്കുന്നത് ഏതു തരത്തിലുള്ള വ്യഭിചാര ശാലയിലേക്കാണ്?

ea jabbar said...
എന്റെ ഉമ്മയോടു ഞാന്‍ ഒരിക്കല്‍ ചോദിച്ചു: ഉമ്മ അവിടെയെത്തിയാല്‍ എന്താണാഗ്രഹിക്കുക?
ഉമ്മ പറഞ്ഞു: എന്റെ മക്കളെ എല്ലാം എന്റടുക്കല്‍ ആക്കണം എന്നായിരിക്കും ഞാന്‍ ആഗ്രഹിക്കുക എന്ന്.
അപ്പോള്‍ യുക്തിവാദിയായ ഞാനും ചുളുവില്‍ സ്വര്‍ഗ്ഗത്തിലെത്തും ! അല്ലാഹു വടി പിടിക്കും !!


ഇല്ല മാഷേ, യുക്തിവാദി സ്വര്‍ഗത്തില്‍ എത്തില്ല; യുക്തിവാദിയായി മരിച്ചാല്‍ മാഷും നരകത്തിലേ പോകൂ. എന്നാല്‍ മാഷിന്‍റെ ഉമ്മ എല്ലാ മക്കളോടും കൂടെ സ്വര്‍ഗത്തില്‍ കഴിയുകയും ചെയ്യും. അത് സാധ്യമല്ല എന്നായിരിക്കും മാഷിന്‍റെ വാദം. നാല് dimensions മാത്രം ഉള്ള ഒരു spacetime ആണ് പ്രപഞ്ചം എന്ന മാഷിന്‍റെ കാഴ്ചപ്പാടാണ് ഇത്തരം അബദ്ധധാരണകളുടെ അടിസ്ഥാനം. മാഷുന്നയിച്ച സമാനമായ ഒരു ചോദ്യത്തിന് മുകളില്‍ മറുപടി നല്‍കിയിരുന്നു. അതൊന്നു കൂടി വായിക്കുക. അതിനു പുറമേ താഴെ പറയുന്ന ലേഖനങ്ങള്‍ കൂടി ഒന്ന് മനസ്സിരുത്തി വായിക്കുക.

1. Simulated reality
2. Multiverse
3. Many-worlds interpretation
4. Quantum superposition

Anonymous said...

ഭോഗസ്വർഗ്ഗം വാഗ്ദാനം ചെയ്തതും, ഇങ്ങനെയൊക്കെ ദൈവത്തിൻറെ പേരിൽ അരുളപ്പാട് പറഞ്ഞ് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളെ പറ്റിച്ചതും തനിക്കുവേണ്ടി യൂദ്ധം ചെയ്യാനും വെട്ടിപ്പിടിച്ച് കൊള്ളമുതൽ പങ്കിട്ടെടുക്കുവാനും ആണുങ്ങളെ സംഘടിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലേ എന്ന് ഇപ്പോൾ ചിന്തിച്ചു പോകുന്നു